ജോസി കാരക്കാട്ടു ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
ന്യൂയോർക്ക്: കാനഡ മലയാളി സമൂഹത്തിന്റെ പ്രതിനിധിയും ഫൊക്കാനയുടെ നേതാവുമായ ജോസി കാരക്കാട്ടു ഫൊക്കാനയുടെ 2024 -2026 ഭരണസമിതിയിൽ ഒന്റാരിയോ റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
ഫൊക്കാനയുടെ ഇപ്പോഴത്തെ ഫൗണ്ടേഷൻ വൈസ് ചെയർ ആയി പ്രവർത്തിക്കുന്ന ജോസി കാനഡയിൽ ഫൊക്കയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതൽ സംഘടനകളെ ഫൊക്കാനയിയുടെ ഭാഗമാകുന്നതിലും നിർണായക പങ്ക് വഹിക്കുന്ന വ്യക്തിയാണ്.
സജിമോൻ ആന്റണി നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് ഷാജി സാമുവേൽ മത്സരിക്കുന്നത്
കാനഡ മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക സാമുദായിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ ജോസി കാരക്കാട്ടു ഫൊക്കാനയുടെ നിരവധി പരിപാടികളിൽ സജീവസാന്നിധ്യമായി കഴിവ് തെളിയിച്ച വ്യക്തിയാണ് .
ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗമായി രണ്ട് ടെം പ്രവർത്തിച്ച ജോസി കാരക്കാട്ടു 2016ൽ കാനഡയിൽ നടന്ന ഫൊക്കാന കൺവെൻഷന്റെ ഗ്രാൻഡ് സ്പോൺസറുമായിരുന്നു.
ടൊറന്റോ മലയാളി സമാജത്തിന്റെ (ടിഎംഎസ്) ട്രസ്റ്റീ ബോർഡ് ചെയർമാനായി പ്രവർത്തിക്കുന്ന ജോസി കാരക്കാട്ടു, അസോസിയേഷന്റെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ച് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള വ്യക്തിയാണ്.
സ്കൂൾ കാലഘട്ടത്തിൽ സ്കൂളിന്റെ ജനറൽ സെക്രട്ടറിയായി തുടങ്ങി കോളജ് തലങ്ങളിൽ എൻസിസി ലീഡറായി തിളങ്ങി നിന്ന ജോസി കാരക്കാട്ടു ഏതു റോളും കൈകാര്യം ചെയ്യുവാൻ ഉള്ള മിടുക്ക് സംഘാടന പ്രവർത്തനത്തിലും തിളങ്ങി നിൽക്കാൻ സഹായിക്കുന്നു.
സെന്റ് തോമസ് സീറോ മലബാർ ചർച്ച്, ടോറന്റോയുടെ യുവജനസംഘടന ഉൾപ്പെടെ വിവിധ കമ്മിറ്റികളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ചർച്ചിന്റെ പാരിഷ് കമ്മിറ്റി അംഗമായും ട്രഷർ, ബിൽഡിംഗ് കമ്മിറ്റി ചെയർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച ജോസി അറിയപ്പെടുന്ന ഒരു ചാരിറ്റി പ്രവർത്തകൻ കൂടിയാണ്.
കാനഡയിൽ അറിയപ്പെടുന്ന റിയലറ്റർ കൂടിയായ ജോസി കഴിഞ്ഞ 17 വർഷമായി റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുകയാണ്. ലൈസൻസിഡ് ഇൻകം ടാക്സ് ഈ ഫൈലർ കൂടിയാണ് അദ്ദേഹം. ഭാര്യ ലിസി കാരക്കാട്ട്. മക്കൾ: ജിസ്മി കാരക്കാട്ട്, ജോമി കാരക്കാട്ട്, ജൂലി കാരക്കാട്ട്.
നിക്കി ഹേലി ഉറച്ച് തന്നെ; 10 മില്യൺ ഡോളറിന്റെ പരസ്യ പ്രചാരണം ആരംഭിച്ചു
സൗത്ത് കാരോലിന: റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ നീക്കങ്ങളുമായി നിക്കി ഹേലി. 10 മില്യൺ ഡോളർ മുടക്കി ടിവി പരസ്യം വഴിയുള്ള പ്രചാരണം നിക്കി ഹേലി ആരംഭിച്ചു.
"മോറൽ ക്ലാരിറ്റി' എന്ന് പേരിട്ടിരിക്കുന്ന പരസ്യത്തിൽ പുതിയ ചിന്തകൾക്കും രാജ്യത്തിന്റെ ഉന്നമന്നതിനുമായി തന്നെ പിന്തുണയ്ക്കണം എന്നാണ് നിക്കി ഹേലി പറയുന്നത്.
യുഎൻ മുൻ അംബാസഡറും സൗത്ത് കരോലിന മുൻ ഗവർണറുമായ നിക്കി ഹേലി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിനിടെ വോട്ട് രേഖപ്പെടുത്തുന്നതിന്റെയും ഇസ്രായേൽ സന്ദർശിക്കുകന്നതിന്റെയും വീഡിയോയും പരസ്യത്തിൽ കാണിക്കുന്നണ്ട്.
പ്രസിഡന്റ് ജോ ബൈഡന്റെയോ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയോ പേര് പരസ്യത്തിൽ പരാമർശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഫിലാഡൽഫിയ എക്യൂമെനിക്കൽ ക്രിസ്മസ് ഡേ ശനിയാഴ്ച
ഫിലാഡൽഫിയ: ഫിലാഡൽഫിയ എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്റെ 37-ാമത് ക്രിസ്മസ് ഡേ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ ജോർജ് വാഷിംഗ്ടൺ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ക്രിസ്മസ് ഡേയുടെ ഒരുക്കങ്ങൾ പൂർത്തിയായാതായി ഭാരവഹികള്‍ അറിയിച്ചു.
സിറിയൻ ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ മാർ തീത്തോസ് എൽദോ ആർച്ച്ബിഷപ്പ് ഈ വർഷത്തെ മുഖ്യാതിഥിയായി ക്രിസ്മസ് സന്ദേശം നൽകും.
ഫിലാഡൽഫിയയിൽ ഉള്ള വിവിധ സഭകളുടെ ഐക്യ കൂട്ടായ്മയാണ് എല്ലാ വർഷവും ഇതിന് നേതൃത്വംനൽകുന്നത്. വിവിധ ക്രൈസ്തവസഭകളിൽ പെട്ട 22 ദേവാലയങ്ങൾ ക്രിസ്മസ് ഡേയുടെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.
ക്രിസ്മസ് ആഘോഷങ്ങൾ പ്രോസഷമ്നോടെ കുടി ആരംഭിക്കുന്നതാണ്. 22 പള്ളികളിൽ നിന്നുള്ള വൈവിധ്യങ്ങളായ പ്രോഗ്രാമുകൾ, എക്യുമിനിക്കൽ ക്രിസ്മസ് ഗായകസംഘം, ചെണ്ടമേളം, കരോൾഗാനം, എക്യൂമിക്കൽ ആരാധന, ചാരിറ്റി ഫണ്ട് ഡിസ്ട്രിബൂഷൻ, റാഫിൾ നറുക്കെടുപ്പ്, റാഫിൾ പ്രൈസ്വിതരണം,സുവനീർ പ്രകാശനം എന്നിവ ഈ വർഷത്തെ പ്രത്യേകതകളാണ്.
റവ.ഫാ. കെ. പി. എൽദോസ്(ചെയർമാൻ), റവ. ഫാ. എം. കെ. കുര്യാക്കോസ് (കോ - ചെയർമാൻ), ശാലു പുന്നൂസ് (സെക്രട്ടറി), ജോൺ സാമുവേൽ (ജോയിന്റ് സെക്രട്ടറി), റോജേഷ് സാമുവേൽ (ട്രഷറർ), സ്വപ്ന സജി സെബാസ്റ്റ്യൻ (ജോയിന്റ് ട്രഷറർ),
റവ. ഫാ. ജേക്കബ് ജോൺ (റിലീജിയസ് ചെയർമാൻ), രാജു ഗീവറുഗീസ് (പ്രോസഷൻ കൺവിനർ), ബിജു എബ്രഹാം (കൊയർ കോ കോഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി ഈ വർഷത്തെ ക്രിസ്മസ് ഡേയുടെ വിജയാത്തിനായി പ്രവർത്തിക്കുന്നു.
ഒക്ലഹോമയിൽ ഇരട്ടക്കൊലപാതകം നടത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഒക്ലഹോമാ: ഒക്ലഹോമാ സിറ്റിയിൽ ഇരട്ടക്കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫിലിപ്പ് ഡീൻ ഹാൻകോക്കിന്റെ ശിക്ഷ നടപ്പാക്കി. 59 വയസായിരുന്നു.
2001ലാണ് രണ്ടുപേരെ ഇയാൾ വെടിവച്ചുകൊന്നത്. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് താൻ ഇവരെ കൊലപ്പെടുത്തിയതെന്ന് ഹാൻകോക്ക് പറഞ്ഞിരുന്നു.
ദയാഹർജി നൽകിയിരുന്നെങ്കിലും ഹാൻകോക്കിന്റെ അപേക്ഷ ഗവർണർ കെവിൻ സ്റ്റിറ്റ് തള്ളി. മാരകമായ വിഷ മിശ്രിതം കുത്തിവച്ചാണ് ഒക്ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ വച്ച് ഹാൻകോക്കിന്റെ ശിക്ഷ നടപ്പാക്കിയത്.
ആറ് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 2021 ഒക്ടോബറിൽ വധശിക്ഷ പുനരാരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന് 11-ാമത്തെ വധശിക്ഷയാണ് ഇത്. ഈ വർഷം നടപ്പാക്കുന്ന നാലാമത്തെയും.
യുഎസിൽ തോക്കുപയോഗിച്ചുള്ള ആത്മഹത്യകൾ കൂടുന്നു
ന്യൂയോർക്ക്: യുഎസിൽ തോക്കുപയോഗിച്ചുള്ള ആത്മഹത്യകൾ കഴിഞ്ഞ വർഷം എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതായി സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) റിപ്പോർട്ട്.
തോക്ക് ഉപയോഗിച്ചുള്ള ആത്മഹത്യ നിരക്ക് 2022ൽ 1,00,000ന് 8.1 ആയി ആണ് ഉയർന്നത്. 2019ൽ ഇത് 100,000-ത്തിന് 7.3 ആയിരുന്നു. സിഡിസി പ്രകാരം 1968ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
2022ൽ ഹിസ്പാനിക് ഇതര വെള്ളക്കാരാണ് ഏറ്റവും കൂടുതൽ ജീവനൊടുക്കിയതെന്ന് റിപ്പോർട്ട് കണ്ടെത്തി. ഹിസ്പാനിക് അമേരിക്കൻ ഇന്ത്യൻ അല്ലെങ്കിൽ അലാസ്ക സ്വദേശികളാണ് 2019നും 2022നും ഇടയിൽ തോക്ക് ഉപയോഗിച്ചുള്ള ആത്മഹത്യയിൽ ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയത്.
തോക്ക് അക്രമം കുറയ്ക്കുന്നതിനും നടപടികൾ ബൈഡൻ ഭരണകൂടം സെപ്റ്റംബറിൽ ആരംഭിച്ചിരുന്നു.
മദ്യപിച്ച് വാഹനമോടിച്ചതിന് ഏഴാം തവണയും പിടിയിൽ; പ്രതിക്ക് 99 വർഷം തടവ്
ഡാളസ്: മദ്യപിച്ച് വാഹനമോടിച്ചതിന് ഏഴാം തവണയും പിടിയിലായ യുവാവിന് 99 വർഷം തടവ് ശിക്ഷ വിധിച്ചു. ഡാളസിന് സമീപമുള്ള റെഡ്ഓക്കിൽ താമസിക്കുന്ന വിർജിൽ ബ്രയന്റിനാണ് കോടതി 99 വർഷത്തെ തടവിന് ശിക്ഷിച്ചത്.
45 കാരനായ ബ്രയാനെ 14 വർഷത്തിനിടെ ഇത് ഏഴാം തവണയാണ് പിടിയിലാവുന്നത് എന്നും 2009ൽ സമാന കേസിൽ ബ്രയന്റ് 40 വർഷത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു എന്നും കോടതി അറിയിച്ചു.
പിന്നീട് 2019ൽ പരോളിൽ ഇറങ്ങി. ഈ തവണ പിടിയിലാവുന്പോൾ അദ്ദേഹത്തിന്റെ രക്തത്തിലെ മദ്യത്തിന്റെ അളവ് നിയമപരമായ പരിധിയുടെ മൂന്നിരട്ടിയിലധികം ആയിരുന്നു എന്ന് പോലീസ് അറിയിച്ചു.
ഡോ. ജേക്കബ് ഈപ്പൻ ഫൊക്കാന ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്നു
ന്യൂയോർക്ക്: പ്രശസ്ത പൊതുജനാരോഗ്യ വിദഗ്ദനും സാമൂഹ്യ പ്രവർത്തകനുമായ ഡോ.ജേക്കബ് ഈപ്പൻ ഫൊക്കാന 2024 -2026 ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കുന്നു. ഡോ.കല ഷഹിയുടെ പാനലിൽനിന്ന് മത്സരിക്കുന്ന ഡോ.ജേക്കബ് ഈപ്പൻ അമേരിക്കയിലെ അറിയപ്പെടുന്ന ശിശുരോഗവിദഗ്ദനാണ്.
ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റായി ഇപ്പോൾ പ്രവർത്തിക്കുന്ന ഡോ.ജേക്കബ് ഈപ്പൻ മികച്ച സംഘാടകൻ കൂടിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ശേഷം ഡോ. ഈപ്പൻ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലും സിഎംസി ലുധിയാനയിലും ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.
തുടർന്ന് ടാൻസാനിയയിലെ ഡാർ-എസ്-സലാമിലെ ആഗാ ഖാൻ ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ആയിരുന്നു. തുടർന്ന് നൈജീരിയയിലെ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലിൽ മൂന്ന് വർഷം ജോലി ചെയ്തു.
1984-ൽ അദ്ദേഹം ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. കാലിഫോർണിയ സർവകലാശാലയിൽ ചേരുകയും തുടർന്ന് അദ്ദേഹം യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഓഫ് റെഫ്യൂജീസുമായി (UNHCR)ചേർന്ന് പ്രവർത്തിച്ചു.
60,000 ഇന്തോ-ചൈനീസ് അഭയാർഥികളുടെ ജീവിതത്തിനൊപ്പമുള്ള പ്രവർത്തനം തുടർന്ന് അദ്ദേഹം പാലോ ആൾട്ടോയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എംഡി പൂർത്തിയാക്കി. നിലവിൽ അദ്ദേഹം കാലിഫോർണിയയിലെ ഏറ്റവും വലിയ അലമേഡ ഹെൽത്ത് സിസ്റ്റത്തിന്റെ മെഡിക്കൽ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു.
അറിയപ്പെടുന്ന അന്താരാഷ്ട്ര പബ്ലിക് ഹെൽത്ത് കൺസൾട്ടന്റുകൂടിയായ അദ്ദേഹം ലോകമെമ്പാടുമുള്ള നിരവധി വേദികളിൽ പ്രഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട്. കാലിഫോർണിയയിലെ നിരവധി സ്റ്റേറ്റ് ഹെൽത്ത് കെയർ ബോർഡുകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
എലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ അമേരിക്കയിലെ ഏറ്റവും വലിയ മെഡിക്കൽ ബോർഡായ കാലിഫോർണിയ മെഡിക്കൽ ബോർഡിന്റെ ഫിസിഷ്യൻ റെക്കഗ്നിഷൻ അവാർഡ്, ഏഷ്യാനെറ്റിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ഡോ. ജേക്കബ് ഈപ്പനു ലഭിച്ചിട്ടുണ്ട്.
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഏറ്റവും മികച്ച 40 പൂർവവിദ്യാർത്ഥികളിൽ ഒരാളായി തെരെഞ്ഞെടുത്ത അദ്ദേഹംസ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ മോഡലും മെന്ററും കൂടിയാണ്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്ക്ലിയിലെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ഉപദേശക സമിതിയിൽ അംഗമായിരുന്നു.
കാലിഫോർണിയ ഹെൽത്ത്കെയർ ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലുകളിൽ സേവനമനുഷ്ഠിച്ചു. കാലിഫോർണിയ ഹോസ്പിറ്റൽ അസോസിയേഷൻ അംഗം (CHA)ആയി പ്രവർത്തിച്ചു. കേരള സർക്കാരിന്റെ ആരോഗ്യ ഉപദേഷ്ടാവായിരുന്നു.
ഫിലിപ്പൈൻസിലെ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര ഹൈക്കമ്മീഷണറിന്റെ (UNHCR) ആദ്യ ഏഷ്യൻ ആരോഗ്യ ഉപദേഷ്ടാവ്, ടാൻസാനിയയിലെ ഡാർ-എസ് സലാമിലെ ആഗാ ഖാൻ ഫൗണ്ടേഷന്റെ കൺസൾട്ടന്റ് പീഡിയാട്രീഷ്യനായി സേവനമനുഷ്ഠിച്ചു.
നൈജീരിയ. സൊകോട്ടോ സർവകലാശാലയിലെ പീഡിയാട്രിക് ഫാക്കൽറ്റിയിൽ ജോലി ചെയ്തു.സൗത്ത് ഏഷ്യൻ അമേരിക്കൻ കമ്യൂണിറ്റീസിന്റെ (FOSAAC) "മദർ തെരേസ അവാർഡ്', ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ (ഫോമ) അച്ചീവ്മെന്റ് അവാർഡ് എന്നിവ ലഭിച്ചു.
