കമല ഹാരിസിന്‍റെ അഭിമുഖം കണ്ടത് 70 ലക്ഷത്തിലധികം പേർ
Saturday, October 19, 2024 3:05 PM IST
ഏബ്രഹാം തോമസ്
ഫിലാഡൽഫിയ: യുഎസ് വൈസ് പ്രസിഡന്‍റും ‌ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ കമല ഹാരിസുമായി ഫോക്സ് ന്യൂസ് നടത്തിയ അഭിമുഖം 70 ലക്ഷത്തിലധികം പ്രേക്ഷകർ കണ്ടതായി നീൽസൺ മീഡിയ റിസർച്ച് ഡേറ്റ. ഫോക്സ് ന്യൂസ് അവതാരകൻ ബ്രെറ്റ് ബെയറുമായി ആയിരുന്നു അഭിമുഖം നടത്തിയത്.

കുടിയേറ്റമായിരുന്നു അഭിമുഖത്തിലെ പ്രധാന വിഷയം. അഭിമുഖം അവസാനിക്കുന്നതിനു 30 മിനിറ്റ് മുൻപ് തന്നെ കമല ഹാരിസും അവതാരകനുമായി തർക്കം ആരംഭിച്ചു കഴിഞ്ഞിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ അഭിമുഖം തങ്ങളെ സഹായിക്കുമെന്നാണ് ഹാരിസ് അനുകൂലികൾ പറയുന്നത്.


ഹാരിസ് ഇതിന് മുൻപ് 60 മിനിറ്റ് പരിപാടിയിൽ പങ്കെടുത്തപ്പോൾ 57 ലക്ഷം ആയിരുന്നു കാണികൾ. 63 ലക്ഷം ആളുകളാണ് സെപ്റ്റംബറിൽ സിഎൻഎൻ നടത്തിയ അഭിമുഖം കണ്ടത്.

ഇതേദിവസം തന്നെ ഫോക്സ് ന്യൂസ് സംപ്രേഷണം ചെയ്ത മുൻ പ്രസിഡന്‍റും റിപ്പബ്ലിക് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപുമായുള്ള അഭിമുഖം 29 ലക്ഷം പ്രേക്ഷകരാണ് കണ്ടത്. ട്രംപിന്‍റെ അഭിമുഖം രാവിലെ 11നും ഹാരിസിന്‍റെ അഭിമുഖം വെെകുന്നേരം ആറിനുമാണ് സംപ്രേഷണം ചെയ്തത്.

വാഷിംഗ്ടണിലെയും വിസ്കോൻസെനിലെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് ഹാരിസ് അഭിമുഖത്തിനായി എത്തിയത്.