ജോർജിയയിൽ ആദ്യ ദിനത്തിൽ ഏർലി വോട്ടുകളുടെ എണ്ണത്തിൽ റെക്കോർഡ്
Friday, October 18, 2024 6:52 AM IST
പി .പി. ചെറിയാൻ
ജോർജിയ: ഹെലിൻ ചുഴലിക്കാറ്റിന്‍റെ ആഘാതവും വ്യവഹാരങ്ങളുടെ കുത്തൊഴുക്കിനും, വിവാദ തെരഞ്ഞെടുപ്പ് ഭരണമാറ്റങ്ങളും കൊണ്ട് പൊറുതിമുട്ടുന്ന ജോർജിയയിൽ ചൊവ്വാഴ്ച റെക്കോർഡ് വേഗത്തിൽ വോട്ടുകൾ രേഖപ്പെടുത്തി.

ചൊവ്വാഴ്ച 300,000ലധികം ബാലറ്റുകളാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയതെന്ന് ജോർജിയ സ്റ്റേറ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫീസിലെ ഗേബ് സ്റ്റെർലിംഗ് എക്സിൽ പറഞ്ഞു. 2020 ൽ 136,000 ആയിരുന്നു മുമ്പത്തെ ആദ്യ ദിന റെക്കോർഡെന്ന് സ്റ്റെർലിംഗ് പറഞ്ഞു.


സ്വിംഗ് സംസ്ഥാനാമായ ജോർജിയ ഈ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്, മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നാല് വർഷം മുമ്പ് പ്രസിഡൻ്റ് ജോ ബൈഡനോട് ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ടതിന് ശേഷം അത് വീണ്ടെടുക്കാൻ ശ്രമിക്കുന്നു.സ്റ്റേറ്റിൽ പോൾ ചെയ്ത 5 ദശലക്ഷം ബാലറ്റുകളിൽ വെറും 11,779 വോട്ടുകൾക്ക് ബൈഡൻ ട്രംപിനെ പരാജയപ്പെടുത്തിയത്.