വാഷിംഗ്ടൺ ഹോസ്പിറ്റലിന്റെ ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കാലിഫോർണിയയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംവിധാനങ്ങളിലൊന്നായ അലമേഡ ഹെൽത്ത് സിസ്റ്റംസിന്റെ മെഡിക്കൽ ഡയറക്ടറായി വിരമിച്ച ഡോ.ജേക്കബ് ഈപ്പൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള വിശിഷ്ട പൂർവവിദ്യാർഥി അവാർഡ് നേടിയിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, കഴക്കൂട്ടത്തുള്ള സൈനിക് സ്കൂളിൽ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റെ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയെടുത്ത ഡോ.ജേക്കബ് ഈപ്പൻ ഫൊക്കാനയുടെ എക്കാലത്തെയും അസറ്റായി മാറും എന്ന കാര്യത്തിൽ സംശയമില്ലെന്നും ഫൊക്കാന ജനറൽ സെക്രട്ടറിയും 2024 -2026 കാലയളവിലെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോ.കല ഷഹി അഭിപ്രായപ്പെട്ടു.
ഡോ.ജേക്കബ് ഈപ്പൻ ഫൊക്കാനയ്ക്കും പൊതുസമൂഹത്തിനും ഉപകരിക്കപ്പെടുന്ന വ്യക്തിത്വമായി വളരുവാനും സാധിക്കട്ടെ എന്ന് ജനറൽ സെക്രട്ടറി സ്ഥാനാർഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർഥി രാജൻ സാമുവേൽ എന്നിവർ പറഞ്ഞു.
ഡിട്രോയിറ്റ് കേരള ക്ലബിന്റെ ക്രിസ്മസ് ആഘോഷം ശനിയാഴ്ച
മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബിന്റെ ക്രിസ്മസ് ആഘോഷം ശനിയാഴ്ച വൈകുന്നേരം ആറ് മുതൽ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.
പ്രഗത്ഭരായ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന വർണാഭമായ പരിപാടികൾ കൊണ്ട് കേരള ക്ലബിന്റെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ വ്യത്യസ്തത പുലർത്തും.
ക്രിസ്മസ് ആഘോഷങ്ങളോട് ചേർന്നു നടക്കുന്ന സമ്മേളനത്തിൽ വച്ച് കേരള ക്ലബിന്റെയും യൂത്ത് ലീഡർഷിപ്പ് ഫോറത്തിന്റെയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കേരള ക്ലബിന്റെ ഭാരവാഹികളായ ഫിലോ ആൽബർട്ട്, ആശ മനോഹരൻ, ജെയ്മോൻ ജേക്കബ്, ഷിബു ദേവപാലൻ, ഗൗതം ത്യാഗരാജൻ, ഉഷ കൃഷ്ണകുമാർ, ഷാരൺ സെബാസ്റ്റ്യൻ, മിനി ചാലിൽ എന്നിവർ അറിയിച്ചു.
ധീരജ് പ്രസാദ് ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
ന്യൂയോർക്ക്: ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ ബോസ്റ്റൺ റീജിയണിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ധീരജ് പ്രസാദ് മത്സരിക്കുന്നു.
ബോസ്റ്റൺ ഏരിയയിലെ സാമൂഹ്യ സംസ്കരിക രംഗങ്ങളിലെ നിറ സാന്നിധ്യമായ ധീരജ്, ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനുമാണ്.
അറിയപ്പെടുന്ന ഒരു കലാകാരനും കൂടിയാണ് ധീരജ്. പല പ്രഫഷണൽ നടകങ്ങളിലും അഭിനയിച്ചിട്ടുള്ള ധീരജ് ബോസ്റ്റണിലെ കമ്യൂണിറ്റി തീയറ്ററിലെ അഭിനയതാവ് കൂടിയാണ്.
കേരളത്തിൽ നിന്നും എഞ്ചിനിയറിംഗിൽ ബിരുദം നേടിയ ധീരജ് അമേരിക്കയിൽ നിന്നും എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്. സീബ്ര ടെക്നോളജീസിൽ സെയിൽസ് ഡയറക്ടർ ആയി ജോലി ചെയ്യുന്നു.
ഭാര്യ അശ്വതി, മക്കളായ വിസ്മയ്, ആയുഷ് എന്നിവർക്കൊപ്പം ബോസ്റ്റണിൽ ആണ് താമസം. സജിമോൻ ആന്റണിയുടെ ഡ്രീം ടിമിന്റെ ഭാഗമായി ആണ് ധീരജ് മത്സരിക്കുന്നത്.
മാത്യൂസ് മുണ്ടക്കൽ മാഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണിന്റെ (മാഗ്) 2024ലേക്കുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് ഫോമയുടെ സജീവ പ്രവർത്തകനും നിലവിലെ റീജിയണൽ വൈസ് പ്രസിഡന്റുമായ മാത്യൂസ് മുണ്ടക്കൽ മത്സരിക്കുന്നു.
ഹൂസ്റ്റൺ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ മാത്യൂസിന് വിശേഷണങ്ങൾ ഒന്നും തന്നെ ആവശ്യമില്ല. മാഗിന്റെ 2019ൽ ജോയിന്റ് സെക്രട്ടറിയായും 2020ൽ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച മാത്യൂസ് നാട്ടിലെ ബാലജനസഖ്യത്തിലൂടെയാണ് പൊതുവേദികളിൽ എത്തുന്നത്.
കലാലയ ജീവിതത്തിൽ തന്നെ നേതൃസ്ഥാനങ്ങളിലേക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിലെത്തിയ ശേഷവും പൊതുജീവിതം അഭംഗുരമായി തുടരുന്ന മാത്യൂസ് മുണ്ടക്കൽ നിരവധി പ്രവാസിസംഘടനകളിൽ സജീവ സാന്നിധ്യമായിരുന്നു.
വേൾഡ് മലയാളി കൗൺസിൽ നാഷണൽ യൂത്ത് ഫോറം ചെയർമാൻ, ഫോമാ നാഷണൽ കമ്മിറ്റി അംഗം എന്നീ നിലകളിലും തന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്. ഹൂസ്റ്റണിലെത്തിയത് മുതൽ മാഗിന്റെ സജീവ പ്രവർത്തകനായ മാത്യൂസിനൊപ്പം മലയാളി സമൂഹത്തിലെ എല്ലാവിഭാഗങ്ങളിൽ നിന്നുമുള്ള പ്രഗത്ഭന്മാരുടെ ഒരു നിരതന്നെ മത്സരരംഗത്തുണ്ട്.
മുൻ പ്രസിഡന്റായിരുന്ന മൈസൂർ തമ്പി, പ്രശസ്ത പത്രപ്രവർത്തകൻ സൈമൺ വാളച്ചേരിൽ, മുൻ ട്രഷറർ ജോസ് കെ. ജോൺ, മുൻ ട്രഷറർ ജിനു തോമസ് (ട്രസ്റ്റീ ബോർഡ്), മാധ്യമ പ്രവർത്തകരായ ജോർജ് തെക്കേമല (ഏഷ്യാനെറ്റ്), അജു ജോൺ (പ്രവാസി ചാനൽ), മാത്യൂസ് ചാണ്ടപ്പിള്ള തുടങ്ങി നാലു വനിതകൾ ഉൾപ്പടെ 15 പേർ അടങ്ങുന്ന വൻ ടീമാണ് മാത്യൂസ് മുണ്ടക്കലിനൊപ്പം മത്സരിക്കുന്നത്.
അസോസിയേഷനെ ഒരുമത്സരവേദി ആക്കാൻ തീരെ താത്പര്യമില്ലെന്ന് മാത്യൂസ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുമില്ലാത്ത അവസ്ഥയിലാണ് താൻ രംഗത്തു വന്നത്. എതിരുണ്ടാവുമെന്ന് അറിഞ്ഞിരുന്നെങ്കിൽ നിൽക്കില്ലായിരുന്നു. ഇനി ജനാധിപത്യ രീതി അനുസരിച്ചു തികച്ചും മാതൃകാപരവും സൗഹൃദപൂർണ്ണവുമായ ഒരു മത്സരമാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എന്നും തന്നെ തുണച്ചിട്ടുള്ള ഹൂസ്റ്റണിലെ മലയാളി സമൂഹം ഇത്തവണയും തന്നെ കൈവിടില്ല എന്ന ഉറച്ചവിശ്വാസമാണ് ഉള്ളതെന്ന് മാത്യൂസ് മുണ്ടക്കൽ പറഞ്ഞു.
രാഷ്ട്രീയ-സാമുദായിക സമവാക്യങ്ങൾക്കുമപ്പുറം ഹൂസ്റ്റണിലെ പ്രമുഖരായ എബ്രഹാം ഈപ്പൻ, തോമസ് ഒലിയാംകുന്നേൽ, ഫാൻസിമോൾ പള്ളത്തുമഠം, ബേബി മണക്കുന്നേൽ, ജോയ് സാമുവേൽ, റോയ് മാത്യു, വിനോദ് ചെറിയാൻ, വാവച്ചൻ കൂട്ടാളിൽ, രാജേഷ് സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ക്യാമ്പയിൻ കമ്മറ്റിയും മാത്യൂസ് മുണ്ടക്കലിന് വേണ്ടി പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.
യുഎസിൽ ഇന്ത്യൻ വംശജരായ ദന്പതികളും മകനും വെടിയേറ്റ് മരിച്ച സംഭവം; ചെറുമകൻ അറസ്റ്റിൽ
ന്യൂയോർക്ക്: ദന്പതികൾ ഉൾപ്പടെ മൂന്ന് പേർ വെടിയേറ്റ് മരിച്ച കേസിൽ ചെറുമകൻ ഓം ബ്രഹ്മഭട്ടിനെ(23) യുഎസിൽ പോലീസ് അറസ്റ്റ് ചെയ്തു.
ന്യൂജഴ്സിയിൽ താമസിച്ചിരുന്ന ഗുജറാത്ത് സ്വദേശിയായ ദിലീപ് കുമാർ ബ്രഹ്മഭട്ട് (72), ഭാര്യ ബിന്ദു(72), മകൻ യാഷ്കുമാർ(38) എന്നിവരാണ് മരിച്ചത്.
സൗത്ത് പ്ലെയിൻഫീൽഡിന് സമീപമുള്ള വീട്ടിൽ നിന്ന് വെടിയൊച്ച കേട്ടതായി അയൽവാസി അറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തിയത്.
ദിലീപ് കുമാറിനെയും ബിന്ദുവിനെയും രണ്ടാം നിലയിലെ അപ്പാർട്മെന്റിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പരിക്കേറ്റ നിലയിലായിരുന്ന യാഷ്കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവ സ്ഥലത്തു നിന്നു തന്നെ ഓമിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചെന്നും ഓൺലൈനിൽ വാങ്ങിയ കൈത്തോക്കാണു കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.
രണ്ട് മാസം മുൻപുവരെ മുത്തച്ഛനോടൊപ്പം താമസിച്ചിരുന്ന ഓം പിന്നീട് താമസം മാറിയിരുന്നു. ദിലീപ് കുമാർ ബ്രഹ്മഭട്ടിന്റെ മകളുടെ മകനാണ് പ്രതി.
പെലോസിയുടെ ലാപ്ടോപ്പ് മോഷ്ടിച്ച കേസ്; അമ്മയ്ക്കും മകനും ശിക്ഷ വിധിച്ച് കോടതി
വാഷിംഗ്ടൺ ഡിസി: യുഎസ് മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ലാപ്ടോപ്പ് മോഷ്ടിക്കുന്നതിന് പ്രതികളെ സഹായിച്ച കേസിൽ അമ്മയ്ക്കും മകനും കോടതി ശിക്ഷ വിധിച്ചു. മരിയൻ മൂണി റോണ്ടനും മകൻ റാഫേൽ റോണ്ടനുമാണ് ശിക്ഷിക്കപ്പെട്ടത്.
മരിയൻ മൂണി റോണ്ടന് 12 മാസവും മകൻ റാഫേൽ റോണ്ടന് 18 മാസവും വീട്ടുതടങ്കലിൽ കഴിയണമെന്ന് കോടതി വിധിച്ചു. റാഫേൽ റോണ്ടന് 51 മാസവും മരിയൻ മൂണി റോണ്ടന് 46 മാസവും തടവുശിക്ഷയാണ് സർക്കാർ ആവശ്യപ്പെട്ടത്.
സൂം മീറ്റിംഗുകൾക്ക് പെലോസി ഉപയോഗിച്ച ലാപ്ടോപ് മോഷ്ടിക്കുന്നതാണ് പ്രതികൾ സഹായം നൽകിയത്. കാപ്പിറ്റൾ കലാപം നടന്ന ജനുവരി ആറിനായിരുന്നു മോഷണം. ഇരുവരും കേസിൽ കുറ്റസമ്മതം നടത്തിയിരുന്നു.
ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ഗൂഢാലോചന; ഇന്ത്യക്കാരനെതിരെ കുറ്റം ചുമത്തി യുഎസ്
ന്യൂയോർക്ക്: സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ അമേരിക്കയിൽ വച്ച് കൊല്ലാനുള്ള ഗൂഢാലോചന നടത്തിയന്ന് ആരോപിച്ച് ഇന്ത്യക്കാരനെതിരെ യുഎസ് കുറ്റം ചുമത്തി.
പന്നുവിനെ വധിക്കാൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയ്ക്കെതിരേയാണ് യുഎസ് ഗൂഢാലോചന കുറ്റം ചുമത്തിയിരിക്കുന്നത്.
52 കാരനായ നിഖിൽ ഗുപ്ത നേരത്തെ മയക്കുമരുന്ന്, ആയുധക്കടത്ത് കേസുകളിലെ പ്രതിയായിരുന്നു എന്ന് കോടതി രേഖകൾ പറയുന്നു. യുഎസിന്റെ ആവശ്യപ്രകാരം ചെക്ക് റിപ്പബ്ലിക്കിൽ വച്ച് ഗുപ്തയെ നേരത്തെ അറസ്റ്റ് ചെയ്തതായി അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു.
കൈമാറ്റം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഗുപ്ത ഇപ്പോഴും ചെക്ക് റിപ്പബ്ലിക്കിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. യുഎസ് മണ്ണിൽ യുഎസ് പൗരന്മാരെ വധിക്കാനുള്ള ശ്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.
2020ല്‍ ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ തീവ്രവാദിയായി ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ തെരഞ്ഞെടുപ്പ് സംവാദം തിങ്കളാഴ്ച
ഹൂസ്റ്റൺ: നോമിനേഷനുകൾ പിൻവലിക്കുന്ന തീയതി കഴിഞ്ഞപ്പോൾ ലഭിക്കുന്ന വിവരമനുസരിച്ച് രണ്ട് ശക്തമായ പാനലുകൾ ആണ് ഇപ്രാവശ്യത്തെ മാഗ് ഇലക്ഷൻ ഗോദയിൽ കൊമ്പ് കോർക്കുന്നത്.
രണ്ടു പാനലുകാരും വിജയം ലക്ഷ്യമാക്കി തീപാറുന്ന പ്രചരണം ആരംഭിച്ചു കഴിഞ്ഞു. സംഘടനാ ഇലക്ഷൻ നിരീക്ഷകർ പറയുന്നത് അനുസരിച്ച് രണ്ടു പാനലുകാരും ഒപ്പത്തിനൊപ്പം ആണ്.
ഈ അവസരത്തിൽ പതിവുപോലെ ഒരു സ്വതന്ത്രവേദിയായ കേരള ഡിബേറ്റ് ഫോറം യുഎസ്എയുടെ ആഭിമുഖ്യത്തിൽ സ്ഥാനാർഥികളെയും മറ്റു താത്പര്യമുള്ള എല്ലാ വ്യക്തികളെയും ഉൾപ്പെടുത്തി ഒരു സ്വതന്ത്ര നിഷ്പക്ഷ സംവാദവും ഓപ്പൺ ഫോറവും വെർച്വൽ പ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുകയാണ്.
തിങ്കളാഴ്ച രാത്രി ഏഴിനാണ് (CENTRAL TIME) സംവാദം നടക്കുക. സ്വന്തമായ ആസ്ഥാനവും ആസ്തിയും ഉള്ള അംഗസംഖ്യയിലും പ്രവർത്തനത്തിലും മികവു പുലർത്തുന്ന അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയാണ് മാഗ്.
സ്ഥാനാർഥികൾക്കും അംഗങ്ങൾക്കും പൊതുജനങ്ങൾക്കും മാധ്യമ പ്രതിനിധികൾക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനും ചോദ്യങ്ങൾ ചോദിക്കുവാനുമുള്ള അവസരം കൊടുക്കുവാൻ കേരള ഡിബേറ്റ് ഫോറം യുഎസ്എ ശ്രമിക്കുന്നതായിരിക്കും.
സ്ഥാനാർഥികളുടെ ബാഹുല്യവും മറ്റു പല കാരണങ്ങളാലും ഓരോ സ്ഥാനാർഥികളെയും നേരിൽകണ്ട് ഡിബേറ്റിലേക്കുള്ള ക്ഷണമറിയിക്കാൻ സാധിച്ചിട്ടില്ല. സൂം പ്ലാറ്റ്ഫോമിൽ നടത്തുന്ന ഈ ഡിബേറ്റ് ഓപ്പൺ ഫോറത്തിൽ എല്ലാവരും മോഡറേറ്ററുടെ നിബന്ധനകൾ പാലിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചിട്ടുണ്ട്.
കേരള ഡിബേറ്റ് ഫോറം യുഎസ്എ വളരെ കാലമായി അനവധി ഡിബേറ്റുകളും ഓപ്പൺ ഫോറമുകളും വളരെ വിജയകരവും മാതൃകാപരവും ആയി നിർവഹിച്ചിട്ടുണ്ട്.
