ദേവികുളം താലൂക്കിൽ മണ്ണിടിച്ചിലും നാശനഷ്ടവും
Tuesday, July 16, 2024 11:30 PM IST
അടിമാലി: കനത്തമഴയിൽ ദേവികുളം താലൂക്കിന്‍റെ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും നാശനഷ്ടവും. ദേശിയപാത 85ൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. കാഞ്ഞിരവേലിയിൽ വീട് പൂർണ്ണമായി തകർന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. കല്ലാർ മാങ്കുളം റോഡിൽ രണ്ടിടങ്ങളിൽ വെള്ളം കയറി. കല്ലാർകുട്ടി അണക്കെട്ടിന്‍റെ കൂടുതൽ ഷട്ടറുകൾ തുറന്നു.

ഇന്നലെ ഉച്ചമുതൽ ആരംഭിച്ച ശക്തമായ മഴ രാത്രിയിലും തുടർന്നു. അടിമാലി സർക്കാർ ഹൈസ്ക്കൂളിന് സമീപം പാതയോരത്തെ മണ്‍തിട്ടിയിടിഞ്ഞ് വീണു. മണ്ണിടിഞ്ഞതിനൊപ്പം മരവും കടപുഴകി റോഡിലേക്ക് പതിച്ചു.അടിമാലി ഫയർഫോഴ്സെത്തി മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

കരടിപ്പാറക്ക് സമീപവും റോഡിലേക്ക് മണ്ണും മരവും ഇടിഞ്ഞെത്തി ഗതാഗതം തടസ്‌സപ്പെട്ടു.മൂന്നാർ മറയൂർ റോഡിലും മൂന്നാർ വട്ടവട റോഡിലും വിവിധയിടങ്ങളിൽ മണ്ണിടിഞ്ഞു. കല്ലാർ മാങ്കുളം റോഡിൽ തളികത്തിന് സമീപവും വിരിപ്പാറ പാലത്തിലും വെള്ളം കയറി. രണ്ടിടങ്ങളിലും പുഴ കരകവിഞ്ഞതാണ് റോഡിലേക്ക് വെള്ളം കയറാൻ ഇടയാക്കിയത്. കുരങ്ങാട്ടി മച്ചിപ്ലാവ് റോഡിൽ മരം വീണ്ടും വൈദ്യുതി പോസ്റ്റ് നിലം പൊത്തിയും ഗതാഗത തട‌സമുണ്ടായി.

അടിമാലി കോയിക്കകുടി ജംഗ്ഷന് സമീപം പപ്പട നിർമാണ യൂണിറ്റിനുള്ളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു.കെട്ടിടത്തിന് പിൻഭാഗത്തെ മണ്‍തിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. യൂണിറ്റ് പ്രവർത്തിച്ച് കൊണ്ടിരിക്കെ മണ്ണിടിഞ്ഞ് എത്തുകയായിരുന്നു.യാന്ത്രസാമഗ്രികൾക്ക് കേടുപാടുകൾ സംഭവിച്ചു.കുരിശുപാറ ടൗണിലും മണ്ണിടിച്ചിൽ ഉണ്ടായി. വ്യാപാര ശാലകൾ പ്രവർത്തിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന് പിറകിലെ മണ്‍തിട്ട ഇടിയുകയായിരുന്നു.


മണ്ണിടിച്ചിലിൽ കടകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നാശനഷ്ടമുണ്ടാവുകയും ചെയ്തു.അടിമാലി കാഞ്ഞിരവേലിയിൽ കനത്തമഴയിൽ വീട് പൂർണ്ണമായി തകർന്നു. പ്രദേശവാസിയായ അനീഷിന്‍റെ വീടിനാണ് നാശം സംഭവിച്ചത്. വീട്ടിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മറയൂർ മേഖലയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് പാന്പാറ്റിൽ വലിയ തോതിൽ വെള്ളമുയർന്നു.

ജലനിരപ്പുയർന്നതിനെത്തുടർന്ന് തെങ്കാശിനാഥൻ ക്ഷേത്രത്തിൽ വെള്ളം കയറി. മാട്ടുപ്പെട്ടി, കുണ്ടള, പൊ·ുടി തുടങ്ങിയ എല്ലാ അണക്കെട്ടുകളിലേക്കുമുള്ള നീരൊഴുക്ക് വർധിച്ചു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ ആളുകളോട് ജാഗ്രത പുലർത്തുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ കനത്താൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രാദേശിക ഭരണകൂടങ്ങളടക്കം ജാഗ്രത പുലർത്തുന്നുണ്ട്.