കനത്ത മഴയിൽ വ്യാപകനാശം
Tuesday, July 16, 2024 11:30 PM IST
ഉപ്പുതറ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ ഉപ്പുതറ മേഖലയിൽ വ്യാപക നാശം ഉണ്ടായി. കാക്കത്തോട് മേട്ടുംഭാഗം ചെറുനിലത്ത് സി.കെ. അജിയുടെ വീട് പൂർണമായും തകർന്നു.

വെൽഡിംഗ് ജോലിക്കാരനായ അജിയുടെ കൈക്ക് പരിക്ക് സംഭവിച്ചിരുന്നതിനാൽ അജി ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രായമായ മാതാപിതാക്കളെ ബന്ധുവീട്ടിൽ ആക്കിയിരുന്നു. അപകട സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

മലയോര ഹൈവെയിൽ ചപ്പാത്ത് - കട്ടപ്പന ഭാഗത്ത് വ്യാപക മണ്ണിടിച്ചിൽ ഉണ്ടായി. പരപ്പുനിരപ്പേൽ കളരിപ്പറമ്പിൽ ഷാജിയുടെ ഭൂമിയിടിഞ്ഞ് സംരക്ഷണ ഭിത്തി തകർന്നു. പരപ്പിൽ പെന്തക്കോസ് പള്ളിയുടെ സംരക്ഷണഭിത്തിയും ഇടിഞ്ഞു. കാഞ്ചിയാർ പഞ്ചായത്തിലെ പെരിയോൻ കവലയിൽ രണ്ടിടത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്.

പെരിയോൻ കവലയ്ക്ക് സമീപത്തായി മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ ഒരു സ്വകാര്യ ബസ് കടന്നുപോയിരുന്നു. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. മണിക്കൂറുകളോളം ഗതാഗതവും തടസപ്പെട്ടു. പെരിയോൻ കവല - വെള്ളിലാംകണ്ടം റൂട്ടിൽ മറ്റൊരിടത്ത് മണ്ണിടിയാൻ തുടങ്ങിയിട്ട് നാളുകളായി. ഇന്നലെയും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായി.

നെടുങ്കണ്ടത്തും കനത്ത മഴ

നെടുങ്കണ്ടം: തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മഴയും ശക്തമായ കാറ്റുമാണ് നെടുങ്കണ്ടം മേഖലയില്‍. ചെറു അരുവികളും പുഴകളും നിറഞ്ഞൊഴുകുകയാണ്. കല്ലാര്‍ പുഴ കരകവിഞ്ഞതോടെ നിരവധി കൃഷിയിടങ്ങളിലും വഴികളിലും വെള്ളം കയറി. നിര്‍മാണം നടക്കുന്ന കമ്പംമെട്ട് -വണ്ണപ്പുറം സംസ്ഥാനപാതയിലൂടെയുള്ള യാത്രയും ദുഷ്‌കരമായി. മേഖലയില്‍ ശക്തമായ കാറ്റാണ് വീശുന്നത്. കരുണാപുരം, പാമ്പാടുംപാറ, നെടുങ്കണ്ടം, ഉടുമ്പന്‍ചോല മേഖലകളില്‍ കാറ്റിനെത്തുടര്‍ന്ന് നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു.

വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസപ്പെട്ടു. വട്ടക്കണ്ണിപ്പാറ, തിങ്കള്‍ക്കാട്, പാറത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. നെടുങ്കണ്ടം മൈനര്‍സിറ്റിയില്‍ പൂവത്തുങ്കല്‍ ശാന്തമ്മയുടെ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു.

കോമ്പമുക്ക് കൊല്ലംകുടിയില്‍ മറിയക്കുട്ടിയുടെ വീടിന് മുകളിലേക്കും പ്രകാശ്ഗ്രാമില്‍ കുന്നേല്‍ ചെല്ലമ്മയുടെ വീടിനു മുകളിലേക്കും മരം വീണ് വീടുകൾക്ക് കേടുപാടുകള്‍ സംഭവിച്ചു. പത്തിനിപ്പാറയില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണ് കൃഷി നശിച്ചു. ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.