ഈ ഡിബേറ്റ് ഓപ്പൺ ഫോറം യോഗ പരിപാടികൾ തത്സമയം ഫോസ്ബുക്ക്, യൂട്യൂബ് മീഡിയകളിൽ ലൈവായി കാണാം. മറ്റ് ഏതൊരു മീഡിയയ്ക്കും ഭാഗികമായിട്ടോ മുഴുവൻ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.
https://www.youtube.com/watch?v=XuWUYdAq8ts
Topic: Malayalee Association of Greater Houston Election Debate 2023
Date & Time: December 4, 2023 Moday 7 PM Central Time
Meeting ID: 223 474 0207
Passcode: justice
എലിസബത്ത് ചാക്കോ ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: പുതുപ്പള്ളി ആക്കാംകുന്നേൽ പരേതനായ എ.ജെ.ചാക്കോയുടെ ഭാര്യ എലിസബത്ത് ചാക്കോ(90) ന്യൂയോർക്കിൽ അന്തരിച്ചു. പരേത ഇത്തിത്താനം പഴയാറ്റിങ്കൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
മക്കൾ: ശാന്തമ്മ ജേക്കബ് - പാപ്പച്ചൻ മത്തായി, സാലി മോൾ എബ്രഹാം - ഇടിക്കുള എബ്രഹാം, സാറാമ്മ ജേക്കബ് - കെ.എ. മാത്യു (ഷിക്കാഗോ), ജേക്കബ് ഫിലിപ്പ് - ബിനി ചാക്കോ, ഷെർലി മോൾ ജേക്കബ് - ജയിംസ് പോൾ.
കൂടുതൽ വിവരങ്ങൾക്ക്: ജേക്കബ് ഫിലിപ്പ് - 516 225 9183.
വാർത്ത: ജീമോൻ റാന്നി
റോയ് ജോർജ് ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഫൊക്കാനയുടെ 2024 - 2026 കാലയളവിൽ കാലിഫോർണിയയിൽ നിന്നും റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോ. കല ഷഹിയുടെ പാനലിൽ നിന്ന് റോയ് ജോർജ് മണ്ണിക്കരോട്ട് മത്സരിക്കുന്നു.
കാലിഫോർണിയായിലെ അറിയപ്പെടുന്ന സമൂഹ്യ പ്രവർത്തകനും കഴിവുറ്റ സംഘാടകനുമാണ് റോയ്. അഖില കേരള ബാലജന സഖ്യത്തിലൂടെയാണ് അദ്ദേഹം സംഘടനാ രംഗത്തേക്ക് വന്നത്.
ബാലജന സംഖ്യത്തിന്റെ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായും ഓൾ ഇന്ത്യ കാത്തലിക് യൂണിവേഴ്സിറ്റീസ് ഫെഡറേഷൻ (ഐക്കഫ്) സംസ്ഥാന കോഓർഡിനേറ്റർ ആയും പ്രവർത്തിച്ചു.
യുസിഎൽഎയിൽ നിന്ന് ഫിലിം സ്റ്റഡീസ് പൂർത്തിയാക്കിയ റോയ് ജോർജ് മണ്ണിക്കരോട്ട് അക്കാദമി അവാർഡ്സ്, അമേരിക്കൻ ഐഡൽ തുടങ്ങിയ നിരവധി ടിവി ഷോകളുടെ പോസ്റ്റ് പ്രൊഡക്ഷൻ എഞ്ചിനീയർ ആയിരുന്നു.
ചലച്ചിത്ര നിർമാതാവും ഡിസ്ട്രിബ്യൂട്ടറുമായ അദ്ദേഹം ഏഷ്യാനെറ്റ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ്സ് നിർമാതാവും ഷോ ഡയറക്ടറും ആയിരുന്നു. മോർട്ഗേജ് ബാങ്കറായി പ്രവർത്തിക്കുന്ന റോയ് ജോർജ് ബാങ്ക് ഓഫ് അമേരിക്ക, ചെസ് ബാങ്ക് തുടങ്ങിയ മുഖ്യ ബാങ്കിംഗ് കോർപ്പറേഷനുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നാഷണൽ അസോസിയേഷൻ ഓഫ് ഡിഫോൾട്ട് പ്രഫഷണൽസിന്റെ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. റെഡ്ലാൻഡ് റോട്ടറി ഇന്റർനാഷണലിന്റെ പ്രോഗ്രാം ചെയർമാൻ ആയിരുന്നു. സൗത്ത് ഏഷ്യൻ ജേർണലിസ്റ്റ് അസോസിയേഷൻ ഓഫ് അമേരിക്കയിലും അമേരിക്കൻ ഫോറിൻ പ്രസ് അസോസിയേഷനിലും ലോസ് ആഞ്ചൽസ് പ്രസ് ക്ലബിലും അംഗമാണ്.
ബഹുമുഖ പ്രതിഭയും അമേരിക്കൻ മലയാളി സമൂഹം അംഗീകരിക്കുന്ന റോയ് ജോർജ് മണ്ണിക്കരോട്ട് ശ്രദ്ധേയനായ സംഘാടകനും കൂട്ടായ പ്രവർത്തനങ്ങളിൽ ഒപ്പം നിന്ന് പ്രവർത്തിക്കാൻ കഴിവുള്ള വ്യക്തിയാണ്.
നവീന ആശയങ്ങൾ, ശുഭാപ്തി വിശ്വാസം, കഠിനാധ്വാനത്തോടെയുള്ള പ്രവർത്തന മികവ് എല്ലാം ഫൊക്കാനയ്ക്കും 2024 - 2026 കാലയളവിലെ തന്റെ ടീമിനും ഒരു വലിയ മുതൽ കൂട്ടായിരിക്കുമെന്ന് ഡോ. കല ഷഹി അറിയിച്ചു.
ഫൊക്കാനയുടെ നേതൃത്വ നിരയിൽ കഴിവുറ്റവരും പുതുമുഖങ്ങളും പ്രഫഷണൽ വ്യക്തിത്വങ്ങളും കടന്നു വരുന്നതിൽ സന്തോഷമുണ്ടെന്ന് സെക്രട്ടറി സ്ഥാനാർഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ എന്നിവർ അറിയിച്ചു.
ഷാജി സാമുവേൽ ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
ന്യൂയോർക്ക്: ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ പെൻസൽവേനിയ റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഫിലാഡൽഫിയയിൽ നിന്നുള്ള ഷാജി സാമുവേൽ മത്സരിക്കുന്നു.
ഫൊക്കാനയുടെ ഇപ്പോഴത്തെ റീജണൽ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന ഷാജി ഫിലാഡൽഫിയയിൽ ഫൊക്കയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതൽ സംഘടനകളെ ഫൊക്കാനയിലേക്ക് എത്തിക്കുന്നതിലും നിർണായാക പങ്ക് വഹിക്കുന്ന വ്യക്തിയാണ്.
ഈ നേട്ടമാണ് വീണ്ടും അദ്ദേഹത്തെ മത്സരിപ്പിക്കാൻ എല്ലാവരും പ്രേരിപ്പിക്കുന്നത്. സജിമോൻ ആന്റണി നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് ഷാജി സാമുവേൽ മത്സരിക്കുന്നത്.
ഫിലാഡൽഫിയ മലയാളികൾക്കിടയിൽ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ അറിയപ്പെടുന്ന നേതാവാണ് ഷാജി സാമുവേൽ. സൗമ്യപ്രകൃതക്കാരനായ ഷാജി സാമുവേൽ മലയാളികളുടെ ഏതു കാര്യങ്ങൾക്കും കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട്.
ഫിലാഡൽഫിയയിലെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ഷാജി സാമുവേൽ ഒരു ചാരിറ്റി പ്രവർത്തകൻ കൂടിയാണ്.
ഫിലാഡൽഫിയ ഏരിയയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഫിലാഡൽഫിയയുടെ(മാപ്പ്) കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്പോഴും ഫിലാഡൽഫിയ ഏരിയയിലെ എല്ലാ മലയാളി അസോസിയേഷനുകളുമായും വളരെ അധികം സുഹൃത്തുബന്ധം കാത്തു സൂക്ഷിക്കുന്ന ഷാജി തന്റെ പ്രവർത്തന രീതിയിലൂടെ അമേരിക്കൻ മലയാളികൾക്ക് ഇടയിൽ സുപരിചിതനുമാണ്.
കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് എമ്മിന്റെ പ്രവർത്തകനായി സ്കൂൾ കോളജ് തലങ്ങളിൽ സംഘടന പ്രവർത്തനം നടത്തി നേത്യുനിരയിൽ പ്രവർത്തിച്ചു പടിപടിയായി ഉയർന്ന നേതാവാണ് ഷാജി. കേരള യൂത്തു ഫ്രണ്ടിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ കേരള രാഷ്ട്രിയത്തിൽ നിറഞ്ഞു നിൽക്കുബോഴാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുന്നത്.
കേരള കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച പരിചയമാണ് പിന്നീട് അമേരിക്കൻ സംസ്കാരിക മേഖലയിൽ പ്രവർത്തിക്കാൻ ഉണ്ടായ പ്രചോദനം.അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവതലമുറയുടെ പ്രതിനിധിയാണ് ഷാജി.
വെെഎംസിയുടെ ഡയറക്ടർ ബോർഡ് അംഗം, വൈസ്മെൻസ് ക്ലബിന്റെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചതിന് ശേഷം 2015ൽ ആണ് അമേരിക്കയിൽ എത്തിയത്. സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോസ് പള്ളിയുടെ അംഗമായി പ്രവർത്തിക്കുന്ന ഷാജി ഭാര്യ മിൽസി, മക്കൾ മെറീന, സെറീന, ജോഷ് എന്നിവരോടൊപ്പം ഫിലാഡൽഫിയയിലാണ് താമസം.
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ക്രിസ്മസ് കരോളിന് തുടക്കം
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ഞായറാഴ്ച രാവിലെത്തെ കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. സിജു മുടക്കോടിൽ ക്രിസ്മസ് കരോളിന് ഒരുക്കമായി ഉണ്ണിയീശോയുടെ തിരുസ്വരൂപം വെഞ്ചിരിച്ച് ഓരോ കൂടാരയോഗ കമ്മിറ്റികൾക്ക് കൈമാറി.
ഇടവകയിലെ സെന്റ് ജെയിംസ് കൂടാരയോഗം കരോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഥമ ദിനത്തിൽ തന്നെ ക്രിസ്മസ് സന്ദേശവുമായി ഇരുപതിൽപരം ഭവനങ്ങൾ സന്ദർശിച്ച് കരോളിന് ഉജ്വല തുടക്കം കൈവരിച്ചു.
വരുംദിനങ്ങളിൽ കൂടാരയോഗത്തിലെ മുഴുവൻ ഭവനങ്ങളും സന്ദർശിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കരോൾ ടീമംഗങ്ങൾ. ഓരോ ഭവനസന്ദർശനം വേളയിലും ഇടവകയിലെ വൈദികരുടെ സാന്നിധ്യവും സജീവമായിരുന്നു.
കരോളിൽ നിന്നും സ്വരൂപിക്കുന്ന ഫണ്ട് ദൈവാലയത്തിലെ ദൈനംദിന ജീവിത സാഹചര്യങ്ങൾക്ക് അനുസൃതമായ നിത്യോപയോഗ മുറികളുടെ പുനർനിർമാണത്തിനായി വിനിയോഗിക്കുമെന്ന് ഫാ. സിജു മുടക്കോടിൽ അറിയിച്ചു.
ഇടവകയിലെ വിവിധ കൂടാരങ്ങളുടെ നേതൃത്വത്തിൽ എല്ലാ ഭവനങ്ങളിലും ക്രിസ്മസ് സന്ദേശവുമായികടന്നു ചെല്ലാനുള്ള തയാറെടുപ്പിലാണയെന്ന് കരോൾ ജനറൽ കോ-ഓർഡിനേറ്റർ പോൾസൺ കുളങ്ങര അറിയിച്ചു.
ദൈവാലയത്തിലെ നിത്യോപയോഗ മുറികളുടെ പുന:ർനിർമാണം ലക്ഷ്യമിട്ട് നടത്തപ്പെടുന്ന ക്രിസ്മസ് കരോളിന് എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്ന് അസിസ്റ്റന്റ് വികാരി ഫാ.ജോഷി വലിയവീട്ടിൽ അഭിപ്രായപ്പെട്ടു.
കൂടാതെ ക്രിസ്മസിന് ഒരുക്കമായി കൂടാരയോഗ തലത്തിൽ വിവിധ മത്സരങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ് സെന്റ് മേരീസ് ഇടവക.
കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന് ഹൂസ്റ്റണിൽ ഉജ്വല സ്വീകരണം
ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിൽ എത്തിയ കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന് ഒഐസിസി യുഎസ്എയുടെയും ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെയും (എച്ച്ആർഎ) സംയുക്താഭിമുഖ്യത്തിൽ ആവേശോജ്വലമായ സ്വീകരണം നൽകി.
ഞായറാഴ്ച വൈകുന്നേരം ആറിന് മിസോറി സിറ്റി അപ്നാ ബസാർ ഹാളിലായിരുന്നു സ്വീകരണ സമ്മേളനം. ഒഐസിസി യുഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് വാവച്ചൻ മത്തായി അധ്യക്ഷത വഹിച്ചു.
സ്വീകരണ സമ്മേളനത്തിൽ ഒഐസിസി നാഷണൽ ജനറൽ സെക്രട്ടറിയും ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ഉപരക്ഷാധികാരിയുമായ ജീമോൻ റാന്നി സ്വാഗതമാശംസിച്ചു. സ്റ്റാഫ്ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ, ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ,
പ്രസിഡന്റ് ബേബി മണക്കുന്നേൽ, എച്ച്ആർഎ പ്രസിഡന്റ് ബാബു കൂടത്തിനാലിൽ, ഉപരക്ഷാധികാരി ജോയ് മണ്ണിൽ, ഒഐസിസി സതേൺ റീജിയണൽ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി, റീജിയണൽ വൈസ് പ്രസിഡന്റ് പൊന്നു പിള്ള, എച്ച്ആർഎ ട്രഷറർ ജിൻസ് മാത്യു കിഴക്കേതിൽ തുടങ്ങിയവർ ആശംസകളറിയിച്ച് സംസാരിച്ചു.
ഒഐസിസി ഭാരവാഹികളും ഹുസ്റ്റൺ റാന്നി അസോസിയേഷൻ ഭാരവാഹികളും റിങ്കു ചെറിയാനെ പൊന്നാടയും ത്രിവർണ ഷാളുകളും അണിയിച്ചു. റിങ്കു ചെറിയാൻ സ്റ്റാഫ്ഫോർഡ് സിറ്റി മേയർ കെൻ മാത്യുവിനെ ത്രിവർണ ഷാൾ അണിയിച്ചു ആദരിച്ചു.
തുടർന്ന് ഹൂസ്റ്റണിൽ തനിക്കു നൽകിയ പ്രൗഢ ഗംഭീര സ്വീകരണത്തിന് റിങ്കു നന്ദി അറിയിച്ചു. കോൺഗ്രസ് പാർട്ടിയുടെ വളർച്ചയ്ക്ക് പ്രവാസികൾ നൽകുന്ന സംഭാവന വിലമതിക്കത്തക്കതും അഭിമാനകാരവുമാണെന്ന് റിങ്കു ചെറിയാൻ പറഞ്ഞു.
കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒഐസിസി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പടർന്നു പന്തലിച്ചതോടൊപ്പം വളരെ ചുരുങ്ങിയ നാളുകൾകൊണ്ട് നോർത്ത് അമേരിക്കയിലും വളർയുടെ പടവുകൾ താണ്ടുന്നത് പാർട്ടി അഭിമാനത്തോടെ കാണുന്നുവെന്നും റിങ്കു ചെറിയാൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടുവെങ്കിലും ഏതു സമയത്തും റാന്നിക്കാരുടെ ഏതാവശ്യത്തിനും തന്നെ സമീപിക്കാമെന്നും ജനനായകനായിരുന്ന പിതാവിന്റെ മാതൃക എന്നും പിന്തുടരുമെന്നും റിങ്കു പറഞ്ഞു.
2018ൽ റാന്നിയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കോവിഡ് കാലത്തും റാന്നിക്കാർക്ക് വലിയ സഹായഹസ്തം നൽകിയ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാൻ തനിക്കും കഴിഞ്ഞുവെന്ന് റിങ്കു പറഞ്ഞു.
തുടർന്ന് കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെയും റാന്നിയുടെ വികസനത്തെയും വിലയിരുത്തികൊണ്ട് വിശദമായ ചർച്ച നടന്നു. മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സഖറിയ കളരിക്ക മുറിയിൽ, എബ്രഹാം ജോസഫ് (ജോസ്), അനിയൻ പനവേലിൽ, അലക്സ് ളാഹയിൽ, സ്റ്റീഫൻ എബ്രഹാം, നവീൻ കല്ലംപറമ്പിൽ, സജി ഇലഞ്ഞിക്കൽ,
സണ്ണി തേവർവെലിൽ, മെവിൻ ജോൺ പാണ്ടിയത്ത്, ടോം വിരിപ്പൻ, മൈസൂർ തമ്പി, ബിജു ചാലക്കൽ, തോമസ് സ്റ്റീഫൻ, എബ്രഹാം തോമസ് (അച്ചൻകുഞ്ഞു), സജി ഇലഞ്ഞിക്കൽ, സന്ദീപ് തേവർവേലിൽ, അശോക് പനവേലിൽ, അശ്വിൻ താഴോംപടിക്കൽ, സ്റ്റാൻലി ഇലഞാന്ത്രമണ്ണിൽ, രാജീവ് റോൾഡൻ, അനിൽ വർഗീസ്, ബിനു പി.സാം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (എച്ച്ആർഎ) ജനറൽ സെക്രട്ടറി ബിനു സഖറിയ കളരിക്കമുറിയിൽ നന്ദി പ്രകാശിപ്പിച്ചു.
വിദ്യാർഥികൾക്ക് വായ്പ ഇളവ് പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്
വാഷിംഗ്ടൺ ഡിസി: യുഎസിൽ ഏകദേശം 8,13,000 വിദ്യാർഥികൾക്ക് വായ്പ ഇളവ് ലഭിക്കുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. ഇളവിന് അർഹരായവർക്ക് വിവരം അറിയിച്ച് പ്രസിഡന്റ് ജോ ബൈഡന്റെ ഓഫീസിൽ നിന്നും ഇമെയിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇതുവരെ, ഏകദേശം 3.6 ദശലക്ഷം പേർക്ക് ബൈഡൻ ഭരണകൂടം വായ്പ ഇളവ് നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്ക് വായ്പ ഇളവ് നൽകുമെന്ന് നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. അത് നടപ്പാക്കുന്നതിനാണ് ഈ പദ്ധതിയെന്നും ബൈഡൻ ഭരണകൂടം അറിയിച്ചു.
