ഫോമയുടെ ക്രഡൻഷ്യൽ കമ്മിറ്റി നിലവിൽ വന്നു: വിജി എബ്രഹാം ചെയർമാൻ
Friday, October 18, 2024 4:09 PM IST
ഷോളി കുമ്പിളുവേലി
ന്യൂയോർക്ക്: വിജി എബ്രഹാം ചെയർമാനായി ഫോമയുടെ പുതിയ ക്രഡൻഷ്യൽസ് കമ്മിറ്റി നിലവിൽ വന്നു. സെക്രട്ടറിയായി ടോജോ തോമസും കോഓർഡിനേറ്ററായി തോമസ് കർത്താനാളും തെരഞ്ഞെടുക്കപ്പെട്ടു. ചാക്കോച്ചൻ ജോസഫും ജോൺ പാട്ടപതിയുമാണ് കമ്മിറ്റി അംഗങ്ങൾ.

ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വിജി എബ്രഹാം, ഫോമാ മുൻ നാഷണൽ കമ്മിറ്റി അംഗമാണ്. കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് പ്രസിന്‍റായും ട്രഷററായും നേതൃപാടവം തെളിയിച്ചിട്ടുള്ള വിജി, ഫോമ ഹെൽപ്പിംഗ് ഹാൻഡിന്‍റെ പ്രവർത്തങ്ങളിലും നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടോജോ തോമസ്, മങ്കയുടെ പ്രസിഡന്‍റായും ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാനായും ഫോമയുടെ മുൻ ആർവിപിയായും നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്.

കോഓർഡിനേറ്റർ തോമസ് കർദിനാൾ, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ പ്രസിഡന്‍റായും ഫോമാ നാഷണൽ കമ്മിറ്റി അംഗമായും സേവനം ചെയ്തിട്ടുണ്ട്. ഫോമ ഹൗസിങ് പ്രോജക്ടിലും നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്.


കമ്മിറ്റി അംഗമായ ചാക്കോച്ചൻ ജോസഫ്, ഫോമാ സൺഷൈൻ റീജിയണൽ ആർവിപിയായി തന്‍റെ കഴിവുതെളിയിച്ച വ്യക്തിയാണ്. ഒരുമയുടെ പ്രസിഡന്‍റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

കമ്മിറ്റി അംഗമായ ജോൺ പാട്ടപതിയും ഫോമ സെൻട്രൽ റീജിയൺ ആർവിപിയായും നാഷണൽ കമ്മിറ്റി അംഗമായും മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്‍റായും നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഷിക്കാഗോയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമാണ്.

പുതിയ ക്രഡൻഷ്യൽസ് കമ്മിറ്റിയെ ഫോമ പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്‍റ് ഷാലൂ പുന്നൂസ്, ജോയിന്‍റ് സെക്രട്ടറി പോൾ ജോസ്, ജോയിന്‍റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അനുമോദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.