രക്തം വാർന്നു കിടന്ന യുവാവിന് രക്ഷകരായി വിദ്യാർഥികൾ
Tuesday, July 16, 2024 11:30 PM IST
ചെറുതോണി: ബസ് സ്റ്റാൻഡിലെ കാത്തിരിപ്പു കേന്ദ്രത്തിൽ രക്തം വാർന്ന് കിടന്ന യുവാവിന് രക്ഷകരായി വിദ്യാർഥികൾ. വാഴത്തോപ്പ് സെന്‍റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് നാടിന്‍റെ അഭിമാനമായിരിക്കുന്നത്. ചേലച്ചുവട് സ്വദേശികളായ പേക്കൽ അഡോൺ സന്തോഷ്, വിക്കാട്ട് ജിൻസ് സജി, കീരിത്തോട് സ്വദേശി ആകാശ് ബിനോജ്, ചുരുളി സ്വദേശി അദ്വൈത് ലിബു എന്നിവരാണ് യുവാവിന്‍റെ രക്ഷകരായത്.

തൃശൂർ സ്വദേശിയായ ജിസ്മോസ് ജോസാണ് (32) ചേലച്ചുവട് ബസ് സ്റ്റാന്റിലെ വെയിറ്റിംഗ് ഷെഡിൽ തലക്ക് പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്നിരുന്നത്. കട്ടപ്പനയിലെ ഒരു ആശ്രമത്തിൽനിന്നും വീട്ടിലേക്ക് പോയതായിരുന്നു യുവാവ്.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെ സ്കൂൾ വിട്ട് ചേലച്ചുവട് ബസ് സ്റ്റാൻഡിൽ ബസിറങ്ങിയ വിദ്യാർഥികൾ വെയിറ്റിംഗ് ഷെഡിൽ ആൾക്കൂട്ടം കണ്ടാണ് അവിടേക്ക് ചെന്നത്. തലയിൽനിന്നു രക്തം വാർന്ന നിലയിൽ അബോധാവസ്ഥയിൽ കിടന്ന യുവാവിനെ സഹായിക്കാൻ ആരും തയാറായിരുന്നില്ല.


തുടർന്ന് പരിചയമുള്ള ഒരു ഓട്ടോ റിക്ഷ വിളിച്ച് വിദ്യാർഥികൾ യുവാവിനെ ചേലച്ചുവടിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിലെത്തിച്ച യുവാവിനെ പരിശോധിച്ച ഡോക്ടർ ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഇവർ പോലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. അഡോണും ജീൻസും ചേർന്ന് കരിമ്പനിൽനിന്നും ആംബുലൻസ് വരുത്തി യുവാവിനെ മെഡിക്കൽ കോളജാശുപത്രിയിലെത്തിക്കുകയായിരുന്നു.

തുടർന്ന് ഇദ്ദേഹത്തിന്‍റെ മൊബൈൽ ഫോണിൽനിന്നു ബന്ധുക്കളെ വിവരമറിയിച്ച ശേഷമാണ് വിദ്യാർഥികൾ തിരികെ പോയത്. വിദ്യാർഥികളുടെ ധീരമായ പ്രവൃത്തിക്ക് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്. വാഴത്തോപ്പ് സെന്‍റ്് ജോർജ് സ്കൂൾ അധികൃതർ വിദ്യാഥികളെ അനുമോദിക്കാനായി യോഗം ചേരാനൊരുങ്ങുകയാണ്.