യുഎസിൽ ഇന്ത്യക്കാരായ വിദ്യാർഥികള്‍ക്ക് വീസ അനുവദിക്കുന്നതില്‍ റിക്കാർഡ് വർധനവ്
ഡാളസ്: ഇന്ത്യക്കാരായ വിദ്യാർഥികള്‍ക്ക് വീസ അനുവദിക്കുന്നതില്‍ യുഎസിൽ റിക്കാർഡ് വർധനവ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 1,40,000ത്തിൽ അധികം ഇന്ത്യന്‍ വിദ്യാർഥികൾക്ക് വീസ അനുവദിച്ചതായി അമേരിക്കൻ എംബസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യക്കാരായ വിദ്യാർഥികള്‍ക്ക് വീസ അനുവദിക്കുന്നതില്‍ എക്കാലത്തേയും റിക്കാർഡ് വർധനവാണ് 2022 ഒക്ടോബറിനും 2023 സെപ്റ്റംബറിനുമിടയിൽ ഉണ്ടായിരിക്കുന്നതെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന അമേരിക്കന്‍ വിസ ലഭിക്കാന്‍ കടമ്പകളേറെയാണ്. ഈ ഒരു ഘട്ടത്തിലാണ് ഇത്തരത്തില്‍ റിക്കാർഡുകള്‍ തിരുത്തിയുള്ള വിസ അനുമതി. 2022 ഒക്ടോബർ മുതൽ 2023 സെപ്റ്റംബർ വരെ അതായതു 2023 ഫെഡറൽ സാമ്പത്തിക വർഷത്തിൽ ആഗോളതലത്തിൽ 10 ദശലക്ഷത്തിലധികം കുടിയേറ്റേതര വീസകൾ അനുവദിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
യുഎസ് എംബസികളിലും കോൺസുലേറ്റുകളിലും മുമ്പത്തേക്കാൾ കൂടുതൽ കുടിയേറ്റേതര വീസകൾക്കു അംഗീകാരം നൽകിയിട്ടുണ്ട് . വിനോദസഞ്ചാരത്തിനുമായി യുഎസ് എംബസി ഏകദേശം എട്ട് ദശലക്ഷം സന്ദർശക വീസകൾ അനുവദിച്ചു.
2015ന് ശേഷമുള്ള ഏതൊരു സാമ്പത്തിക വർഷത്തേക്കാളും കൂടുതലാണ് ഇത്. യുഎസ് എംബസിയും കോൺസുലേറ്റുകളും 600,000-ലധികം സ്റ്റുഡന്റ് വീസകൾ നൽകി. 2017 സാമ്പത്തിക വർഷത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
കർശനമായ ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന പതിവ് യാത്രക്കാർക്ക് എംബസിയോ കോൺസുലേറ്റോ സന്ദർശിക്കാതെ തന്നെ വീസ പുതുക്കാൻ അനുവദിക്കുന്ന അഭിമുഖം ഒഴിവാക്കൽ അടക്കമുള്ള പദ്ധതികള്‍ വിപുലീകരിക്കുന്നത് പോലുള്ള നൂതനമായ പദ്ധതികള്‍ കാരണമാണ് ഈ നേട്ടങ്ങൾ സാധ്യമായത്.
കഴിഞ്ഞ വർഷം 1.2 ദശലക്ഷത്തിലധികം ഇന്ത്യക്കാർ യുഎസ് സന്ദർശിച്ചതായി ഇന്ത്യയിലെ യുഎസ് എംബസിയും കോൺസുലേറ്റുകളും പ്രസ്താവനയിൽ പറഞ്ഞു. ഇത് ലോകത്തിലെ ഏറ്റവും ശക്തമായ യാത്രാ ബന്ധങ്ങളിലൊന്നായി മാറി.
മറ്റു രാജ്യക്കാരെ തട്ടിച്ച് നോക്കുമ്പോൾ വിസ അപേക്ഷകരിൽ 10 ശതമാനത്തിലധികം ഇന്ത്യക്കാരും പ്രതിനിധീകരിക്കുന്നു. ഇതിൽ 20 ശതമാനം വിദ്യാർഥി വീസ അപേക്ഷകരും 65 ശതമാനം എച്ച്എൽ വിഭാഗത്തിലുള്ള (തൊഴിൽ) വീസ അപേക്ഷകരും ഉൾപ്പെടുന്നു.
ഡാളസിൽ സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ
ഡാളസ്: നഗരത്തിലെ ഫാർമേഴ്സ് ബ്രാഞ്ചിലെ വീട്ടിൽ മരിച്ചനിലയിൽ രണ്ട് സഹോദരിമാരെ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. സഹോദരിമാർ ജീവനൊടുക്കിയതാണ് എന്നായിരുന്നു പ്രാഥമിക നിഗമനം.
വൈദ്യപരിശോധന നടത്തിയ ഡോക്ടറാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
കാറ്റലീന വാൽഡെസ് ആൻഡ്രേഡ് (47), മെഴ്സ്ഡ് ആൻഡ്രേഡ് ബെയ്ലോൺ (43) എന്നീ സഹോദരിമാരാണ് മരിച്ചത്.
പ്രതിയുടെ വിശദാംശങ്ങൾ പോലീസ് വെളിപ്പടുത്തിയിട്ടില്ല. കൊലപാതകം നടന്ന രീതിയെക്കുറിച്ചും പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റേച്ചല്‍ കുര്യന് അന്തരിച്ചു
കോട്ടയം: കുഴിമറ്റം എണ്ണശേരിലായ എരുമത്താനത്ത് പരേതനായ മാത്യു കുര്യന്റെ ഭാര്യ റേച്ചല്‍ കുര്യന് (100) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച മൂന്നിനു കുഴിമറ്റം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. പരേത പുതുപ്പള്ളി തറയില്‍ കുടുംബാംഗം.
മക്കള്‍: ഇ.കെ. മാത്യു കുറിച്ചി (റിട്ട. എസ്റ്റേറ്റ് സൂപ്രണ്ട്), പരേതയായ മോളി കുര്യന്, ഏലിയാമ്മ ചെറിയാന് (റിട്ട. ടീച്ചര്‍ ഗാന്ധി സ്മാരക സ്കൂള്‍, മംഗലം), സൂസി ജെയിംസ് (യുഎസ്എ), ഇ.കെ. കുര്യന് (കിംഗ് സാനിട്ടേഷന്സ് ചങ്ങനാശേരി), വര്‍ഗീസ് കുര്യന് (യുഎസ്എ), ജോര്‍ജ് കുര്യന് (യുഎസ്എ).
മരുമക്കള്‍: പരേതയായ മേരിക്കുട്ടി മാത്യു കരോട്ട് കഞ്ഞിക്കുഴി കോട്ടയം (റിട്ട. ടീച്ചര്‍ പി.കെ. ഹൈസ്കൂള്‍, മഞ്ഞപ്ര), പരേതനായ എ.റ്റി. ചെറിയാന് ഇടത്തേട്ട് പുതുപ്പള്ളി (റിട്ട. സീനിയര്‍ അസിസ്റ്റന്റ് കെഎസ്ഇബി), ഡോ. കൊടുവത്തറ എല്‍. ജെയിംസ് (യുഎസ്എ), സജി തൈക്കൂട്ടത്തില്‍ ഇരവിപേരൂര്‍, ആനി കുര്യന് പീടിയേക്കല്‍ തിരുവല്ല (യുഎസ്എ), സൂസന് ജോര്‍ജ് തെങ്ങുംതോട്ടത്തില്‍ മുട്ടമ്പലം കോട്ടയം (യുഎസ്എ).
മൃതദേഹം ശനിയാഴ്ച രാവിലെ എട്ടിനു ഭവനത്തില്‍ കൊണ്ടുവരും.
എം.എം.തോമസ് കാലിഫോർണിയയിൽ അന്തരിച്ചു
കാലിഫോർണിയ: ഉഴവൂർ മറ്റപ്പിള്ളികുന്നേൽ എം.എം.തോമസ്(83, റിട്ട. അധ്യാപകൻ ഒഎൽഎൻഎച്ച്എസ്) കാലിഫോർണിയയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ ജോസഫീന കിടങ്ങൂർ അന്പലത്തറ കുടുംബാംഗം. മക്കൾ: അനിൽ, അനില, അനീഷ്, അഞ്ജുഷ് (എല്ലാവരും യുഎസ്എ). മരുമക്കൾ: സോണിയ, ഡോ.ടോമി, സിബി, അഡ്വ.ജോസഫ്.
ലോക രാഷ്ട്രീയത്തെ മാറ്റിമറിച്ച ഹെൻറി കിസിൻജർ
ന്യൂയോർക്ക്: കഴിഞ്ഞ ആറ് പതിറ്റാണ്ടായി ലോക സമവാക്യങ്ങളെ സ്വാധീനിക്കാനും മാറ്റിമറിക്കാനും കഴിഞ്ഞു വരുന്ന ഒരു വ്യക്തി നൂറാം വയസിൽ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. ലോക രാഷ്ട്രീയത്തെ തന്റെ പ്രവർത്തികൾകൊണ്ടും എഴുത്തുകൊണ്ടും ചിന്തകൾകൊണ്ടും മാറ്റിമറിച്ച ഹെൻറി ആൽഫ്രഡ് കിസിൻജർ നൂറിന്റെ നിറവിലും കർമനിരതനായിരുന്നു.
കിസിൻജർ 1923 മേയ് 27ന് ജർമനിയിലെ ബവേറിയിയിൽ ജൂത മാതാപിതാക്കളുടെ മകനായി ആണ് ജനിച്ചത്. ഹിറ്റ്ലറുടെ ജൂത വേട്ടയെ തുടർന്ന് ലണ്ടനിൽ എത്തിയ കിസിൻജറുടെ കുടുംബം 1943ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
1938ൽ ഹിറ്റ്ലറെ ഭയന്ന് ജർമനിയിൽ നിന്ന് നാടുവിട്ടു അഭയാർഥികളിൽ ഒരുവനായ കിസിൻജർ തന്നെ ലക്ഷകണക്കിന് അഭയാർഥികളെ സൃഷിടിക്കുന്നതിനു നിമിത്തമായതും ചരിത്രം. വിയറ്റ്നാമിൽ, കമ്പോഡിയയിൽ, ചിലിയിൽ, ബംഗ്ലാദേശിൽ ഒക്കെ അമേരിക്കൻ ഇടപെടുലകൾ മൂലം അഭയാർഥി പ്രവാഹം ഉണ്ടായി.
തന്നെ ഒരു യഥാർഥ അമേരിക്കകാരനാക്കി മാറ്റിയത് സൈനിക സേവന കാലഘട്ടം ആണെന്നാണ് കിസിൻജർ പറയുന്നത്. ഹാർവാർഡിലെ നിന്ന് ഗവേഷണ ബിരുദം നേടിയ അദ്ദേഹം അതേ സർവകലാശാലയിൽ അധ്യാപകനും ആയിരുന്നു.
തന്റെ ഔപചാരിക നയതന്ത്ര പർവതിന് ശേഷവും ലോകത്തിന്റെ പല ദിക്കിലുമുള്ള സർവകലാശാലകളിലെയും വിസിറ്റിംഗ് പ്രഫസറായി അദ്ദേഹം സേവനം അനുഷ്ഠിച്ചു. അധികാരമാണ് ഏറ്റവും വലിയ ഉത്തേജക ഔഷധം എന്നതായിരുന്നു അദ്ദേഹത്തിന്റെ മന്ത്രങ്ങളിൽ ഒന്ന്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉപദേശകനായി സജീവ രാഷ്ട്രീയത്തിൽ എത്തിയ അദ്ദേഹത്തെ നിക്സൺ വിദേശകാര്യ സെക്രട്ടറിയായി 1968ൽ നിയമിച്ചു. ആന്ന് തൊട്ട് ഇന്നോളും കിസിൻജറെ ഉദ്ധരിക്കാത്ത ഒരു നയതന്ത്ര ക്ലാസും ഉണ്ടായിട്ടില്ല!
അമേരിക്കൻ വിദേശനയം രൂപപ്പെടുത്തിയതിൽ മുഖ്യപങ്കുവഹിച്ച നയതന്ത്രജ്ഞനാണ് ഹെൻറി ആൽഫ്രഡ് കിസിൻജർ. 1969 മുതൽ 1976 വരെ പ്രസിഡന്റുമാരായ റിച്ചാഡ് നിക്സന്റെയും ജെറാൾഡ് ഫോഡിന്റെയും കീഴിൽ വിദേശകാര്യ സെക്രട്ടറിയായും ദേശീയ സുരക്ഷ ഉപദേഷ്ടാവായും സേവനം ചെയ്ത അദ്ദേഹം അമേരിക്കയുടെ നയതന്ത്ര ഉപദേഷ്ടാവ്, ചിന്തകൻ, വാഗ്മി,എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച് നൂറാം വയസിലും വയസിലും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി നിലകൊള്ളുന്നത് അന്തർദേശീയ നിരീക്ഷകർക്ക് ഇന്നും അത്ഭുതമാണ്.
1973ലെ യോം കീപുർ യുദ്ധശേഷം "ഷട്ടിൽ ഡിപ്ലോമസി'യിലൂടെ മിഡിൽ ഈസ്റ്റിൽ സമാധാനം കൈവരുത്തുന്നതിലും ഈജിപ്തും അമേരിക്കയും തമ്മിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിലും ക്രിയാത്മകമായ പങ്കുവഹിച്ചിട്ടുണ്ട് കിസിൻജർ.
രണ്ടു തവണ വിവാഹിതനായി അദ്ദേഹം. 1949ൽ ആൻ ഫ്ലെഷറിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്.1964ൽ വിവാഹമോചനം നേടിയ കിസിൻജർ 1974ൽ നാൻസി മാഗിനെസിനെ വിവാഹം കഴിച്ചു.
100-ാം വയസിലും കർമനിരതനായ കിസിൻജർ ലീഡർഷിപ്പ്: സിക്സ് സ്റ്റഡീസ് ഇൻ വേൾഡ് സ്ട്രാറ്റജി എന്ന പുസ്തകവുമായാണ് അവസാനം രംഗത്തുവന്നത്. പ്രസിഡന്റുമാരായ റിച്ചാർഡ് നിക്സണിന്റെയും ജെറാൾഡ് ഫോഡിന്റെയും കീഴിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി സേവനമനുഷ്ഠിച്ച കിസിൻജറുടെ പുതിയ പുസ്തകവും മാർക്കറ്റിൽ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.
ഒരു ഡസനിലധികം പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം ഇപ്പോൾ തനിക്ക് അറിയാവുന്ന രാഷ്ട്രീയ വ്യക്തിത്വങ്ങളെക്കുറിച്ച് ആറ് പഠനങ്ങൾ എന്ന പുസ്തകം പൂർത്തിയാക്കിരുന്നു. കോൺറാഡ് അഡനോവർ, അൻവർ സാദത്ത്, മാർഗരറ്റ് താച്ചർ, ലീ ക്വാൻ യൂ,ചാൾസ് ഡി ഗല്ലെ, റിച്ചാർഡ് നിക്സൺ എന്നിവരാണ് അവർ. ഈ നേതാക്കൾ സ്വീകരിച്ച തന്ത്രങ്ങൾ അന്താരാഷ്ട്ര നയതന്ത്രത്തെ എങ്ങനെ പുനർനിർവചിച്ചു എന്നതിലാണ് കിസിൻജർ ശ്രദ്ധ കേന്ദ്രീകരിച്ചത്.
നിക്സന്റെ ദേശീയ സുരക്ഷാ ഉപദേശകനും ഭരണത്തിലെ നിർണായക സ്വാധീനവുമായിരുന്ന ഹെൻറി കിസിൻജർ ഇന്ത്യക്കാരെക്കുറിച്ചു ചൊരിഞ്ഞ അധിക്ഷേപങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ‘ഒന്നാന്തരം മുഖസ്തുതിക്കാർ, അധികാരത്തിലുള്ളവരുടെ കാലുനക്കുന്നതിൽ മിടുക്കന്മാർ’ എന്നൊക്കെയാണ് 1970കളിൽ ഇന്ത്യയ്ക്കെതിരേ പാക്കിസ്ഥാൻ, ചൈന അനുകൂല യുഎസ് വിദേശനയം രൂപപ്പെടുത്തുന്നതിനു സൂത്രധാരനായ കിസിൻജർ പറഞ്ഞത്.
ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഒരുഘട്ടത്തിലും കിസിൻജറുടെ പിന്തുണ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നില്ല. സൈനികമായി പാക്കിസ്ഥാനെ അമേരിക്ക പിന്തുണക്കുകയും ചെയ്തു.
കിസിൻജർ സമാധാനത്തിനുള്ള നോബൽ സമ്മാനജേതാവും അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സ്റ്റേറ്റ് സെക്രട്ടറിയും ആയിരുന്നു. ജർമനിയിൽ ജനിച്ച അദ്ദേഹം 1969 - 1977 കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളുടെ വിദേശകാര്യനയത്തിൽ പ്രധാനപങ്കുവഹിച്ചു.
ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനുമായുള്ള സംഘർഷത്തിൽ അയവുവരുത്തിയ ഡീറ്റെ(Détente) നയം, ചൈനയുമായുള്ള ബന്ധങ്ങൾ പുനഃസ്ഥാപിക്കൽ, വിയറ്റ്നാം യുദ്ധത്തിന്റെ അവസാനം കുറിച്ച് പാരീസ് സമാധാന ഉടമ്പടി എന്നിവയിൽ കിസിൻജർ പ്രധാന പങ്ക് വഹിച്ചു.
ആണവ നിർവ്യാപന രംഗത്തും നിരായുധീകരണ മേഖലയിലുമെല്ലാം കിസിൻജറുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. SALT,ABM ,NPT എന്നീ ഉടമ്പടികൾ അദ്ദേഹത്തിന്റെ മുൻകൈയിൽ ഉടലെടുത്തതാണ്.
