അബുജ: നൈജീരിയയിൽ വാഹനാപകടത്തിൽ 22 അത്ലറ്റുകൾ മരിച്ചു. ശനിയാഴ്ച വടക്കൻ നൈജീരിയയിലെ കാനോ സംസ്ഥാനത്തായിരുന്നു അപകടം. തെക്കൻ സംസ്ഥാനമായ ഒഗുണിൽ നൈജീരിയൻ നാഷണൽ സ്പോർട്സ് ഫെസ്റ്റിവലിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന അത്ലറ്റുകളാണു മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിൽനിന്നു മറിയുകയായിരുന്നുവെന്ന് കാനോ ഗവർണർ അബ്ബ കബീർ യൂസഫ് പറഞ്ഞു. തിങ്കളാഴ്ച സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു.
30 പേരായിരുന്നു ബസിലുണ്ടായിരുന്നത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.