കനത്ത കാറ്റും മഴയും: തൊടുപുഴ മേഖലയിൽ വ്യാപക നാശം
Monday, July 15, 2024 11:30 PM IST
തൊടുപുഴ: കനത്ത മഴയിൽ തൊടുപുഴ മേഖലയിൽ വ്യാപക നാശമുണ്ടായി. കുമാരമംഗലം പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലും നാകപ്പുഴയിലുമാണ് ശക്തമായ കൊടുങ്കാറ്റിൽ പരക്കെ നാശമുണ്ടായത്. നിരവധി വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. പലയിടത്തും റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ കടപുഴകി വീണു. ഇന്നലെ രാവിലെ 11 ഓടെയാണ് മഴയ്ക്കൊപ്പം ശക്തമായ കാറ്റ് ആഞ്ഞു വീശിയത്.

തൊടുപുഴ-ഏഴല്ലൂർ റോഡിൽ കറുക ഭാഗത്ത് രണ്ടിടങ്ങളിലായി വലിയ രണ്ട് മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് രണ്ട് മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പിന്നീട് തൊടുപുഴയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് ഇവ വെട്ടിമാറ്റിയത്. കുമാരമംഗലം പഞ്ചായത്തിലെ നാലാം വാർഡിൽ പെരുന്പിള്ളിച്ചിറ കറുക റോഡിന് ഇരുവശമുള്ള മരങ്ങൾ വൻതോതിൽ കടപുഴകി. കൊണ്ടൂർ ജോർജിന്‍റെ വീടിന്‍റെ മേൽക്കൂര ഭാഗികമായി തകർന്നു. തൊട്ടടുത്ത പുരയിടത്തിലെ ആഞ്ഞിലി മരം മതിലിനും ഗേറ്റിനും മുകളിലേക്ക് വീണു. പുരയിടത്തിലെ പുളിമരവും കടപുഴകി വീണു.

ആനിക്കുഴിയിൽ ജോർജ് വർക്കിയുടെ വീടിനു മുകളിലേക്ക് തേക്ക്, ആഞ്ഞിലി, റബർ മരങ്ങൾ വീണു. കാർ ഷെഡ് പൂർണമായും തകർന്നെങ്കിലും കാറിന് കേടുപാടുകളില്ല. വീട്ടിലെ വാട്ടർ ടാങ്കും തകർന്നു. മേൽക്കൂരയിൽ ഓടുള്ള ഭാഗം തകർന്നു. കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വില്ലേജ് ഓഫീസറായ കറുക മണക്കയത്തിൽ ഫസലുദ്ദീന്‍റെ വീടിന്‍റെ മേൽക്കൂരയും റബർ വീണ് തകർന്നു. തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ എം.എച്ച്. മുനീറിന്‍റെ വീടിന് മുകളിലേക്കും മരം കടപുഴകി വീണു.

തൊടുപുഴ ഫയർഫോഴ്സിൽനിന്നുള്ള മൂന്ന് സംഘങ്ങളുടെ നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ചുനീക്കിയത്. കൊതകുത്തി അണ്ണാമലൈ ക്ഷേത്രത്തിന് സമീപവും ഉരിയിരിക്കുന്ന്, മടക്കത്താനം, നാകപ്പുഴ എന്നിവിടങ്ങളിലും റോഡിലേക്ക് മരം വീണു ഗതാഗത തടസമുണ്ടായി. മടക്കത്താനത്ത് മൂവാറ്റുപുഴയിൽനിന്നുള്ള അഗ്നിരക്ഷാസേനയും നാകപ്പുഴയിൽ കല്ലൂർക്കാടുനിന്നുള്ള അഗ്നി രക്ഷാസേനയും എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. തൊടുപുഴ കാഞ്ഞിരമറ്റത്തിനു സമീപം മരം വീണ് വൈദ്യുതി ലൈൻ പൊട്ടി.