പാരീസ് സമാധാന ഉടമ്പടിയിൽ ഉൾക്കൊണ്ടിട്ടുള്ള വെടിനിർത്തൽ നടപ്പിലാക്കാൻ പരിശ്രമിച്ചതിന് 1973-ൽ ഉത്തര വിയറ്റ്നാം പോളിറ്റ് ബ്യൂറൊ അംഗമായ ലെ ഡക് തൊ, കിസിൻജർ എന്നിവർക്ക് നോബൽ സമ്മാനം നൽകപ്പെട്ടു.
എന്നാൽ തൊ ഈ പുരസ്കാരം സ്വീകരിച്ചില്ല. കാരണം അമേരിക്കയെ ലോക പോലീസുകാരനാകുന്നതിൽ നിർണായക പങ്ക് വഹിച്ച കിസിൻജറുമായി നോബൽ സമ്മാനം പങ്കിടാൻ തന്റെ ധാർമികത അനുവദിക്കുന്നില്ല എന്നാണ് തൊ പറഞ്ഞത്.
The White House Years (1979). American Foreign Policy: Three Essays (1969 )1994. Diplomacy.(1994.) On China (.2011.)2014. World Order (2014.) മുതൽ 2022ൽ പുറത്തിറങ്ങിയ Leadership: Six Studies in World Strategy വരെ അന്തർദേശീയ പഠിതാക്കൾക്കും നയതന്ത്രജ്ഞർക്കും പാഠപുസ്തകങ്ങളാണ്.
ജീവിക്കുന്ന ഈ ഇതിഹാസത്തിന്റെ വാക്കുകൾക്കായി ലോകം എപ്പോഴും കാതോർത്തിരുന്നു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പോലും കിസിൻജർക്ക് സമാധാന ഫോർമുലയുണ്ട്. ചരിത്രത്തിൽ അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രമാണ്. ചൈനയുമായി ബന്ധം സ്ഥാപിച്ച പിംഗ് പോംഗ് ഡിപ്ലോമസി, ഷട്ടിൽ ഡിപ്ലോമസി എന്നിവയുടെ ഉപജ്ഞാതാവും അദ്ദേഹമായിരുന്നു .
മാവോയും നിക്സണും തമ്മിൽ ബെയ്ജിംഗിലും വാഷിംഗ്ടണിലും വച്ച് കൈകൊടുക്കുന്നതിലും കിസിൻജർ വലിയ പങ്ക് വഹിച്ചു. ലോകവ്യാപാര കെട്ടിടത്തിന്മേൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ബുഷ് ജൂനിയർ അദ്ദേഹത്തെ അന്വേഷണ കമ്മീഷൻ ചെയർമാനായി ആയി നിയോഗിച്ചെങ്കിലും തനിക്കു പറ്റിയ ജോലി അല്ല എന്ന് പറഞ്ഞു കിസിൻജർ സ്വീകരിച്ചില്ല.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ വിദേശ സെക്രട്ടറി എന്നതാണ് കിസിൻജറെ കുറിച്ചുള്ള ഏറ്റവും വലിയ വിമർശനം. വിയറ്റ്നാമിലും കംബോഡിയായിലും നരവേട്ടയ്ക്ക് മുൻകൈ എടുത്തു എന്നത് കിസിൻജർ നേരിടുന്ന ഏറ്റവും വലിയ വിമർശനമാണ്.
എന്നാൽ പ്രായോഗിക നയതന്ത്രത്തിന് എന്നും ഒപ്പം നടന്ന അദ്ദേഹത്തിന്റെ മന്ത്രം ഒന്ന് മാത്രമായിരുന്നു. അമേരിക്കയ്ക്ക് നിരന്തര ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ഉള്ളത് സ്ഥിര താത്പര്യം മാത്രം. ശത്രുവിന്റെ ശത്രു മിത്രം, അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന പ്രായോഗിക നയതന്ത്രത്തിന്റെ എക്കാലത്തെയും വലിയ വക്താവും കൂടിയാണ് കിസിൻജർ.
കിസിൻജർ ഒരിക്കൽ പറഞ്ഞതുപോലെ ‘അമേരിക്കയുടെ ശത്രുവായിരിക്കുന്നത് അപകടകരമാണ്. അതോടൊപ്പം അമേരിക്കയുടെ ചങ്ങാതിയാകുന്നത് മാരകമാണ്’- ഇത് ഏറ്റവും അർഥവത്തുമാണ്.ലോകനയതന്ത്രത്തെ ഇനി രണ്ടായി മുറിക്കാം - കിസിൻജറിന് മുൻപും ശേഷവും!
ഡോ.സന്തോഷ് മാത്യു
അമേരിക്കൻ നയതന്ത്രജ്ഞനും നൊബേൽ ജേതാവുമായ ഹെൻറി കിസിൻജർ അന്തരിച്ചു
വാഷിംഗ്ടണ്‍ ഡിസി: നൊബേല്‍ സമ്മാന ജേതാവും അമേരിക്കന്‍ മുന്‍ സേറ്റ് സെക്രട്ടറിയുമായ ഹെൻറി കിസിന്‍ജര്‍(100) അന്തരിച്ചു. കണക്ടിക്കട്ടിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
യുഎസ് പ്രസിഡന്റുമാരായ റിച്ചർഡ് നിക്സന്റെയും ഗെറാൾഡ് ഫോർഡിന്റെയും കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. വിയറ്റ്നാം യുദ്ധകാലത്ത് കംബോഡിയയില്‍ അമേരിക്ക ബോംബിട്ടത് ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു.
1973ല്‍ കിസിൻജറിന് നോബേല്‍ സമ്മാനം ലഭിച്ചിരുന്നു. നിരവധിയാളുകൾ ഇതിനെതിരേ വിമകർശനവുമായി രംഗത്ത് എത്തിയിരുന്നു.
കിസിംഗർ നൂറ് വയ്സ് കഴിഞ്ഞിട്ടും രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. ജൂലൈയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ കാണാൻ അദ്ദേഹം ബീജിംഗിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത് വാർത്തയായിരുന്നു.
1964ൽ തന്റെ ആദ്യ ഭാര്യ ആൻ ഫ്ലെഷറിൽ നിന്ന് വേർപിരിഞ്ഞ അദ്ദേഹം ന്യൂയോർക്ക് ഗവർണർ നെൽസൺ റോക്ക്ഫെല്ലറുടെ സഹായിയായ നാൻസി മാഗിനെസിനെ 1974ൽ വിവാഹം കഴിച്ചു. ആദ്യ ഭാര്യയിൽ അദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ട്.
ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ ഒന്‍പതിന്
ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ ഒമ്പതിന് വൈകുന്നേരം അഞ്ചിന് മാര്‍ത്തോമ്മാ ശ്ലീഹാ സീറോ മലബാര്‍ കാത്തലിക് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (5000 സെന്റ് ചാള്‍സ് റോഡ്, ബോല്‍വുഡ്) വച്ച് നടത്തപ്പെടുന്നു.
എക്യൂമെനിക്കല്‍ കൗണ്‍സില്‍ രക്ഷാധികാരി അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് ക്രിസ്മസ് സന്ദേശം നല്‍കും. അഞ്ചിന് ആരംഭിക്കുന്ന ഭക്തിനിര്‍ഭരമായ പ്രൊസഷനുശേഷം ആരാധനയും പൊതുസമ്മേളനവും എക്യൂമെനിക്കല്‍ കൗണ്‍സിലിലെ 16 ദേവാലയങ്ങളില്‍ നിന്നും മനോഹരങ്ങളായ സ്കിറ്റുകള്‍, ഗാനങ്ങള്‍, നൃത്തങ്ങള്‍ എന്നിവകളും അരങ്ങേറും.
16 ദേവാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങളെ ഉള്‍പ്പെടുത്തി എക്യൂമെനിക്കല്‍ ക്വയര്‍ പ്രത്യേകം ഗാനങ്ങള്‍ ആലപിക്കും.
ക്രിസ്തുമസ് ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിന് വെരി. റവ. സഖറിയ തേലാപ്പള്ളില്‍ കോര്‍എപ്പിസ്കോപ്പ (ചെയര്മാന്), ബെഞ്ചമിന്‍ തോമസ്, ജേക്കബ് കെ. ജോര്‍ജ് (കണ്‍വീനര്‍മാര്‍), ഏലിയാമ്മ പുന്നൂസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) കൂടാതെ 25 പേര് അടങ്ങുന്ന കമ്മിറ്റിയില്‍ അണിയറയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
റവ. എബി എം. തോമസ് തരകന് (പ്രസിഡന്റ്), റവ.ഫാ. തോമസ് മാത്യു (വൈസ് പ്രസിഡന്റ്), പ്രേംജിത്ത് വില്യം (സെക്രട്ടറി), ഡെല്‍സി മാത്യു (ജോയിന്റ് സെക്രട്ടറി), ബിജോയി സഖറിയ (ട്രഷറര്‍), ജോര്‍ജ് മോളയില്‍ (ജോ. ട്രഷറര്‍) എന്നീ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എക്യൂമെനിക്കല്‍ കൗണ്‍സിലിന് നേതൃത്വം നല്കുന്നു.
റവ. ജോ വര്‍ഗീസ് മലയിലും, ജോര്‍ജ് പണിക്കരും ക്വയര്‍ കോര്‍ഡിനേറ്റേഴ്സ് എന്ന നിലയില്‍ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നു. വോളന്റിയര്‍ ക്യാപ്റ്റന്മാര്: ജെയിംസ് പുത്തന്‍പുരയില്‍, റെജു ചെറിയാന്, ജോയിസ് ചെറിയാന്.
ഫുഡ് കോര്‍ഡിനേറ്റര്‍: സൈമണ്‍ തോമസ്. സ്റ്റേജ് & സൗണ്ട്: ജോണ്സണ് കണ്ണൂക്കാടന്‍, ആന്റോ കവലയ്ക്കല്‍, സിനില്‍ ഫിലിപ്പ്, ഏബ്രഹാം വിപിന്‍ ഈശോ, ജോര്‍ജ് മാത്യു, ഷാജന് വര്‍ഗീസ്, ആഗ്നസ് തെങ്ങുംമൂട്ടില്‍.
ഗ്രീന്‍ റൂം കോഓര്‍ഡിനേറ്റേഴ്സ്: ജയമോള്‍ സഖറിയ, സൂസന് സാമുവേല്‍, ബേബി റ്റി മത്തായി, സൂസി മാത്യു എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
ക്രിസ്മസ് ആഘോഷം കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കേരളത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതി, വിദ്യാഭ്യാസ സഹായ പദ്ധതി, യുവജനങ്ങള്‍ക്കായുള്ള വോളിബോള്‍, ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റുകള്‍, വനിതാ വിഭാഗം നടത്തുന്ന വിനോദസഞ്ചാര യാത്രകള്‍, സണ്‍ഡേ സ്കൂള്‍ കലാമേള, ടാലന്റ് നൈറ്റ്, വേള്‍ഡ് ഡേ പ്രെയര്‍, കുടുംബ സമ്മേളനം, യൂത്ത് റിട്രീറ്റ്, എക്യൂമെനിക്കല്‍ കണ്വന്ഷന് തുടങ്ങിയവയും എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തന മേഖലകളില്‍ ഉള്‍പ്പെടുന്നു.
എല്ലാവരേയും ക്രിസ്മസ് ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. എബി എം. തോമസ് തരകന് - 847 321 5464, വെരി റവ. സഖറിയ തേലാപ്പള്ളില്‍ കോര്‍എപ്പിസ്കോപ്പ - 224 217 7846, പ്രേംജിത്ത് വില്യം - 847 962 1893, ബെഞ്ചമിന്‍ തോമസ് - 847 529 4600, ജേക്കബ് ജോര്‍ജ് - 630 440 9985, ഏലിയാമ്മ പുന്നൂസ് - 224 425 6510.
ബിഷപ് മാർ ജോയ് ആലപ്പാട്ട് ഡാളസിലെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളിൽ മുഖ്യസന്ദേശം നൽകും
ഡാളസ്: സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് ഡാളസ് ആതിഥേയത്വം വഹിക്കുന്ന കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് ബിഷപ് മാർ ജോയ് ആലപ്പാട്ട് (സെന്റ് തോമസ് സീറോ മലബാർ കാത്തോലിക് ഡയോസിസ് ഓഫ് ഷിക്കാഗോ) മുഖ്യ അതിഥി ആയിരിക്കും.
45-ാമത് സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഡാളസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് (5130 Locust Grove Rd, Garland , TX) ഡിസംബർ രണ്ടിന് ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ആരംഭിക്കും.
21 ഇടവകകൾ അംഗങ്ങൾ ആയിരിക്കുന്ന ഡാളസിലെ ഏറ്റവും വലിയ ക്രൈസ്തവ സംഘടനയാണ് കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ്. അംഗങ്ങൾ ആയിരിക്കുന്ന ഇടവകയിലെ പട്ടക്കാരും ഒരേ ഇടവകയിലെയും കൈസ്ഥാന സമിതി അംഗങ്ങളും ആണ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന് നേതൃത്വം നൽകുന്നത്.
സംയുക്ത യുവജന സമ്മേളനവും കൺവെൻഷനുകളും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും കെഇസിഎഫിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. കമ്മിറ്റി ചുമതലപ്പെടുത്തുന്ന ഇടവകകൾ ആയിരിക്കും ഓരോ വർഷവും കെഇസിഎഫിന്റെ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നത്.
2023ൽ ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവക ആയിരുന്നു സംയുക്ത കൺവെൻഷനുകൾക്കും യുവജന സമ്മേളനത്തിനും നേതൃത്വം നൽകിയത്. സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വികാരി റവ. ഷൈജു സി. ജോയ് അധ്യക്ഷത വഹിക്കുന്ന കമ്മിറ്റി പ്രവർത്തികുന്നു.
ഇടവകയുടെ വൈസ് പ്രസിഡന്റ് എബ്രഹാം മേപ്പുറത്ത്, സെക്രട്ടറി ഡോ. തോമസ് മാത്യു, ട്രസ്റ്റീസ് വിൻസന്റ് ജോണിക്കുട്ടി, എബ്രഹാം കോശി, ആത്മായർ ഫിൽ മാത്യു, ജോതം ബി സൈമൺ, പ്രോഗ്രാം കോഡിനേറ്റർ എഡിസൺ കെ. ജോൺ എന്നിവരും പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.
ആഘോഷങ്ങളുടെ തത്സമയ പ്രക്ഷേപണം www.Keral.tv, www.kecfdallas.org, Facebook KECFDallas, എന്നീ ഓൺലൈൻ മാധ്യമങ്ങളിലൂടെ ലഭ്യമാണെന്ന് ചുമതലക്കാർ അറിയിച്ചു. എല്ലാവരുടെയും പ്രാർഥനാ പൂർവമായ സഹകരണം റവ. ഷൈജു സി ജോയ് അഭ്യർഥിച്ചു.
106 വയസുള്ള മുൻ സൈനികനൊപ്പം സ്കൈഡൈവ് നടത്തി ടെക്സസ് ഗവർണർ
ടെക്സസ്: സ്കൈഡൈവ് എന്ന ദീർഘനാളുകളായുള്ള സ്വപ്നം സഫലമായ സന്തോഷത്തിലാണ് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട്.
106 വയസുള്ള മുൻ സൈനികൻ അൽ ബ്ലാഷ്കെയ്ക്ക് ഒപ്പണാണ് ടെക്സസ് ഗവർണർ സ്കൈഡൈവ് നടത്തിയത്. ഓസ്റ്റിനും സാൻ അന്റോണിയോയ്ക്കും ഇടയിലുള്ള പ്രദേശത്തായിരുന്നു സ്കൈഡൈവ് സംഘടിപ്പിച്ചത്.
മുൻ സംസ്ഥാന പ്രതിനിധി ജോൺ സിറിയറാണ് ഈ വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.
സ്വയം മാപ്പ് നൽകുന്നതിനുള്ള പ്രസിഡന്റിന്റെ അധികാരം നിർത്തലാക്കണമെന്ന് മോണിക്ക ലെവിൻസ്കി
ന്യൂയോർക്ക്: പ്രസിഡന്റിന് സ്വയം മാപ്പ് നൽകുന്നതിനുള്ള അധികാരം ഭരണഘടനാ ഭേദഗതിയിലൂടെ നിർത്തലാക്കണമെന്ന് മോണിക്ക ലെവിൻസ്കി ആവശ്യപ്പെട്ടു.
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരം നേടിയാൽ പ്രസിഡന്റിന് സ്വയം മാപ്പ് നൽകുന്നതിന് അധികാരം ഉപയോഗിക്കുമെന്ന ആശങ്ക പങ്കുവച്ചായിരുന്നു ലെവിൻസ്കിയുടെ പ്രസ്താവന.
വൈറ്റ് ഹൗസിൽ ട്രംപ് തിരിച്ച് എത്തിയാൽ അത് വലിയ അപകടമുണ്ടാക്കും. നമ്മുടെ ഭരണഘടന ആരുടെയും കുത്തകയാൻ പാടില്ല. രാജ്യതലവനെ സംബന്ധിച്ചിടത്തോളം ജയിൽ ഫ്രീ കാർഡ് പ്രയോഗിക്കാനുള്ള അവസരം ഉണ്ടാകരുത്. അതായത് സ്വയം ക്ഷമിച്ച് രക്ഷപ്പെടാൻ പ്രസിഡന്റിന് അധികാരം നൽകരുത് എന്നും അവർ കൂട്ടിച്ചേർത്തു.
പ്രസിഡന്റുമാർക്കുള്ള നിർബന്ധിത പശ്ചാത്തല പരിശോധന, ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം, ഗർഭച്ഛിദ്രത്തിനുള്ള സ്ത്രീയുടെ അവകാശത്തിന്റെ ക്രോഡീകരണും തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നും മോണിക്ക ലെവിൻസ്കി പറഞ്ഞു.
