തൊടുപുഴ സിവിൽസ്റ്റേഷനു മുന്നിൽ മാലിന്യം ; ഇവർക്ക് ആരു പിഴയീടാക്കും?
Tuesday, July 16, 2024 11:30 PM IST
തൊടുപുഴ: താലൂക്കിന്‍റെ ഭരണ സിരാകേന്ദ്രമായ തൊടുപുഴ മിനി സിവിൽസ്റ്റേഷൻ വളപ്പിൽ തള്ളുന്ന മാലിന്യം അധികൃതരുടെ കണ്ണിൽപ്പെടുന്നില്ല. മാലിന്യം നീക്കാൻ നഗരവാസികളെ ഉത്ബോധിപ്പിക്കുകയും ചെറിയ തോതിൽ മലിന വസ്തുക്കൾ പാതയോരത്തിട്ടാൽ പോലും പിഴയീടാക്കാൻ ഓടിയെത്തുന്ന ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാകട്ടെ ഇവിടുത്തെ മാലിന്യം കാണാതെ പോകുന്നു. ഉയർന്ന ഉദ്യോഗസ്ഥരുൾപ്പടെ ജോലി ചെയ്യുന്ന സിവിൽ സ്റ്റേഷനിലെ പല ഓഫീസുകളിൽനിന്നുള്ള മലിന വസ്തുക്കളാണ് നീക്കം ചെയ്യാതെ കിടക്കുന്നത്.

മിനി സിവിൽ സ്റ്റേഷന് മുന്പിൽ സ്ഥാപിച്ച പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്താണ് മാലിന്യക്കൂന്പാരം നിറഞ്ഞ് കാഴ്ച വസ്തുവായി മാറിയിരിക്കുന്നത്. മാലിന്യം യഥാസമയം നീക്കം ചെയ്ത് മാതൃകയാകണ്ട സ്ഥാപനത്തിനു മുന്നിലാണ് ഈ കാഴ്ച.


പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം ഉപേക്ഷിക്കുക, പ്ലാസ്റ്റിക് മുക്ത സുന്ദര കേരളം പടുത്തുയർത്തുക എന്നൊക്കെ ജനങ്ങളോട് പറഞ്ഞും പഠിപ്പിച്ചും ലക്ഷങ്ങൾ ചിെലവഴിച്ച് തലങ്ങും വിലങ്ങും പായുന്ന ഉദ്യോഗസ്ഥരുടെ മൂക്കിന് താഴെ സിവിൽ സ്റ്റേഷന്‍റെ പ്രധാന പ്രവേശന കവാടത്തിലാണ് മാലിന്യക്കൂന്പാരം കെട്ടിക്കിടക്കുന്നത്.

സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉത്പന്നങ്ങളും പ്ലാസ്റ്റിക് കവറുകളിൽ അഴുകിയ ഭക്ഷണസാധന സാമഗ്രികളും കൂടാതെ മദ്യക്കുപ്പികളും വ്യാപകമായാണ് തള്ളിയിരിക്കുന്നത്. ഇവിടുത്തെ മാലിന്യ നിക്ഷേപത്തിന് ആരുടെ പക്കൽനിന്നു പിഴയീടാക്കുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.