തൊടുപുഴ നഗരസഭ : ചെയർമാനെതിരേ എൽഡിഎഫ് അവിശ്വാസ നോട്ടീസ് നൽകി
Monday, July 15, 2024 11:30 PM IST
തൊടുപുഴ: തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജിനെതിരേ അവസാനം എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. 13 കൗണ്‍സിലർമാർ ഒപ്പിട്ട പ്രമേയം എൽഎസ്ജിഡി ഡെപ്യൂട്ടി ഡയറക്ടർക്കു നേരിട്ടാണ് കൈമാറിയത്. കൈക്കൂലിക്കേസിൽ പ്രതിയായതോടെ മുനിസിപ്പൽ ചെയർമാനോട് രാജിവയ്ക്കാൻ എൽഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടി നിർദേശം അദ്ദേഹം തള്ളിയതോടെ ചെയർമാനുള്ള പിന്തുണ പിൻവലിച്ചിരുന്നു.

കഴിഞ്ഞദിവസം തൊടുപുഴയിൽ നടത്തിയ നയവിശദീകരണ യോഗത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചത്. സാങ്കേതികമായി എൽഡിഎഫ് അവിശ്വാസപ്രമേയം പാസാകില്ലാത്തതിനാൽ മറ്റാരു കൊണ്ടുവന്നാലും പിന്തുണയ്ക്കാമെന്നായിരുന്നു എൽഡിഎഫിന്‍റെ ആദ്യ നിലപാട്.

എന്നാൽ യുഡിഎഫ് അവിശ്വാസം കൊണ്ടുവരില്ലെന്നു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എൽഡിഎഫ് അവിശ്വാസത്തിനു നോട്ടീസ് നൽകിയത്.

അവിശ്വാസപ്രമേയത്തിന് ഏത് മുന്നണിയുടെയും പിന്തുണ സ്വീകരിക്കുമെന്നു നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ചെയർമാനെതിരേ അവിശ്വാസം കൊണ്ടുവന്നാൽ പിന്തുണയ്ക്കുമെന്നു യുഡിഎഫ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബിജെപി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാൽ പിന്തുണയ്ക്കുന്ന കാര്യത്തിൽ നേതൃത്വവുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നു രണ്ടു മുന്നണികളുടെയും കൗണ്‍സിലർമാർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ അവിശ്വാസം പാസാകാനാണ് സാധ്യത. നഗരസഭയിലെ സ്വകാര്യ സ്കൂൾ കെട്ടിടത്തിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനു കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ എഇയും ഇടനിലക്കാരനും വിജിലൻസ് പിടിയിലായ കേസിലാണ് ചെയർമാൻ രണ്ടാം പ്രതിയായത്.

ചെയർമാൻ
നഗരസഭയിലെത്തി

നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഇന്നലെ ഓഫീസിലെത്തി. നഗരസഭ അസിസ്റ്റന്‍റ് എൻജനിയർ സി.ടി. അജി, ഇടനിലക്കാരനായ റോഷൻ സർഗം എന്നിവരെ വിജിലൻസ് പിടികൂടിയ കേസിൽ പ്രതിയായതോടെ വൈസ് ചെയർപേഴ്സണ്‍ പ്രഫ. ജെസി ആന്‍റണിക്കു താത്കാലികമായി ചുമതല കൈമാറി ചെയർമാൻ അവധിയിൽ പോകുകയായിരുന്നു.

13 വരെയായിരുന്നു ചെയർമാൻ അവധിയിൽ പോയത്. ഈ കാലയളവു കഴിഞ്ഞതോടെയാണ് അദ്ദേഹം ഇന്നലെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തത്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭയ്ക്കു മുന്നിൽ ചെയർമാന്‍റെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരങ്ങളും അരങ്ങേറിയിരുന്നു.