യുഎസിലെ ഇന്ത്യൻ അംബാസഡറെ ഖലിസ്ഥാൻ അനുകൂലികൾ തടഞ്ഞു
ന്യൂയോർക്ക്: ന്യൂയോർക്കിലെ ഗുരുദ്വാരയിൽ പ്രാർഥനയ്ക്കെത്തിയ യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിനെ ഖലിസ്ഥാൻ അനുകൂലികൾ തടഞ്ഞു. ന്യൂയോർക്കിലെ ഹിക്സ്വില്ലെ ഗുരുദ്വാരയിലാണ് സംഭവം.
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപ്പാതകത്തിലും സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നുവിനെ കൊല്ലാൻ ശ്രമിച്ചതിലും തരൺജിതിന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച എട്ട് പേരെ പയനിയർ ക്ലബ് ആദരിക്കുന്നു
ന്യൂയോർക്ക്: പയനിയർ ക്ലബ് ഓഫ് നോർത്ത് അമേരിക്ക സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച എട്ട് പേരെ ആദരിക്കുന്നു.
ന്യൂയോർക്കിലെ ക്യൂൻസിൽ (കേരള കിച്ചൻ, 267-07 ഹിൽസൈഡ് അവന്യു, ഫ്ലോറൽ പാർക്ക്) വ്യാഴാഴ്ച രാവിലെ 11ന് നടത്തുന്ന വാർഷിക സമ്മേളനത്തിൽ അവാർഡ് നൽകി ഇവരെ ആദരിക്കും.
തങ്ങളുടെ സമർപ്പിത സേവനങ്ങളിലൂടെ സമൂഹത്തിന് വഴികാട്ടിയായവരെ ആദരിക്കുന്ന ചടങ്ങിൽ എഴുത്തുകാരനും കവിയും പ്രസാധകനുമായ പ്രഫസർ പ്രഭു ഗുപ്താര (യുകെ) മുഖ്യ പ്രാസംഗികൻ ആയിരിക്കും.
കോൺസുലേറ്റിൽ ഇന്ത്യൻ കമ്യൂണിറ്റി അഫയേഴ്സ് കോൺസൽ എ.കെ. വിജയകൃഷ്ണൻ പുരസ്കാര ജേതാക്കളെ ആദരിക്കും. കേരള ശൈലിയിലുള്ള ഉച്ചഭക്ഷണവും നൽകും.
60കളിലും 70കളിലും അതിനുശേഷവും യുഎസിലേക്ക് കുടിയേറിയ മലയാളികളെ ഒരുമിച്ച് കൊണ്ടുവരുന്ന രജിസ്റ്റർ ചെയ്ത ലാഭേച്ഛയില്ലാത്ത സാഹോദര്യ കൂട്ടായ്മയാണ് പയനിയർ ക്ലബ്.
അംഗങ്ങൾ പലപ്പോഴും ഒത്തുചേരുകയും വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ഓണം ഉൾപ്പെടെയുള്ള ഉത്സവങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നു.
പ്രഫ. ജോസഫ് ചെറുവേലി, ജോർജ് സി. അറക്കൽ, വെറോണിക്ക എ. താനിക്കാട്ട്, തോമസ് മണിമല, ത്രേസ്യാമ്മ കുര്യൻ, വി.എം.ചാക്കോ, മേരി ജോസ് അക്കരക്കളം, ഡോ. ജോർജ് അറയ്ക്കൽ എന്നിവരാണ് അവാർഡ് ജേതാക്കൾ.
മേരി ജോസ് അക്കരക്കളം
പാലായിലെ ചേർപുങ്കലിൽ ജനിച്ച മേരി ജോസ് അക്കരക്കളം മെറ്റ്ലൈഫിൽ ഉദ്യോഗസ്ഥയായിരുന്നു. അവിടെ ബെസ്റ്റ് എംപ്ലോയി ഓഫ് ദ ഇയർ അവാർഡ് കരസ്ഥമാക്കി.
ഫ്ലഷിംഗിലെ കോളജ് പോയിന്റിലെ ഒരു വയോധികർക്കുള്ള നഴ്സിംഗ് ഹോമിൽ അവർ വോളന്റിയറായി പ്രവർത്തിച്ചു. ചേർപുങ്കൽ മെഡിസിറ്റി ഹോസ്പിറ്റലിനായി ചാപ്പലും ഭവനരഹിതർക്കു ഭവനവും നിർമിക്കാൻ പൂർവിക സ്വത്തുക്കൾ വിറ്റുകിട്ടിയ തുക ഉപയോഗിച്ചു.
ഇതടക്കം വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളിയായി.
ഡോ. ജോർജ് അറയ്ക്കൽ
ഡോ. ജോർജ് അറയ്ക്കൽ മെഡിക്കൽ ബിരുദവുമായി യുഎസിൽ എത്തി. എംഡി നേടിയ ശേഷം ഇൻഷുറൻസ് കമ്പനികളുടെ മെഡിക്കൽ കൺസൾട്ടന്റായി.
സ്വന്തമായി മെഡിക്കൽ സപ്ലൈസ് ഔട്ട്ലെറ്റ് സ്ഥാപിച്ച് സംരംഭകനുമായി. വിവിധ സാമൂഹിക, ജീവകാരുണ്യ സംരംഭങ്ങളിൽ ഏർപ്പെട്ടിട്ടുള്ള അദ്ദേഹം പയനിയർ ക്ലബിന്റെ സജീവ അംഗവുമാണ്.
പ്രഫ. ജോസഫ് ചെറുവേലി
കുട്ടനാട്ടിലെ കൈനകിരിയിൽ നിന്ന് 1960ൽ അമേരിക്കയിലേക്ക് കുടിയേറിയ പ്രഫ. ജോസഫ് ചെറുവേലി ന്യൂയോർക്കിലെ സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വർണമെഡൽ നേടിയ ഇംഗ്ലീഷ് പ്രഫസറാണ്.
കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക്, പയനിയർ ക്ലബ് ഓഫ് നോർത്ത് അമേരിക്ക എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ സംഘടനകളുടെ സ്ഥാപക അംഗമാണ്. തന്റെ ജീവചരിത്രം പാസേജ് ടു അമേരിക്ക ഉൾപ്പെടെ അദ്ദേഹം വിപുലമായി രചനകൾ നടത്തിയിട്ടുണ്ട് .
വി.എം. ചാക്കോ
തൊടുപുഴ സ്വദേശിയായ വി.എം. ചാക്കോ, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും മറ്റുള്ളവരെ സഹായിക്കാനും മലയാളികൾക്ക് അമേരിക്കയിലെ മുഖ്യധാരാ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുള്ള വഴികൾ കണ്ടെത്താനും വേണ്ടി നീക്കിവച്ച അറിയപ്പെടുന്ന ഒരു കമ്യൂണിറ്റി ആക്ടിവിസ്റ്റാണ്.
20 വർഷത്തോളം അദ്ദേഹം എൻവെെസി കമ്യൂണിറ്റി ബോർഡിൽ അംഗമായി സേവനമനുഷ്ഠിച്ചു. പയനിയർ ക്ലബിന്റെ സ്ഥാപക അംഗവും ന്യൂയോർക്കിലെ ബെൽറോസിൽ ക്വീൻസ് ഇന്ത്യ ഡേ പരേഡ് ആരംഭിച്ചവരിൽ ഒരാളുമാണ്.
അദ്ദേഹത്തിന്റെ സമീപകാല ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൊടുപുഴയിലെ പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിക്കുക, അനാഥാലയങ്ങൾക്ക് ചാരിറ്റി, നിർധനർക്ക് വിദ്യാഭ്യാസ സഹായം എന്നിവ ഉൾപ്പെടുന്നു.
ജോർജ് സി. അറക്കൽ
പ്രഫഷണൽ എഞ്ചിനീയറായ ജോർജ് സി. അറക്കൽ മെട്രോപൊളിറ്റൻ ട്രാൻസിറ്റ് അതോറിറ്റിയിലും പോർട്ട് അതോറിറ്റിയിലും വിവിധ തലങ്ങളിൽ പ്രവർത്തിച്ചു.
ഭവനരഹിതരെ സഹായിക്കാനും വിവാഹങ്ങൾ നടത്തുന്നതിനു സഹായമെത്തിക്കുന്നതിനും അദ്ദേഹം എക്കാലവും പരിശ്രമിച്ചു.
വെറോണിക്ക എ. താനിക്കാട്ട്
ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണിയിൽ നിന്നാണ് വെറോണിക്ക എ. താനിക്കാട്ട് യു.എസിൽ എത്തിയത്.
വൈക്കോഫ് ഹോസ്പിറ്റലിലും ന്യൂയോർക്കിലെ വെറ്ററൻസ് ഹോസ്പിറ്റലിലും ജോലി ചെയ്യുമ്പോൾ ബെസ്റ്റ് പെർഫോമിംഗ് നഴ്സ് ഉൾപ്പെടെ നിരവധി നഴ്സിംഗ് അവാർഡുകൾ അവർക്ക് ലഭിച്ചു.
വിദ്യാഭ്യാസത്തിൽ, പ്രത്യേകിച്ച് നഴ്സിംഗ് മേഖലയിൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ പലരെയും സഹായിച്ചു. ദാരിദ്ര്യം അനുഭവിക്കുന്നവർക്ക് തുണയാകാൻ മുന്നിട്ടിറങ്ങിയ അവർ മറ്റുള്ളവരെപ്പറ്റി എപ്പോഴും കരുതലുള്ള വ്യക്തിയായാണ്.
തോമസ് മണിമല
കോട്ടയം മാഞ്ഞൂർ സ്വദേശിയാണ് തോമസ് മണിമല. 30 വർഷം യോർക്ക് ടൗൺ ഹൈറ്റ്സിൽ സയൻസ് പഠിപ്പിച്ച അദ്ദേഹം ഡിപ്പാർട്ട്മെന്റ് തലവനായി വിരമിച്ചു.
പുതുതായി കുടിയേറിയ കുടുംബങ്ങളെ സഹായിക്കുന്നതിന് അദ്ദേഹം സദാ സന്നദ്ധനായിരുന്നു. നിരവധി സാമൂഹിക, ചാരിറ്റബിൾ സംഘടനകളിലും സജീവമായിരുന്നു.
ത്രേസ്യാമ്മ കുര്യൻ
ത്രേസ്യാമ്മ കുര്യൻ ചങ്ങനാശ്ശേരി കിടങ്ങറ സ്വദേശിയാണ്. ന്യൂയോർക്കിലെ ലോംഗ് ഐലൻഡ് ജ്യൂവിഷ് ഹോസ്പിറ്റലിലും സെന്റ് ബർണബാസിലും ഉൾപ്പെടെ നിരവധി ആശുപത്രികളിൽ നഴ്സായി തന്റെ പ്രഫഷണൽ ജീവിതത്തിൽ മികവ് പുലർത്തി.
ബെസ്റ്റ് ഓപ്പറേറ്റിംഗ് റൂം നഴ്സ് അവാർഡ് നേടിയിട്ടുണ്ട്. തന്റെ പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവരിൽ ഗണ്യമായ സ്വാധീനം ചെലുത്തുകയും ചെയ്തു.
കേരളത്തിലെ നിരാലംബർക്കും ഭവനരഹിതർക്കും അനാഥാലയങ്ങൾക്കുമായി അവൾ തന്റെ പൂർവിക സ്വത്ത് ദാനം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്: ജോണി സക്കറിയ (പ്രസിഡന്റ്) - 646 508 4535, വറുഗീസ് എബ്രഹാം (രാജു) (ജനറൽ സെക്രട്ടറി) - 516 456 9740.
ബേബി മണക്കുന്നേല്‍ ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചതനും യുഎസിലെ പൊതുവേദികളില്‍ നിറസാന്നിധ്യവുമായ ബേബി മണക്കുന്നേല്‍ ഫോമയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
2024-2026 ടേമിലേക്കുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് ബേബി മണക്കുന്നേല്‍ ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ മത്സരം ആവേശകരമാകുമെന്ന് ഉറപ്പായി.
ഹൂസ്റ്റണില്‍ സൗത്ത് ഇന്ത്യന്‍ യുഎസ് ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ് പ്രസിഡന്റുമായ ബേബി ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന യോഗത്തിലാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
ഫോമയുടെ ആദ്യ കണ്വന്ഷന് ചെയര്മാനാന്, കെസിസിഎന്‍എ മുന്‍ പ്രസിഡന്റ്, ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റ്, രണ്ടു തവണ ഫോമ സതേണ്‍ റീജിയണ്‍ റീജിണല്‍ വൈസ് പ്രസിഡന്റ്, ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റ്, ക്നാനായ റിട്ടയര്‍മെന്റ് കമ്യൂണിറ്റി സ്ഥാപകാംഗം തുടങ്ങി നിരവധി മേഖലകളില്‍ തിളങ്ങിയ വ്യക്തിത്വമാണ് ബേബി.
നാട്ടില്‍ അധ്യാപകനായിരുന്ന അദ്ദേഹം സാമുഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ സജീവമായിരുന്നു. യുഎസില്‍ വന്നതിനുശേഷം സ്വന്തം ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്തി.
ഫോമാ സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് മാത്യു മുണ്ടയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫോമയുടെ പ്രഥമ പ്രസിഡന്റ് ശശിധരന് നായര്‍, പ്രഥമ ട്രഷറര്‍ എംജി മാത്യു, ഫോമ നാഷണല്‍ കമ്മറ്റി അംഗങ്ങളായ രാജന് പത്തനാപുരം, ജിജു കുളങ്ങര, ബാബു മുല്ലശ്ശേരി, സണ്ണി കാരിക്കല്‍, ജോയി എം. സാമുവേല്‍, മൈസൂര്‍ തമ്പി, കേരള കണ്വന്ഷന് ചെയര്‍മാനായിരുന്ന തോമസ് ഒലിയാങ്കുന്നേല്‍, ഹിമി ഹരിദാസ്, എസ്.കെ. ചെറിയാന് തുടങ്ങിയവര്‍ ബേബിയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചു.
മാഗ് പ്രസിഡന്റ് ജോജി ജോസഫ്, ക്നാനായ സമുദായത്തെ പ്രതിനിധീകരിച്ച് ജിമ്മി കുന്നശേരി, ബാബു മുളയാനിക്കല്‍, പേള്‍ലാന്‍ഡ് അസോസിയേഷനെ പ്രതിനിധീകരിച്ച് ജോമോന് ഇടയാടി, മന്ത്രയെ പ്രതിനിധീകരിച്ച് രമേശ് അടിയോടി, സോമന് നായര്‍, മാധ്യമപ്രവർത്തകൻ ജീമോന്‍ റാന്നി, സൈമണ്‍ വാളച്ചേരി, അജു വാരിക്കാട് എന്നിവര്‍ സംസാരിച്ചു.
സൗത്ത് ഇന്ത്യന്‍ യുഎസ് ചേമ്പര്‍ ഓഫ് കൊമേഴ്സിനെ പ്രതിനിധീകരിച്ച് ഡോ. ജോര്‍ജ് എം. കാക്കനാട് ഉള്‍പ്പെടെയുള്ളവര്‍ ആശംസ അറിയിച്ചു. സൗത്ത് ഇന്ത്യന്‍ യുഎസ് ചേമ്പര്‍ ഓഫ് കൊമേഴ്സ് ബ്രൂസ് കൊളമ്പേല്‍ പരിപാടികളുടെ എംസിയായി പ്രവര്‍ത്തിച്ചു. ഫോമ സതേണ്‍ റീജിയണ്‍ സെക്രട്ടറി രാജേഷ് മാത്യു നന്ദി പറഞ്ഞു
മഞ്ച് പ്രസിഡന്റ് ഡോ. ഷൈനി രാജു ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോർക്ക്: ന്യൂജഴ്സിയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സി(മഞ്ച്) പ്രസിഡന്റ് ഡോ. ഷൈനി രാജു ഫൊക്കാനയുടെ 2024 -2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
ന്യൂജഴ്സിയിൽ നിന്നുള്ള ഈ പ്രമുഖ വനിതാ നേതാവ് ഫൊക്കാനയുടെ സജീവ പ്രവർത്തകയും വിമൻസ് ഫോറം എക്യൂട്ടിവ് കമ്മിറ്റി അംഗം, റീജണൽ വിമൻസ് ഫോം കോഓർഡിനേറ്റർ തുടങ്ങി നിരവധി സ്ഥാനങ്ങൾ ഫൊക്കാനയിൽ വഹിച്ചിട്ടുണ്ട്.
സജിമോൻ ആന്റണി നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് ഡോ. ഷൈനി രാജു മത്സരിക്കുന്നത്. അവതാരിക, സംഘടനാ പ്രവർത്തക, മത-സാംസ്കാരിക പ്രവർത്തക, ചാരിറ്റി പ്രവർത്തക, അധ്യാപിക, ഹെൽത്ത് കെയർ പ്രഫഷണൽ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭയാണ് ഷൈനി രാജു.
ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്നു. മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സി(മഞ്ച്) പ്രസിഡന്റായ ഡോ. ഷൈനി ഈ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഡോ. ഷൈനിയുടെ നേതൃത്വത്തിൽ മഞ്ച് നിരവധി ചാരിറ്റി പ്രവത്തനങ്ങൾ നടത്തുകയും സംഘടയുടെ പ്രവർത്തനം വിപുലീകരിക്കാനും കഴിഞ്ഞു. ന്യൂജഴ്സി മേഘലയിലെ കല-സാംസ്കാരിക വേദികളിൽ നിറ സാന്നിധ്യമായ ഡോ.ഷൈനി, ടിവി അവതാരിക കൂടിയാണ്.
അമേരിക്കൻ ഡിയോസിസിന്റെ എംഎംവി, ജനറൽ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ന്യൂജഴ്സിയിലെ എക്സസ് കൗണ്ടി കോളജ്, കേൾഡ് വെൽ യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ മാത്തമാറ്റിസ് അധ്യാപികയായി സേവനം ചെയ്യുന്ന ഡോ.ഷൈനി ഒരു ഒരു ഹെൽത്ത് കെയർ പ്രഫഷണൽ കുടിയാണ്.
