വഴിയോരക്കച്ചവടം സ്വയം പൊളിച്ചുനീക്കാൻ നോട്ടിസ് നൽകി
Tuesday, July 16, 2024 11:30 PM IST
മൂന്നാർ: കൊച്ചി - ധനുഷ്കോടി ദേശിയപാതയോരത്തെ വഴിയോരക്കടകൾക്ക് സ്വയം പൊളിച്ചുനീക്കാൻ ദേശീയപാത അധികൃതർ നോട്ടിസ് നൽകി. ദേശിയപാതയിൽപ്പെട്ട മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗത്തെ 87 വഴിയോരക്കടകൾ സ്വയം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് രണ്ടു തവണ ദേശീയപാത അധികൃതർ നോട്ടിസ് നൽകിയിരുന്നു. എന്നാൽ, കടയുടമകൾ വിസമ്മതിച്ചതോടെയാണ് വീണ്ടും സ്വയമൊഴിയാനാവശ്യപ്പെട്ട് ദേശിയപാതവിഭാഗം നോട്ടിസ് നൽകിയിട്ടുള്ളത്.

വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീ യപാത വിഭാഗത്തിന് നിർദേശം നൽകിയിരുന്നതായി ദേവികുളം സബ് കളകളക്ടറും പറഞ്ഞു.


വഴിയോരക്കടകൾ വ്യാപകമായതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് വർധിക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വാഹനങ്ങൾ പാതയോരത്ത് നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട് വാഹന ഉടമകളും കച്ചവടക്കാരും തമ്മിൽ പലയിടത്തും വാക്കുതർക്കവും ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്താണ് വഴിയോര വിൽപ്പനശാലകൾക്കെതിരേ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുള്ളതെന്നാണ് സൂചന.