റോഡിൽ മണ്ണിടിഞ്ഞ്
ഗതാഗതം തടസപ്പെട്ടു

മൂലമറ്റം: പതിപ്പള്ളി -മേമുട്ടം റോഡിൽ മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ശക്തമായ കാറ്റിൽ പതിപ്പള്ളി സ്കൂൾ മുറ്റത്തുനിന്ന മരം ഒടിഞ്ഞുവീണ് വൈദ്യുതി ലൈൻ തകർന്നു. രാത്രി മുതൽ ഈ പ്രദേശങ്ങളിൽ വൈദ്യുതിയില്ലാത്ത അവസ്ഥയാണ്.


തെങ്ങ് വീണ് വീടു തകർന്നു

വെള്ളിയാമറ്റം: കനത്ത മഴയിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. വെള്ളിയാമറ്റം കറുകപ്പള്ളിക്ക് സമീപം താമസിക്കുന്ന അരീക്കകുന്നേൽ ജോബിൻസ് താമസിച്ചിരുന്ന വാടക വീടിന്‍റെ മുകളിലേക്കാണ് തെങ്ങ് ഒടിഞ്ഞു വീണത്.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. രോഗബാധിതനായ ജോബിൻസും ഭാര്യയും കുഞ്ഞും വീട്ടിൽ ഉണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

രാജാക്കാട്, ശാന്തമ്പാറ
മേഖലയിൽ വ്യാപക നഷ്ടം

രാജാക്കാട്: ശക്‌തമായ മഴയിലും കാറ്റിലും രാജാക്കാട്, സേനാപതി, ശാന്തൻപാറ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ വ്യാപക നാശനഷ്ടം. രാജാക്കാടും സേനാപതിയിലും മരങ്ങൾ വീണ് വൈദ്യുതി കമ്പികൾക്ക് തകരാറുണ്ടായി. മേഖലയിൽ രാവിലെ മുതൽ വൈദ്യുത വിതരണം തടസപ്പെട്ടു. മുരിക്കുംതൊട്ടി, രാജകുമാരി, പൂപ്പാറ മേഖലയിലും വൈദ്യുതി വിതരണം തടസപ്പെട്ടു.

ശാന്തമ്പാറയിൽ രണ്ടു വീടുകൾക്ക് മുകളിലേക്ക് മരം ഒടിഞ്ഞു വീണു. മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ബന്ധവും പൂർണമായും തകർന്നു. പത്തേക്കർ ചാരംപറമ്പിൽ ഭാസുര സുധാകരന്‍റെ വീടിനു മുകളിലേക്ക് മരംവീണ് വീട് ഭാഗികമായി തകർന്നു. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ചൂണ്ടൽ സ്വദേശി ഗാന്ധിയുടെ വീടിനു മുകളിലേക്കും മരം ഒടിഞ്ഞുവീണു. പഞ്ചായത്തിലെ റാപ്പിഡ് റെസ്പോൺസ് ടീം മരങ്ങൾ മുറിച്ചു മാറ്റി.

മരം വീണ് ഗതാഗതം തടസപ്പെട്ടു

കട്ടപ്പന: കാഞ്ചിയാർ പള്ളിക്കവലയിൽ തിങ്കളാഴ്ച രാത്രിയിൽ മരം കടപുഴകി വീണ് മലയോര ഹൈവേയിലെ ഗതാഗതം തടസപ്പെട്ടു. അതിനുപിന്നാലെ ചൊവ്വ പുലർച്ചയോടെ വൻ മരം വൈദ്യുത ലൈനിലേക്ക് ഒടിഞ്ഞുവീണു. സംഭവം വനംവകുപ്പിനെയും വൈദ്യുതിവകുപ്പിനെയും അറിയിച്ചിട്ടും മരം വെട്ടി മാറ്റാൻ നടപടി വൈകി.

മൂന്നാറിൽ കുടുംബംഗങ്ങളെ മാറ്റിപ്പാർപ്പിച്ചു

മൂന്നാർ: മഴ കനത്തോടെ മൂന്നാറിൽ വ്യാപകമായ മണ്ണിടിച്ചിൽ. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന അന്തോണിയാർ നഗറിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റി പാർപ്പിച്ചത്.

മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് എസ്റ്റേറ്റ് ലയത്തിലെ വീടുകൾ ഭീഷണിയിലായി. മൂന്നാർ കോളനിയിൽ നിരവധി വീടുകൾ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നുണ്ട്. ടൗണിൽ നിരവധി സ്ഥലങ്ങലിൽ മണ്ണിടിഞ്ഞു. ഭാഗികമായി ഇവിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു.