ഷിക്കാഗോ ഗീതാമണ്ഡലത്തിൽ അറിവിന്‍റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ
Monday, October 21, 2024 3:53 PM IST
ഷിക്കാഗോ: ഷിക്കാഗോ ഗീതാമണ്ഡലത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നിരവധി കുട്ടികൾ ആദ്യാക്ഷരം കുറിച്ച് അറവിന്‍റെ ലോകത്തിലേക്ക് യാത്ര ആരംഭിച്ചു. മുഖ്യപുരോഹിതൻ കൃഷ്ണൻ ചെങ്ങണാംപറമ്പിൽ വിശേഷാൽ പൂജയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു.

ലോകത്തിന്‍റെ ആത്മീയ തലസ്ഥാനമായ ഭാരതത്തിന് അനേകായിരം വർഷങ്ങളുടെ പാരമ്പര്യം ഉണ്ട്. ഈ പാരമ്പര്യത്തിലൂടെ കൈമാറി വന്ന സംസ്കാരവും അറിവും ഈശ്വരീയമാണ്. അതുകൊണ്ട് തന്നെ വിദ്യാരംഭത്തിനും ഗുരുപരമ്പരയ്ക്കും നാം ഇത്രയും പ്രാധാന്യം നൽകുന്നത് എന്ന് അപ്പുകുട്ടൻ ശേഖരൻ അഭിപ്രായപ്പെട്ടു.




തുടർന്ന് ജനറൽ സെക്രട്ടറി ബൈജു മേനോൻ വിദ്യാരംഭത്തിൽ പങ്കെടുത്ത കുടുംബംഗങ്ങൾക്കും കുരുന്നുകൾക്കും വിദ്യാരംഭത്തിന് നേതൃത്വം നൽകിയ രാധാകൃഷ്ണൻ നായർക്കും പൂജകൾക്ക് നേതൃത്വം നൽകിയ ശ്രീകൃഷ്ണൻ ചെങ്ങണാംപറമ്പിലും നവരാത്രി ആഘോഷങ്ങൾ വിജയമാക്കാൻ പരിശ്രമിച്ച പ്രവർത്തകർക്കും നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിയറിയിച്ചു.