എക്സസ് കൗണ്ടി കോളജിൽ റേഡിയോളജി വിഭാഗത്തിൽ ക്ലിനിക്കൽ കോഓർഡിനേറ്റർ കൂടിയാണ് അവർ. കേരളത്തിൽ നിന്നും മത്തമാറ്റിസിൽ മാസ്റ്റേഴ്സ് കഴിഞ്ഞ ഡോ.ഷൈനി ന്യൂജഴ്സി സ്റ്റേറ്റ് കോളേജിൽ നിന്നും എംഎസും പിഎച്ച്ഡിയും കരസ്ഥാമാക്കിയിട്ടുണ്ട്. ഭർത്താവ് അറിയപ്പെടുന്ന പാട്ടുകാരൻ കൂടിയായ രാജു ജോയി, മക്കൾ ജെഫ്റി, ജാക്കി.
ഹമാസ് മോചിപ്പിച്ച ബന്ദികളിൽ നാല് വയസുള്ള യുഎസ് പെൺകുട്ടിയും
വാഷിംഗ്ടൺ ഡിസി: ഗാസയിൽ നിന്ന് ഞായറാഴ്ച മോചിപ്പിച്ച13 ബന്ദികളിൽ നാല് വയസുള്ള അമേരിക്കൻ ഇസ്രയേലി പൗരനായ അബിഗെയ്ൽ ഇഡാനും ഉൾപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.
അമേരിക്കൻ പൗരയായ അബിഗെയ്ൽ എന്ന കൊച്ച് പെൺകുട്ടിക്ക് നാല് വയസ് തികഞ്ഞത് രണ്ട് ദിവസം മുൻപാണ്. കുട്ടി ഇപ്പോൾ സ്വതന്ത്രയായിരിക്കുന്നു.
കുട്ടി ഇപ്പോൾ ഇസ്രയേലിലാണ്. കൂടുതൽ അമേരിക്കക്കാരെയും മോചിപ്പിക്കാൻ ഞങ്ങൾ സമ്മർദം ചെലുത്തുമെന്നും ബൈഡൻ അറിയിച്ചു.
അപകടകരമായ രീതിയിൽ തുടർച്ചയായി വാഹനമോടിച്ചു; യുവാവ് പിടിയിൽ
ഫ്ലോറിഡ: അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് 42 കാരനായ വില്ലി മിൽഫോർട്ട് പിടിയിൽ. ഇയാളുടെ ഫ്ലോറിഡയിലെ ഡ്രൈവിംഗ് ലൈസൻസ് പല തവണയായി 18 തവണ സസ്പെൻഡ് ചെയ്തതിട്ടുണ്ടെന്ന് ഫ്ലാഗ്ലർ കൗണ്ടി ഷെരീഫ് ഓഫിസ് (എഫ്സിഎസ്ഒ) അറിയിച്ചു.
നിയമവിരുദ്ധമായ യു-ടേൺ എടുക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. നിലവിൽ ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടും വാഹനമോടിച്ചതിന് കുറ്റം ചുമത്തി. പ്രതിയെ ഷെരീഫ് പെറി ഹാൾ ഇൻമേറ്റ് ഡിറ്റൻഷൻ ഫെസിലിറ്റിയിലേക്ക് കൊണ്ടുപോയി.
ആനന്ദ് പ്രഭാകർ മന്ത്ര ആധ്യാത്മിക സമിതി അധ്യക്ഷൻ
ഷിക്കാഗോ: ആനന്ദ് പ്രഭാകറിനെ മന്ത്രയുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്) പുതിയ ആധ്യാത്മിക സമിതി അധ്യക്ഷനായി തെരഞ്ഞെടുത്തു.
നോർത്ത് അമേരിക്കയിലെ മലയാളി ഹൈന്ദവ സമൂഹത്തിൽ പ്രത്യേകിച്ച് ഗീതാ മണ്ഡലം ഷിക്കാഗോയുടെ ആധ്യാത്മിക യാത്രയ്ക്ക് ഒരു ദശകത്തിലേറെ ആയി നേതൃത്വം നൽകുന്ന വ്യക്തിയാണ് ആനന്ദ് പ്രഭാകർ.
തന്നിൽ നിക്ഷിപ്തമായ ദൗത്യം പൂർവാധികം ഭംഗി ആയി നിർവഹിക്കാൻ സജ്ജനങ്ങളുടെ പിന്തുണ ഉണ്ടാകുമെന്നു ആനന്ദ് പ്രഭാകർ പ്രത്യാശിച്ചു. സനാതന മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുന്ന മന്ത്ര പോലുള്ള സംഘടനകൾക്ക് സമൂഹത്തിൽ നിർണായകമായ പങ്കുവഹിക്കാൻ കഴിയുമെന്ന് ആനന്ദ് പ്രഭാകർ പറഞ്ഞു.
മന്ത്രയുടെ സ്പിരിറ്റൽ കോഓർഡിനേറ്റർ കൂടിയായ മനോജ് നമ്പൂതിരിയുടെ നേതൃത്വത്തിൽ കേരളത്തിൽ തുടക്കം കുറിക്കുന്ന നൂറ്റി എട്ട് ശിവാലയ പര്യടനം ഉൾപ്പടെ ആധ്യാത്മിക മൂല്യമുള്ള പരിപാടികൾ ഈ കാലയളവിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പതിറ്റാണ്ടുകൾ ആയി നോർത്ത് അമേരിക്കയിലെ ഹൈന്ദവ സംഘടനകളുടെ പ്രവർത്തനങ്ങളിൽ സജീവമാണ് ആനന്ദ് പ്രഭാകർ. മന്ത്രയുടെ ആധ്യാത്മിക പ്രവർത്തനങ്ങൾക്ക് ചടുലതയും ഈ രംഗത്ത് സക്രിയമായ പുതിയ ചുവടു വയ്പുകൾക്കുള്ള പ്രചോദനമായും അദ്ദേഹത്തിന്റെ ഈ സ്ഥാന ലബ്ധി സഹായിക്കുമെന്ന് കരുതുന്നതായി മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു.
എസ്ബി ആന്‍ഡ് അസംപ്ഷന്‍ അലുമ്നി അസോസിയേഷൻ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ പത്തിന്
ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്ബി ആന്‍ഡ് അസംപ്ഷന്‍ അലുമ്നി അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്ററിന്റെ 2023ലെ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ പത്തിന് രാവിലെ ഒന്‍പതിന് മാര്‍ത്തോമ്മാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടക്കും.
താഴെപ്പറയുന്ന അജണ്ടയെ കേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ചകള്‍ പ്രധാനമായും നടക്കുന്നത്. കൂടാതെ ഏതെങ്കിലും വിഷയങ്ങള്‍ ഏതെങ്കിലും അംഗങ്ങള്‍ക്ക് ചെയറായ പ്രസിഡന്റ് ആന്റണി ഫ്രാന്‍സീസിന്റെ അനുമതിയോടുകൂടി അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കും.
1). ഹൈസ്കൂള്‍ പ്രതിഭാ പുരസ്കാര അവാര്‍ഡ് ദാനം
2). ദേശീയ ഉപന്യാസ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം
3). 2024- 25 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍
4). പുതിയ ഭരണസമിതിയിലേക്ക് അപേക്ഷിക്കുവാനുള്ള യോഗ്യതകള്‍
5). 2022ലെ കണക്ക് അവതരണം
6). നിയമാവലി, സ്റ്റാച്ച്യൂട്ട്സ്, പ്രോട്ടോക്കോള്‍, ഡക്കറം, സുസ്ഥാപിതമായ മോഡസ് ഒപ്പറാണ്ടിയുടെ ലംഘനങ്ങള്‍.
7). തുറന്ന ചര്‍ച്ചകള്‍ എന്നിവയായിരിക്കും ചര്‍ച്ചാവിഷയങ്ങള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ആന്റണി ഫ്രാന്‍സീസ് (പ്രസിഡന്റ്) - 847 219 4897
[email protected], എലിസബത്ത് ഷീബാ ഫ്രാന്‍സീസ് (ഇന്റീറിം ട്രഷറര്‍) 847 924 1632
[email protected].
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ നേതാക്കൾ ഭിന്ന ശേഷിക്കാരെ സന്ദർശിച്ചു
ന്യൂയോർക്ക്: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ വുമൺ എംപവർമെന്റ് ഗ്ലോബൽ ചെയർപേഴ്സൺ ശോശാമ്മ ആൻഡ്രൂസ്, ന്യൂയോർക്ക് ചാപ്റ്റർ ഗുഡ് വിൽ അംബാസിഡർ ആൻഡ്രൂസ് കുന്നുംപറമ്പിൽ എന്നിവർ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ സൗത്ത് കേരള ചാപ്റ്റർ (തിരുവനന്തപുരം) നേതാക്കളോടൊപ്പം ഡോ. ഗോപിനാഥ് മുതുകാടിന്റെ ഡിഫറൻഡ് ആർട് സെന്റർ സന്ദർശിച്ചു.
ഒപ്പം ഗ്ലോബൽ ബിസിനസ് സെന്റർ ഓഫ് എക്സല്ലൻസ് ചെയർമാൻ ഡോ. രാജ് മോഹൻ പിള്ള, ഗ്ലോബൽ ചാരിറ്റി കോ ചെയർമാൻ ശശി നായർ എന്നിവരും ചേർന്ന് എല്ലാ പിന്തുണയും നൽകി. സൗത്ത് കേരള ചാപ്റ്റർ പ്രസിഡന്റ് കള്ളിക്കാട് ബാബു സന്ദർശന ടീമിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി.
ചാപ്റ്റർ ഭാരവാഹികളായ ആര്യാദേവൻ (പാറശാല ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ), സാജു വാങ്ങാനൂർ, അജി ഷാജഹാൻ, ശൈലജ, ഷീജ ബി. എസ്, അരുൺ പി.എസ് എന്നിവർ വിസിറ്റിംഗ് ടീമിന് നേതൃത്വം വഹിച്ചു.
ഇതുപോലെയുള്ള ചാരിറ്റി പ്രവർത്തങ്ങൾ ഇന്ത്യയിൽ നടത്തുവാൻ ന്യൂയോർക്കിൽ നിന്നും എത്തിയ നേതാക്കൾക്ക് ആര്യാദേവനും ഡോ. രാജ്മോഹനും അനുമോദനങ്ങൾ നേർന്നു.
കുട്ടികളുടെ മ്യൂസിക്കൽ ഷോയോടൊപ്പം മാജിക് ഷോയും വളരെ മനോഹരവും ആസ്വാദ്യകരവുമായിരുന്നുവെന്നും അവരോടപ്പം സ്നേഹം പങ്കിട്ടത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി എന്നും ശോശാമ്മ ആൻഡ്രൂസ് ഒരു ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.
ഈ സന്ദർശനം ദാനധർമത്തിനായി ജിഐസി ചെയ്യുന്ന നല്ല കാര്യങ്ങളുടെ ഒരു തുടക്കമാണെന്ന് ശശി നായർ പറഞ്ഞു. ചാപ്റ്ററിന്റെ എല്ലാ ഊർജവും ഗ്ലോബൽ സംഘടനയുടെ നന്മയ്ക്കായി ഉണ്ടാവുമെന്ന് ഓൾ ഇന്ത്യ നാർക്കോട്ടിക് കൗൺസിൽ ഡയറക്ടറും കൂടിയായ ചാപ്റ്റർ പ്രസിഡന്റ് കള്ളിക്കാട് ബാബു പറഞ്ഞു.
മുതുകാടിന്റെ ഡാളസിലെ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ചാരിറ്റി ഈവന്റിൽ പങ്കെടുത്തപ്പോൾ തനിക്കു കിട്ടിയ ആവേശകരമായ സ്വീകരണത്തിന് ശേഷം അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് ജിഐസി നേതാക്കൾ ആർട് സെന്ററും മാജിക്കൽ അക്കാദമിയും സന്ദർശിച്ചതെന്നു ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പ്രസിഡന്റ് പി. സി. മാത്യു, ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, വൈസ് പ്രസിഡന്റ് പ്രഫസർ ജോയ് പല്ലാട്ടുമഠം, ഡോ. തരാ സാജൻ, ടോം ജോർജ് കോലേത്, അഡ്വ. സൂസൻ മാത്യു, അഡ്വ. യാമിനി രാജേഷ്, അഡ്വ. സീമ ബാലസുബ്രഹ്മണ്യം എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
മറുപടി പ്രസംഗത്തിൽ ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഞങ്ങൾ നന്ദിയുള്ളവർ ആയിരിക്കുന്നു എന്ന് ഡോ. ഗോപിനാഥ് മുതുകാട് പറഞ്ഞു.
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പ്രസിഡന്റ് പി. സി. മാത്യു, ഗ്ലോബൽ ഗുഡ്വിൽ അംബാസിഡർ ജിജാ മാധവൻ ഹരി സിംഗ് ഐപിഎസ്, പ്രഫ. കെ.പി. മാത്യു, ഡോ. കുരിയൻ തോമസ്, പ്രഫസർ വർഗീസ് മാത്യു, ഉഷ ജോർജ്, സാന്റി മാത്യു മുതലായവർ മുതുകാടിന്റെ അശ്രാന്ത പരിശ്രമത്തിന് എല്ലാ വിജയാശംസകളും നേരുകയും മറ്റു സംഘടനകളും മുതുകാടിന് അകമഴിഞ്ഞ സഹായങ്ങൾ നൽകണമെന്നും അഭ്യർഥിച്ചു.
മാപ്പിന് നവ നേതൃത്വം; ശ്രീജിത്ത് കോമത്ത് പ്രസിഡന്റായി തുടരും
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (മാപ്പ് ) 2024 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അലക്സ് അലക്സാണ്ടർ, ജോൺ സാമുവൽ, ജെയിംസ് പീറ്റർ എന്നിവരടങ്ങുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻമാർ സുതാര്യമായ ഇലക്ഷൻ പ്രക്രിയയ്ക്ക് നേതൃത്വം നൽകി.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് കോമത്ത് ഫിലാഡൽഫിയയിലെ മലയാളികൾക്കിടയിൽ സുപരിചിതനാണ്. കഴിഞ്ഞവർഷം മാപ്പിന്റെ ഓണം വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമാക്കുന്നതിനെ മുഖ്യപങ്കുവഹിച്ചത് ശ്രീജിത്ത് ആണ്.
നല്ലൊരു കലാകാരൻ കൂടിയായ അദ്ദേഹം ഐടി രംഗത്ത് പ്രവർത്തിക്കുന്നു. ജനറൽ സെക്രട്ടറി ബെൻസൺ വർഗീസ് പണിക്കർ രണ്ടു പതിറ്റാണ്ടായി ഫിലഡൽഫിയയിലെ നിറസാന്നിധ്യമാണ്. സാമൂഹ്യ സംസ്കാരിക ആത്മീയ രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ് ബെൻസൺ.
ട്രഷാററായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് കുരുവിള (സാജൻ ) ഫിലാഡൽഫിയ മലയാളികൾക്ക് സുപരിചിതനാണ്. എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ ചാരിറ്റി കോഓർഡിനേറ്റർ കൂടിയാണ് അദ്ദേഹം.
മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റ് കൊച്ചുമോൻ വയലത്തു, സെക്രട്ടറി സ്റ്റാൻലി ജോൺ, അക്കൗണ്ടന്റ് ജിജു കുരുവിള, ബോർഡ് ഓഫ് ട്രസ്റ്റീസ് തോമസ് ചാണ്ടി, ഷാലു പുന്നൂസ്.
ചെയർപേഴ്സൺ - ആർട്സ് മില്ലി ഫിലിപ്പ്, സ്പോർട്സ് ലിജോ ജോർജ്, യൂത്ത് സാഗർ ജോൺസ്, പി ആർഒ - സജു വർഗീസ്,എജുക്കേഷൻ ആൻഡ് ഐടി ഫെയ്ത്ത് എൽദോ, മാപ്പ് ഐസിസി ഫിലിപ്പ് ജോൺ, ചാരിറ്റി ആൻഡ് കമ്മ്യൂണിറ്റി ലിബിൻ കുര്യൻ പുന്നശേരിയിൽ,
ലൈബ്രറി ജോൺസൺ മാത്യു, ഫണ്ട് റൈസിംഗ്തോമസുകുട്ടി വർഗീസ്, മെബർഷിപ് എൽദോ വര്‍ഗീസ് , വിമെൻസ് ഫോറം ദീപ തോമസ് എന്നിവരാണ്.
പുതിയ കമ്മിറ്റി അംഗങ്ങളായി ഏലിയാസ് പോൾ, അനു സ്കറിയ, ബിനു ജോസഫ്, ദീപു ചെറിയാൻ, ജെയിംസ് പീറ്റർ, ലിസി തോമസ്, മാത്യു ജോർജ്, റോജിഷ് സാമുവൽ, റോയ് വർഗീസ്, സാബു സ്കറിയ, സന്തോഷ് ഫിലിപ്പ്, ഷാജി സാമുവൽ , സിജു ജോൺ, സോബി ഇട്ടി, വിൻസെന്റ് ഇമ്മാനുവൽ ഓഡിറ്റേഴ്സ് ആയി ജേക്കബ് സിഉമ്മൻ, മാർഷൽ വർഗീസ് എന്നിവരെ തെരെഞ്ഞെടുത്തു.
ഏറ്റവും മികച്ച ടീമിനെയാണ് ഈ വർഷം ലഭിച്ചിരിക്കുന്നത് എന്നും 2024 വൈവിധ്യങ്ങളായ പ്രവർത്തന ശൈലിയിൽ കൂടി നൂതന ആശയങ്ങൾ നടപ്പാക്കുവാൻ ശ്രമിക്കുന്നതാണെന്നും അതിന് എല്ലാമലയാളി സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ശ്രീജിത്ത് കോമത്ത് പ്രസ്താവനയിൽ അറിയിച്ചു.
ദേശത്തിന് അനുഗ്രഹം പകരുന്നവരായിരിക്കണം പ്രവാസി സമൂഹം: ബ്രദർ സാമുവൽ ജെയിംസ്
ഡാളസ്: ദേശത്തിന് അനുഗ്രഹം പകരുന്നുവർ ആയിരിക്കണം പ്രവാസി സമൂഹം എന്ന് ഇന്ത്യൻ കാമ്പസ് ക്രൂസൈഡ് സജീവ പ്രവർത്തകനും പൂനെെ സെന്റ് ജോൺസ് മാർത്തോമ്മാ ഇടവക അംഗവുമായ ബ്രദർ സാമുവൽ ജെയിംസ്.
നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനം പ്രവാസി ഞായർ ആയി ആചരിക്കുന്ന 26ന് ഞായറാഴ്ച രാവിലെ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയിലെ ആരാധന മധ്യേയുള്ള വചനശുശ്രൂഷ യിൽ പ്രസംഗിക്കുകയായിരുന്നു ബ്രദർ ജെയിംസ്.
വിശ്വാസികളുടെ പിതാവായ അബ്രഹാം ഏതെല്ലാം ദേശത്തേക്ക് കടന്നു പോയോ ആ ദേശങ്ങൾ എല്ലാം അനുഗ്രഹം പ്രാപിച്ചു. ജാതികളുടെ മധ്യേ വസിക്കുമ്പോഴും ദൈവത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം ആയിരുന്നു അബ്രഹാം പിതാവ് നയിച്ചിരുന്നത് എന്ന അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
മാത്രമല്ല ദൈവത്തിന്റെ പ്രത്യേക പദ്ധതിക്കുവേണ്ടി വിളിക്കപ്പെട്ട ജീവിതമാണ് തന്റേതെന്ന തിരിച്ചറിവ് അബ്രഹാമിന് എപ്പോഴും നയിച്ചിരുന്നു എന്ന് ബ്രദർ ജെയിംസ് പ്രസംഗത്തിൽ ഓർമിപ്പിച്ചു. കുർബാനയ്ക്ക് ഇടവക വികാരി റവ.ഷൈജു സി ജോയ് മുഖ്യ കാർമികത്വം വഹിച്ചു.
പ്രവാസി ഞായറിനോട് അനുബന്ധിച്ച് തയാറാക്കിയ പ്രത്യേക പ്രാരംഭ ആരാധനയ്ക്ക് ഫിൽ മാത്യു, തോമസ് കെ ജോർജ് (ടോയ്), ബ്രിന്റ് ബേബി, എഡ്നാ രാജേഷ്, ജൂലി രാജേഷ് എന്നിവർ നേതൃത്വം നൽകി. ഇടവക സെക്രട്ടറി ഡോ.തോമസ് മാത്യു നന്ദി പ്രകാശിപ്പിച്ചു.
പ്രസ് ഫ്രീഡം പുരസ്കാരം നേടിയ കെ.കെ. ഷാഹിനയ്ക്ക് ഐപിസിഎൻഎ സ്വീകരണം നൽകി
ന്യൂയോർക്ക്: കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റിന്റെ(സിപിജെ) അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്കാരം ലഭിച്ച ആദ്യ മലയാളി ജേർണലിസ്റ്റായ കെ.കെ. ഷാഹിനയ്ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്ടർ സ്വീകരണം നൽകി.
ഭരണകൂടങ്ങളുടെ മർദനങ്ങളെയും അടിച്ചമർത്തലുകളെയും നേരിട്ടു ധീരതയോടെ മാധ്യമ പ്രവർത്തനത്തെ മുന്നോട്ടു കൊണ്ട് പോകുന്ന ജേർണലിസ്റ്റുകളെ അന്താരാഷ്ട്രതലത്തിൽ ആദരിക്കുന്നതാണ് അവാർഡ്.
റോക്ലാൻഡിൽ സിറ്റാർ പാലസിൽ നടന്ന സ്വീകരണത്തിൽ ചാപ്ടർ പ്രസിഡന്റ് സണ്ണി പൗലോസ് അധ്യക്ഷത വഹിച്ചു. റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ സർട്ടിഫിക്കറ്റ് ഓഫ് അച്ചീവ്മെന്റ് നൽകി ആദരിച്ചു.
മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ ഭർത്താവ് രാജീവ് രാമചന്ദ്രൻ, പുത്രൻ അൻപ് എന്നിവരും ന്യൂജഴ്സിയിൽ നിന്നുള്ള എഴുത്തുകാരനായ നസീർ ഹുസെെൻ കിഴക്കേടത്ത്, ഭാര്യ ഗോമതി എന്നിവരും അവരോടൊപ്പം പങ്കെടുത്തു.
മാധ്യമ പ്രവർത്തകരായ ജോസ് കാടാപ്പുറം, ടാജ് മാത്യു, ജോർജ് ജോസഫ്, ജേക്കബ് റോയ് തുടങ്ങിയവർക്ക് പുറമെ ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപിള്ളി, ഫിലിപ്പോസ് ഫിലിപ്, ശ്രീകുമാർ ഉണ്ണിത്താൻ, ജോസ് ചാരുമൂട്, റോയ് ചെങ്ങന്നൂർ, ഫിലിപ് ചെറിയാൻ, അജി കളീക്കൽ, മോഹൻ ഡാനിയൽ, നോഹ ജോർജ്, അലക്സ് തോമസ്, അലക്സ് എബ്രഹാം തുടങ്ങിയവരും പങ്കെടുത്തു.
ബ്രോങ്ക്സിൽ ദമ്പതികളും കുട്ടിയും അപ്പാർട്ട്മെന്റിനുള്ളിൽ മരിച്ചനിലയിൽ
ന്യൂയോർക്ക്: ബ്രോങ്ക്സിൽ അപ്പാർട്ട്മെന്റിനുള്ളിൽ ദമ്പതികളേയും അഞ്ച് വയസുള്ള ആൺകുട്ടിയേയും മരിച്ചനിലയിൽ കണ്ടെത്തി.
ജോനാഥൻ റിവേര (38), ഹനോയ് പെരാൾട്ട (33), കെയ്ഡൻ റിവേര (5) എന്നിവരുടെ മൃതദേഹങ്ങളാണ് മോട്ട് ഹേവനിലെ 674 ഈസ്റ്റ് 136-ാം സ്ട്രീറ്റിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
തങ്കച്ചന് ജോര്‍ജ് ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു
ഫിലാഡല്‍ഫിയ: പെരുനാട് പീടികയില്‍ തങ്കച്ചന് ജോര്‍ജ് (74) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ: വത്സമ്മ പെരുമ്പെട്ടി കീച്ചേരില്‍ കുടുംബാംഗം. മക്കള്‍: നിസി, പ്രസി. മരുമക്കള്‍: ജയിംസ്, റിജോ.
പലസ്തീൻ വിദ്യാർഥികൾക്ക് വെടിയേറ്റ സംഭവം; പ്രതി അറസ്റ്റിൽ
ന്യൂയോർക്ക്: വെർമോണ്ടിൽ മൂന്ന് പലസ്തീൻ വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതി അറസ്റ്റിൽ. ജെയ്സൺ ജെ. ഈറ്റൺ എന്ന 48കാരനാണ് അറസ്റ്റിലായിരിക്കുന്നത്.
പ്രതിയെ തിങ്കളാഴ്ച ഹാജരാക്കി. ശനിയാഴ്ച വൈകുന്നേരം വെർമോണ്ടിൽ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപത്ത് വച്ചാണ് വിദ്യാർഥികൾക്ക് വെടിയേറ്റത്.
ഹിസാം അവർത്താനി, കിന്നൻ അബ്ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്ക് നേരെയാണ് വെടിവയ്പ്പ് ഉണ്ടായത്.
ഇസ്രയേൽ - ഹമാസ് യുദ്ധത്തിന്റെ സാഹചര്യത്തിലെ വിദ്വേഷ വധശ്രമം ആകാനാണ് സാധ്യതയെന്നും പോലീസ് വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.
കുസാറ്റ് ദുരന്തം: വിസി രാജിവയ്ക്കണമെന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ്
ഡാളസ്: നാലുപേർ മരിക്കാനിടയായ കുസാറ്റിലെ ടെക്ഫെസ്റ്റിനിടെയുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരൻ രാജിവയ്ക്കണമെന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എബി തോമസ് ആവശ്യപ്പെട്ടു.
പരിപാടിക്ക് മതിയായ സുരക്ഷ ഒരുക്കാത്ത കുസാറ്റ് വിസിയാണ് ദുരന്തത്തിന് കാരണക്കാരൻ എന്ന് അദ്ദേഹം ആരോപിച്ചു. പോലീസിന്റെ അനുമതിയില്ലാതെ പരിപാടി നടത്തിയ വിസിക്കും സംഘാടക സമിതിയിലുള്ള അധ്യാപകർക്കുമെതിരേ കർശന നടപടികൾ കൈക്കൊള്ളണമെന്നും എബി തോമസ് ആവശ്യപ്പെട്ടു.
അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ നാല് പേരും ശ്വാസം മുട്ടിയാണ് മരിച്ചത്. ഇവരുടെ കഴുത്തിലും നെഞ്ചിലുമാണ് പരിക്കേറ്റതെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശ്വാസകോശത്തിന് പരിക്കേറ്റതാണ് ശ്വാസതടസത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിലുള്ളത്.
ഫാ. ജോൺ ഗീവർഗീസിന്റെ സംസ്കാരം ബുധനാഴ്ച
ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന ഫാദർ. ജോൺ ഗീവർഗീസ് ഹൂസ്റ്റണിൽ അന്തരിച്ചു.
സംസ്കാര ശുശ്രൂഷകൾ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.തോമസ് മാർ ഇവാനിയോസിന്റെ പ്രധാന കാർമികത്വത്തിൽ ചൊവ്വ, ബുധൻ തീയതികളിൽ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.
പൊതുദർശനം ചൊവ്വാഴ്ച ഉച്ചയ്ക്ക് നാല് മുതൽ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും. ബുധനാഴ്ച രാവിലെ എട്ടിന് കുർബാനയോടെ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾ പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ ഉച്ചയ്ക്ക് രണ്ടിന് പൂർത്തീകരിക്കും
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജോൺസൺ പുഞ്ചക്കോണം (വികാരി)- 346 332 9998.
Holy Qurbana & Funeral Service for Rev. Fr. John Geevarghese - YouTube
ജോൺ അച്ചൻ 1963ൽ ശെമ്മാശനായും പിന്നീട് 1964 ഫെബ്രുവരി 29ന് കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയിൽ നിന്നും വൈദികപട്ടം സ്വീകരിച്ച യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്നും ദൈവശാസ്ത്രത്തിൽ 1969ൽ എസ്ടിഎം ബിരുദം നേടി.
ബംഗളൂരുവിലെ ജാലഹള്ളി ഇടവകയുടെ ആദ്യകാല വികാരിയായി സേവനം അനുഷ്ഠിച്ച ശേഷം അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം അമേരിക്കയിലെ വിവിധ ഇടവകകളിൽ തന്റെ സേവനം തുടർന്നു,
1977 മുതൽ ലിറ്റിൽ റോക്കിൽ താമസമാക്കിയ ജോൺ അച്ചൻ അവിടെ ഇടവക അംഗങ്ങൾക്കായി പ്രതിമാസ പ്രാർഥനാ യോഗങ്ങളും കുർബാനയും നടത്തി. 1996ൽ ഹൂസ്റ്റൺ സെന്റ് ഗ്രിഗോറിയോസ്, ലൂക്സ് ഓർത്തോഡോക്സ്, ലഫ്ക്കിൻ സെന്റ് തോമസ്, ഒക്ലഹോമ സെന്റ് തോമസ് എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അലക്സിയോസ് മാർ യൗസേബിയൂസ് മെത്രാപ്പോലീത്തായുടെ കല്പനപ്രകാരം 2010ൽ ഹൂസ്റ്റണിൽ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ സ്ഥാപകവികാരിയായി സേവനം അനുഷ്ഠിച്ചു.
1931 മേയ് 13ന് കുണ്ടറയിൽ ചാണ്ടപ്പിള്ള ഗീവർഗീസിന്റെയും റേച്ചലമ്മയുടെയും മകനായി മുളമൂട്ടിൽ ഞാലിയോട് മേലേവിളയിൽ കുടുംബത്തിൽ ജനിച്ച ജോൺ അച്ചൻ വിദ്യാഭ്യാസ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്ന് കോട്ടയത്തെ ഓർത്തഡോക്സ് സെ മിനാരിയിലേക്കും സെറാംപുർ യൂണിവേഴ്സിറ്റിയിൽ നിന്നും നിന്നും ബിരുദം നേടി.
ചെങ്ങന്നൂർ പേരിശേരി മായിക്കൽ കുടുംബാഗമായ പരേതയായ സാറാമ്മയാണ് ഭാര്യ. മക്കൾ: ജോസഫ് ഗീവർഗീസ്, ജെസി ഗീവർഗീസ്.
വെർമോണ്ടിൽ മൂന്ന് പലസ്തീൻ വിദ്യാർഥികൾക്ക് വെടിയേറ്റു
ന്യൂയോർക്ക്: വെർമോണ്ടിൽ മൂന്ന് പലസ്തീൻ വിദ്യാർഥികൾക്ക് വെടിയേറ്റു. ശനിയാഴ്ച വൈകുന്നേരം വെർമോണ്ടിൽ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപത്ത് വച്ചാണ് വിദ്യാർഥികൾക്ക് വെടിയേറ്റത്.
വെടിയേറ്റവരിൽ രണ്ട് പേർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഹിസാം അവർത്താനി, കിന്നൻ അബ്ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്ക് നേരെയാണ് വെടിവയ്പ്പ് ഉണ്ടായത്.
ഇസ്രയേൽ - ഹമാസ് യുദ്ധത്തിന്റെ സാഹചര്യത്തിലെ വിദ്വേഷ വധശ്രമം ആകാനാണ് സാധ്യതയെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഒന്നര വയസുകാരി വിഷം അകത്തുചെന്ന് മരിച്ചു; മാതാവ് അറസ്റ്റിൽ
സാൻജോസ്: വിഷം അകത്തുചെന്ന് 18 മാസം പ്രായമുള്ള പെൺകുട്ടി മരിച്ച സംഭവത്തിൽ മാതാവ് കെല്ലി റിച്ചാർഡ്സണിനെ സാൻജോസ് പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരേ കൊലപാതക കുറ്റം ചുമത്തിയെന്നും പോലീസ് അറിയിച്ചു.
കുട്ടിയുടെ പിതാവ് നേരത്തെ അറസ്റ്റിലായിരുന്നു. ഓഗസ്റ്റ് 12നായിരുന്നു സംഭവം. കുട്ടി ബോധരഹിതയായി കിടക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഭവസ്ഥലത്ത് എത്തിയത്.
തുടർന്ന് പോലീസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ രക്തത്തിൽ മാരകമായ അളവിൽ ഫെന്റനൈൽ കലർന്നിരുന്നു. എങ്ങനെയാണ് വിഷം അകത്തുചെന്നത് എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
കുട്ടിയുടെ മാതാപിതാക്കൾ വിവരം അറിയിക്കാൻ വെെകിയിരുന്നതായി പോലീസ് അറിയിച്ചു. കുട്ടിയുടെ സാന്നിധ്യത്തിൽ മാതാപിതാക്കൾ അശ്രദ്ധമായി മയക്കുമരുന്ന് വലിക്കുന്ന ഫോട്ടോകളും വീഡിയോകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കുറ്റം തെളിഞ്ഞാൽ ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചേക്കും.
കേരള ദിനാഘോഷം സംഘടിപ്പിച്ച് ട്രൈസ്റ്റേറ്റ് കേരള ഫോറം
ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറം കേരള ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് പ്രവാസി സമൂഹവും മലയാളികളും കടന്നുപോകുന്ന സമകാലിക പ്രേശ്നങ്ങളെ അപഗ്രഥിച്ചുകൊണ്ടുള്ള സിമ്പോസിയവും ചർച്ചകളും ഗാനസന്ധ്യയും അരങ്ങേറി.
എലൈറ്റ് ഇന്ത്യൻ കിച്ചൻ ഡൈനിംഹ് ഹാളിൽ (2163 Galloway Rd, Bensalem, PA 19020) ആണ് പരിപാടികൾ നടത്തപ്പെട്ടത്. ഫിലാഡൽഫിയയിലെ പ്രശസ്ത സാമൂഹിക പരിഷ്കർത്താവും ആത്മീയ ഗുരുവുമായ റവ. ഫാ. എം കെ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
പ്രസിഡന്റ് സുരേഷ് നായർ അധ്യക്ഷത വഹിച്ച പൊതു യോഗത്തിൽ സെക്രട്ടറി അഭിലാഷ് ജോൺ എല്ലാവരെയും സ്വാഗതം ചെയ്തു. കേരള ഡേ ചെയർമാൻ ഡോ ഈപ്പൻ ഡാനിയേലിന്റെ നേതൃത്വത്തിൽ പ്രവാസി മിസ്ട്രീറ്റ്മെന്റ്സ് ഇൻ കേരള, ബ്രെയിൻ ഡ്രെയിൻ ഇൻ കേരള, കേരളത്തിലെ യുവാക്കളുടെ ഇടയിലെ മയക്കുമരുന്ന് ഉപയോഗം എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു.
ഡോ. ഈപ്പൻ ഡാനിയേൽ, എബ്രഹാം മേട്ടിൽ, ജോർജ് നടവയൽ, റവ. റെജി യോഹന്നാൻ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.
തുടർന്ന് നടക്കുന്ന ഗാന സന്ധ്യയിൽ ഫിലാഡൽഫിയയിലെ പ്രശസ്ത ഗായകരായ സാബു പാമ്പാടി, രാജു പി. ജോൺ, റെനി ജോസഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. സുമോദ് നെല്ലിക്കാല കലാപരിപാടികൾ നിയന്ത്രിച്ചു.
വിൻസെന്റ് ഇമ്മാനുവേൽ, സുധാ കർത്താ, ജോബി ജോർജ്, മാത്യൂസൺ സക്കറിയ, അലക്സ് തോമസ്, എബ്രഹാം മാത്യു എന്നിവർ ആശംസ അർപ്പിച്ചു. ട്രൈസ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ് പരിപാടികൾ സ്പോൺസർ ചെയ്തത്. ട്രഷറർ സുമോദ് നെല്ലിക്കാല നന്ദി പ്രകാശനം നടത്തി.