മംഗലംഡാം: സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ തിരക്കുപിടിച്ച് നടത്തേണ്ട റോഡ് പണികളെല്ലാം നീങ്ങുന്നത് ഇഴഞ്ഞിഴഞ്ഞ്. മുടപ്പല്ലൂർ - മംഗലംഡാം റോഡിൽ തകർന്നു കിടക്കുന്ന മൂന്നു കിലോമീറ്റർ ദൂരം റീടാറിംഗും പ്രവൃത്തികളും സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയിൽ മുടങ്ങിക്കിടക്കുകയാണ്. കരാറുകാർക്ക് മുമ്പ് നൽകാനുള്ള കുടിശിക ലഭിക്കാത്തതാണ് പണി തുടങ്ങാൻ വൈകുന്നത്.

അടുത്തദിവസം തന്നെ പണി ആരംഭിക്കുമെന്ന് കെ.ഡി. പ്രസേനൻ എംഎൽഎ പറഞ്ഞു. വൈകിച്ച് ബുദ്ധിമുട്ടിക്കരുതെന്ന് കരാറുകാരന് നിർദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. വണ്ടാഴി നെല്ലിക്കോട് മുതൽ ഡാമിലേക്കുള്ള റോഡിൽ മൂന്ന് കിലോമീറ്റർ മാത്രമാണ് റീ ടാറിംഗ് നടത്തുന്നത്. ഇത്രയും കുറഞ്ഞ ദൂരത്തെ വർക്കുകൾക്കു പോലും സാമ്പത്തികം തടസമാകുന്നു.

മുടപ്പല്ലൂരിൽ നിന്നും നെല്ലിക്കോട് വരെയുള്ള ഭാഗം പ്രദേശത്തെ ക്വാറി - ക്രഷർ ഉടമകളുടെ കൂടി സഹകരണത്തോടെയാണ് പണിതിട്ടുള്ളത്. ഇതിനാൽ ഈ ഭാഗത്ത് വാഹനങ്ങൾക്ക് കടന്നു പോകാൻ സൗകര്യമായിട്ടുണ്ട്. സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി ഈ രീതിയിൽ തുടർന്നാൽ വികസന പ്രവർത്തനങ്ങളുടെ സ്ഥിതി എന്താകുമെന്ന ആശങ്കകളുമുണ്ട്.

ചെറിയ വർക്കുകൾക്കു പോലും പണം കണ്ടെത്താൻ കഴിയുന്നില്ല. പഞ്ചായത്ത് റോഡുകളുടെ റീടാറിംഗ് പണികൾ പലഭാഗത്തും നടക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി ഗ്രാമീണ റോഡുകൾക്കും വലിയ പ്രശ്നമായിട്ടുണ്ട്.

താത്കാലിക കാട്ടിക്കൂട്ടലുകളാണ് ടാറിംഗിലും നടക്കുന്നത്. ഇത് എത്ര കാലം നിലനിൽക്കും എന്നൊക്കെ കണ്ടറിയണം. മഴക്കാലത്തിനു മുമ്പ് തകർന്ന റോഡുകളെല്ലാം വാഹനങ്ങൾക്ക് പോകാവുന്ന സ്ഥിതിയിലാക്കിയില്ലെങ്കിൽ മഴക്കാല യാത്രകൾ ഇക്കുറി അതിദുർഘടമാകും.