കമ്മിഷനിംഗിനൊരുങ്ങി തൊട്ടിയാർ ചെറുകിട ജലവൈദ്യുത പദ്ധതി
Tuesday, July 16, 2024 11:30 PM IST
അടിമാലി: തൊട്ടിയാർ ചെറുകിട ജലവൈദ്യുത പദ്ധതി കമ്മിഷനിംഗിനൊരുങ്ങുന്നു. പത്ത് മെഗാവാട്ടിന്‍റെ ജനറേറ്റർ കമ്മീഷൻ ചെയ്യാനാകുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ. മുപ്പത് മെഗാവാട്ടിന്‍റെ ജനറേറ്റർ ഇതിനു പിന്നാലെ കമ്മീഷൻ ചെയ്യും. അവസാന ഘട്ട ടെസ്റ്റിംഗ്, കമ്മീഷനിംഗ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അറിയിച്ചു.

2009ൽ ആണ് തൊട്ടിയാർ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. ദേവിയാർ പുഴയുടെ ഭാഗമായ വാളറക്ക് സമീപം തൊട്ടിയാറിൽ തടയണ നിർമിച്ച് പെരിയാറിന്‍റെ തീരത്ത് നീണ്ടപാറയിൽ നിർമിച്ചിട്ടുള്ള നിലയത്തിൽ വെള്ളം എത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുംവിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2009ൽ 207 കോടി രൂപയ്ക്കാണ് പദ്ധതിയുടെ ടെൻഡർ നടപടികൾ നടന്നത്. എന്നാൽ, പണികൾ പാതിവഴിയിൽ നിലച്ചു. പിന്നീട് 2018ൽ എസ്റ്റിമേറ്റ് പുതുക്കിയ ശേഷം 280 കോടിക്ക് വീണ്ടും ടെൻഡർ നടപടികൾ പൂർത്തീകരിച്ചാണ് ജോലികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങിയത്.

ആദ്യം നൽകിയ കരാർ റദ്ദാക്കി രണ്ടാമത് മറ്റൊരു കരാർ ചെയ്യേണ്ടി വന്നതും 2018ലെ പ്രളയവും 2019ലെ കാലവർഷക്കെടുതികളും പിന്നാലെയെത്തിയ കോവിഡും എല്ലാം പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനു ശേഷമാണിപ്പോൾ നിർമാണ ജോലികൾ പൂർത്തീകരിച്ച് പദ്ധതി കമീഷൻ ചെയ്യാൻ ഒരുങ്ങുന്നത്. തൊട്ടിയാർ മുതൽ പത്താംമൈലിന് സമീപം വരെയുള്ള പുഴയുടെ ഇരു കരകളിലുമായി 10 ഹെക്ടറോളം ഭൂമിയാണ് പദ്ധതിക്കു വേണ്ടി വൈദ്യുതി വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ഇതോടൊപ്പം വനം, റവന്യു വകുപ്പുകളിൽനിന്ന് പദ്ധതിക്ക് ആവശ്യമായ ഭൂമിയും ഏറ്റെടുത്തിട്ടുണ്ട്.


ദേവിയാർ പുഴയ്ക്കു കുറുകെ 222 മീറ്റർ നീളത്തിലാണ് തടയണ നിർമിച്ചിട്ടുള്ളത്. അനുബന്ധമായി 199 മീറ്റർ നീളത്തിൽ ടണലും 1,250 മീറ്റർ ദൂരത്തിൽ പെൻസ്റ്റോക്കും സ്ഥാപിച്ചിട്ടുണ്ട്. 2.05 മീറ്റർ ആണ് പെൻസ്റ്റോക്കിന്‍റെ വ്യാസം.

നിലവിൽ പദ്ധതി കമ്മീഷൻ ചെയ്യാത്തതിനാൽ ദേവിയാർ പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം തൊട്ടിയാറിലെ തടയണ നിറഞ്ഞ് പാഴായി ഒഴുകിപോകുകയാണ്. പദ്ധതിയുടെ കമ്മീഷനിംഗ് നടക്കുന്നതോടെ വൈദ്യുതി ഉത്പാദനത്തിന് ഈ വെള്ളം പ്രയോജനപ്പെടുത്തും.