ഇന്നലെ ചെയർമാൻ നഗരസഭയിൽ എത്തിയെങ്കിലും പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. ചെയർമാനെതിരേ എൽഡിഎഫ് അവിശ്വാസത്തിനു നോട്ടീസ് നൽകിയിരിക്കുന്നതിനാൽ ഇനി പ്രതിഷേധമില്ലെന്നും പുറത്താക്കുകയാണ് ലക്ഷ്യമെന്നും മുന്നണി നേതാക്കൾ പറഞ്ഞു.

ഉപ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

തൊടുപുഴ: നഗരസഭ ഒൻപതാം വാർഡായ പെട്ടേനാട് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ചിത്രം തെളിഞ്ഞു. ഡമ്മി സ്ഥാനാർഥികളായി നാമ നിർദേശ പത്രിക നൽകിയിരുന്ന തങ്കച്ചൻ ജോണ്‍ നെടുങ്കല്ലേൽ, ജമാൽ വെട്ടിക്കാട്ടുകുന്നേൽ എന്നിവർ പത്രിക പിൻവലിച്ചു. ജോർജ് ജോണ്‍ കൊച്ചുപറന്പിൽ -യുഡിഎഫ് സ്വതന്ത്രൻ, ബാബു പുത്തൻപുരയിൽ-എൽഡിഎഫ് സ്വതന്ത്രൻ, രാജേഷ് പൂവാശേരിൽ- ബിജെപി, റൂബി വർഗീസ് -ആംആദ്മി പാർട്ടി എന്നിവരാണ് മത്സര രംഗത്തുള്ളത്. എൽഡിഎഫിനും യുഡിഎഫിനും ഈ തെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്.

യുഡിഎഫ് മു‌‌‌സ‌‌‌്‌ലീം ലീഗിനു നൽകിയിരിക്കുന്ന സീറ്റിൽ സ്വതന്ത്രയായി മത്സരിച്ചു വിജയിച്ച ജെസി ജോണി പിന്നീട് കൂറു മാറി എൽഡിഎഫ് പക്ഷത്ത് ചേർന്ന് വൈസ് ചെയർപേഴ്സണായിരുന്നു. തുടർന്ന് യുഡിഎഫ് നൽകിയ ഹർജിയെത്തുടർന്ന് ഇവരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കിയതിനെത്തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

യുഡിഎഫിന് സ്വാധീനമുള്ള വാർഡിൽ വിജയ പ്രതീക്ഷയോടെയാണ് ജോർജ് ജോണ്‍ മത്സരിക്കുന്നത്. എന്നാൽ വാർഡ് തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം സ്വതന്ത്രനായി ബാബു ജോർജിനെ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. വിജയ പ്രതീക്ഷയോടെയാണ് ബിജെപി നിയോജക മണ്ഡലം സെക്രട്ടറിയായ രാജേഷ് പൂവാശേരിലും ആം ആദ്മി പാർട്ടി സ്ഥാനാർഥി റൂബി വർഗീസും മത്സരിക്കുന്നത്. 35 അംഗ ഭരണസമിതിയിൽ ചെയർമാനുൾപ്പെടെ എൽഡിഎഫ് 14, യുഡിഎഫ് 12, ബിജെപി എട്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. യുഡിഎഫ് വിജയിച്ചാൽ ഇവർക്ക് 13 അംഗങ്ങളായി ഉയരും. ഇതിനിടെ മുനിസിപ്പൽ ചെയർമാനെതിരേ എൽഡിഎഫ് അവിശ്വാസത്തിനു നോട്ടീസ് നൽകിയിട്ടുണ്ട്.

അതിനാൽ ചെയർമാന്‍റെ പിന്തുണ എൽഡിഎഫിന് ലഭിക്കാനിടയില്ല. യുഡിഎഫിന് ലഭിച്ചാൽ 14 ഉം എൽഡിഎഫിന്‍റെ കക്ഷി നില 13ഉം ആകും. വാർഡിൽ വിജയം നേടുകയെന്നത് രണ്ടു മുന്നണികൾക്കും നിർണായകമാണ്. ചെയർമാന്‍റെ നിലപാടും നഗരസഭയിൽ മാറ്റത്തിനു വഴി തെളിക്കും.