ജില്ലയിൽ മഴ കനത്തു: ജാഗ്രതാ നിർദേശം

തൊടുപുഴ: ജില്ലയിൽ ഇന്നലെ മുതൽ മഴ ശക്തിയാർജിച്ചു. വിവിധ മേഖലകളിൽ ഇന്നലെ കനത്ത മഴയാണ് ലഭിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

തൊടുപുഴ ഉൾപ്പെടെയുള്ള ലോറേഞ്ച് മേഖലകളിൽ ഇന്നലെ പകൽ സമയം മഴ ശക്തമായിരുന്നു. മൂന്നാർ, അടിമാലി, ചെറുതോണി, കട്ടപ്പന, കുമളി, നെടുങ്കണ്ടം, പീരുമേട് തുടങ്ങി ഹൈറേഞ്ച് മേഖലകളിലും കനത്ത മഴ പെയ്തു. ഇന്നലെ രാവിലെ 8.30 മുതൽ മൂന്നു വരെയുള്ള ആറര മണിക്കൂറിനിടെ ഉടുന്പന്നൂരിൽ 55 മില്ലിമീറ്ററും മൂന്നാറിൽ 54.5 മില്ലിമീറ്ററും ചെറുതോണിയിൽ 47.5 മില്ലിമീറ്ററും മഴ പെയ്തതായാണ് ഓട്ടമേറ്റഡ് വെതർ സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ കണക്ക്.

ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തതു ശരാശരി 54.52 മില്ലിമീറ്റർ മഴയാണ്. ദേവികുളം താലൂക്കിലായിരുന്നു കൂടുതൽ മഴ. 78.8 മില്ലീമീറ്റർ,തൊടുപുഴ-40, ഇടുക്കി -48.8, പീരുമേട് -72, ഉടുന്പൻചോല-33 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ പെയ്ത മഴയുടെ കണക്ക്. മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസവും വീടുകൾക്കു കേടുപാടും ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിനോദസഞ്ചാര മേഖലകളിൽ നിയന്ത്രണം

മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര ജില്ലാ കളക്ടർ നിരോധിച്ചു. പാതയോരങ്ങളിലെ വെള്ളച്ചാട്ടങ്ങളിൽ വിനോദ സഞ്ചാരികൾ ഇറങ്ങരുതെന്ന് കർശന നിർദേശമുണ്ട്.

മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നുണ്ട്. ഒരിടവേളയ്ക്കു ശേഷം ജില്ലയിൽ മഴ വീണ്ടും ശക്തമായതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വർധിച്ചു. കനത്ത മഴയെ തുടർന്ന് കല്ലാർകുട്ടി, ലോവർപെരിയാർ അണക്കെട്ടുകൾ തുറക്കുന്നതിനു മുന്നോടിയായി മുതിരപ്പുഴയാർ, പെരിയാർ തീരമേഖലകളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി.


ഗതാഗതം നിരോധിച്ചു

ഇടുക്കി: ചപ്പാത്ത് കട്ടപ്പന റോഡിൽ ആലടി ഭാഗത്ത് പഴയ കൽക്കെട്ട് ഇടിഞ്ഞുപോയതിനാൽ റോഡ് അപകടാവസ്ഥയിലായി. അതിനാൽ ചപ്പാത്ത്- കട്ടപ്പന റൂട്ടിൽ ആലടി മുതൽ പരപ്പ് വരെ ഗതാഗതം പൂർണമായി നിരോധിച്ചെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജനീയർ അറിയിച്ചു.

ഏലപ്പാറ, വാഗമണ്‍, പാല, കോട്ടയം ഭാഗത്തേക്ക് യാത്ര ചെയുന്ന വാഹനങ്ങൾ പരപ്പിൽനിന്നു വലത്തേക്ക് തിരിഞ്ഞു ഉപ്പുതറ,ചീന്തലാർ വഴിയും, കുട്ടിക്കാനം, ഏലപ്പാറ, ചപ്പാത്ത് വഴി കട്ടപ്പനയിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ ആലടിയിൽനിന്ന് വലത്തേക്ക് തിരിഞ്ഞു മേരികുളത്തേക്കും പോകണം.

ജാഗ്രതയോടെ മൂന്നാർ

മൂന്നാർ: 1924 ലെ പ്രളയ ദിനത്തിൽ മൂന്നാറിനെ ജാഗ്രതയിലാഴ്ത്തി മഴ ശക്തമായി. തിങ്കളാഴ്ച രാവിലെ മുതൽ ശക്തമായ മഴയാണ് മൂന്നാറിലുണ്ടായത്. മഴ ശക്തി പ്രാപിച്ചതോടെ കരുതൽ നടപടികൾ ഉൗർജിതമാക്കിയിട്ടുണ്ട്. മൂന്നാറിലെ അന്തോണിയാർ നഗറിൽ മണ്ണിടിച്ചിൽ ഭീണി ഉണ്ടായതിനെത്തുടർന്ന് അവിടെയുള്ള കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദേശിച്ചു.

