ഒറ്റപ്പാലം: കാർബൺ സന്തുലിത ഒറ്റപ്പാലം നഗരസഭ പദ്ധതിയുമായി ഭരണസമിതി. ഒറ്റപ്പാലം പ്രദേശത്ത് കാർബൺപുറന്തള്ളൽ കുറക്കുന്നതിനായി നടത്തുന്ന പദ്ധതി പ്രവർത്തനങ്ങളുടെ നടപടികൾ പുരോഗമിക്കുകയാണ്.

ഭയാനകമായ കാലാവസ്ഥാ വ്യതിയാനം തുടരുകയാണെന്നും പ്രകൃതി ദുരന്തങ്ങൾക്കൊപ്പം അന്തരീക്ഷ താപവും, പരിസ്ഥിതി മലിനീകരണങ്ങളും വർധിച്ചു വരികയും ചെയ്യുന്ന സ്ഥിയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. അന്തരീക്ഷ താപം അനുദിനം കൂടിക്കൊണ്ടിരിക്കുമ്പോൾ ഇത് നേരിടാനുള്ള കൂട്ടായശ്രമം ഉണ്ടായേ മതിയാകൂവെന്ന തിരിച്ചറിവാണ് ഒറ്റപ്പാലം നഗരസഭയെ പുതിയ പദ്ധതി നടത്തിപ്പിന് പ്രേരിപ്പിച്ചത്.

പരിസ്ഥിതിക്ക് പച്ചപ്പ് പകരാനുള്ള പ്രവർത്തനക്കൾക്ക് തുടക്കം കുറിക്കുകയാണ് ഒറ്റപ്പാലം നഗരസഭയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ഒറ്റപ്പാലത്ത് കാർബൺ പുറന്തള്ളുന്നതിന്‍റെ അളവ് കണ്ടെത്തുകയെന്നുള്ളതാണ് പദ്ധതി പ്രവർത്തനങ്ങളുടെ ആദ്യനടപടി. കഴിഞ്ഞ രണ്ടുവർഷമായി നടത്തിയ പഠനങ്ങളിൽ നിന്ന് നഗരസഭ കണ്ടെത്തിയത് 51000 ടൺ കാർബൺ പുറതള്ളപ്പെടുന്നുണ്ടെന്നാണ്.

സംസ്ഥാനത്ത് തന്നെ ഇത്തരം ഒരു പദ്ധതിക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്നതിൽ ഒന്നാംസ്ഥാനത്താണ് ഒറ്റപ്പാലം നഗരസഭയുള്ളത്. മാലിന്യ സംസ്കരണ രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് നഗരസഭ നടത്തിയത്. പതീറ്റാണ്ടുകളായി കുമിഞ്ഞു കൂടിയ മാലിന്യമല സംസ്കരിക്കുന്നതിലും വിജയിച്ചു കഴിഞ്ഞു. ബയോ മാലിന്യ പ്ലാന്‍റ് ഈ വർഷം തന്നെ പ്രവത്തനം തുടങ്ങും.

നാപ്കിൻ പാഡുകൾ സംസ്കരിക്കുന്ന ഇൻസിനേറ്റർ ഉടൻ സ്ഥാപിക്കും. അജൈവ മാലിന്യം ഹരിതകർമസേന ശേഖരിക്കുന്നതു പോലെ ബയോ മാലിന്യങ്ങളും, നാപ്കിൻ പാഡുകളും ഉടൻ സ്വീകരിച്ചു തുടങ്ങും. കാർബർ ന്യൂട്രൽ ഒറ്റപ്പാലം നഗരസഭ പദ്ധതി വിജയിപ്പിക്കുന്നതിന് എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിച്ചു കൊണ്ട് പൊതു ചർച്ചയും നടത്തിക്കഴിഞ്ഞു .നഗരസഭ ചെയർപേഴ്സൺ ജാനകീദേവി നയിക്കുന്ന പദ്ധതിക്ക് വൈസ് ചെയർമാൻ കെ രാജേഷും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും ജനപ്രതിനിധികളും സഹായവുമായി ഒപ്പം തന്നെയുണ്ട്.