മൂന്നാർ മൗണ്ട് കാർമൽ ബസിലിക്കയുടെ കീഴിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാന്പിൽ കുടുതൽ ആളുകളെ പാർപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മൂന്നാർ നഗർ, എംജി നഗർ, രാജീവ് ഗാന്ധി നഗർ എന്നിവിടങ്ങളിലെ സ്ഥിതി ഗതികളും വീക്ഷിച്ചു വരികയാണ്. മുതിരപ്പുഴയാറിലെ ജലനിരപ്പ് ഉയർന്നതോടെ തീരങ്ങളിൽ പാർക്കുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലോക്കാട് ഗ്യാപ് റോഡ് അടയ്ക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. തോടുകലും അരുവികളും നിറഞ്ഞു കവിഞ്ഞതോടെ കല്ലാർ എസ്റ്റേറ്റ് വെള്ളപ്പൊക്ക ഭീഷണിയിലായി. മൂന്നാർ കോളനിയിൽ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു വീട് ഭാഗികമായി തകർന്നു. മൂന്നാർ കോളനി, പഴയമൂന്നാർ എന്നിവടങ്ങളിലെ റോഡുകളിൽ വെള്ളമുയർന്നത് വാഹനങ്ങളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. മൂന്നാർ പെരിയവാര റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തട‌സപ്പെട്ടു. റോഡിലേക്ക് വീണ് മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പഴയമൂന്നാർ ഹെഡ് വർക്സ് ഡാമിനു സമീപം കൂറൻ പാറ റോഡിലേക്ക് പതിച്ചു.

ആലടിയിൽ റോഡിടിഞ്ഞ് ഗതാഗതം മുടങ്ങി

ഉപ്പുതറ: അശാസ്ത്രീയമായ നിർമാണം മൂലം പുളിയൻമല - കുട്ടിക്കാനം മലയോര ഹൈവേയിലെ ആലടിയിൽ സംരക്ഷണ ഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിലായി. പെരിയാർ തീരത്തുനിന്നു സംരക്ഷണ ഭിത്തിയുടെ അടിത്തറ പണിയാൻ മണ്ണു നീക്കുന്നതിനിടെയാണ് റോഡിന്‍റെ ഒരു ഭാഗം ഉൾപ്പെടെ തകർന്നു വീണത്.

തിങ്കളാഴ്ച രണ്ടോടെയാണ് ആലടി പോത്തിൻകയത്തിനു സമീപം നൂറടിയോളം ഉയരത്തിലുള്ള പഴയ കൽക്കെട്ട് ഉൾപ്പെടെ റോഡ് തകർന്നു വീണത്. മറു ഭാഗം വീതി കൂട്ടുന്നതിന് ഒരു മാസം മുൻപ് കുറേ മണ്ണു നീക്കിയെങ്കിലും ഇതു പൂർത്തിയാക്കിയില്ല. അതിനിടെ സംരക്ഷണ ഭിത്തി നിർമിക്കാനുള്ള നീക്കമാണ് പ്രശ്നമായത്.

അടിമാലിയിൽ മണ്ണിടിച്ചിൽ

അടിമാലി: കനത്തമഴയെ തുടർന്ന് അടിമാലിയിൽ മണ്ണിടിച്ചിൽ. കോയിക്കക്കുടി ജംഗ്ഷന് സമീപം പപ്പട നിർമാണ യൂണിറ്റിനുള്ളിലേക്ക് കെട്ടിടത്തിന് പിറകിലെ മണ്‍തിട്ട ഇടിഞ്ഞു വീണു. ഇതേത്തുടർന്ന് യൂണിറ്റിലെ യന്ത്രസാമഗ്രികൾക്ക് കേടുപാടുകൾ സംഭവിച്ചു. യൂണിറ്റ് പ്രവർത്തിച്ചു കൊണ്ടിരിക്കെയാണ് കെട്ടിടത്തിനുള്ളിലേക്ക് മണ്ണിടിഞ്ഞ് എത്തിയത്. മറ്റനിഷ്ട സംഭവങ്ങളില്ല.

അടിമാലി ടൗണിന് സമീപം ദേശീയപാതയിൽ നേരിയ മണ്ണിടിച്ചിൽ സർക്കാർ ഹൈസ്കൂളിന് സമീപം മരമുൾപ്പെടെ റോഡിലേക്ക് പതിച്ചു പാതയോരത്ത് നിർത്തിയിട്ടിരുന്ന ജീപ്പിന് മുൻഭാഗത്തേക്കും മണ്ണ് വീണു മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.