പാമ്പാടുംപാറ: ആരോപണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമെന്ന് എല്‍ഡിഎഫ്
Monday, July 15, 2024 11:30 PM IST
നെടുങ്കണ്ടം: പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്‍റിനെതിരായി ഉയരുന്ന ആരോപണങ്ങള്‍ രാഷ‌്ട്രീയ പ്രേരിതമാണെന്ന് എല്‍ഡഎഫ് പഞ്ചായത്ത് കമ്മിറ്റി പത്രസമ്മേളനത്തില്‍ പറഞ്ഞു. വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസും ബിജെപിയും പ്രചാരണങ്ങളും സമര നാടകങ്ങളും നടത്തുന്നത്.

പാലിയേറ്റീവ് കെയര്‍ നഴ്‌സ് തസ്തിക നിയമനത്തിൽ യാതൊരു അഴിമതിയും നടന്നിട്ടില്ല. മുമ്പ് ജോലി ചെയ്തിരുന്നയാളുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു.

പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പുതിയ ആളെ നിയമിക്കാന്‍ സാധിച്ചില്ല. പഞ്ചായത്തില്‍ 146 പാലിയേറ്റീവ് രോഗികള്‍ ഉള്ളതിനാല്‍ നഴ്‌സിന്‍റെ സേവനം ആവശ്യമാണെന്നും പെരുമാറ്റച്ചട്ടം മാറുന്നതുവരെ ഒരാളെ താത്്കാലികമായി നിയമിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ കത്ത് നല്‍കിയിരുന്നു.

ഈ സാഹചര്യത്തിലാണ് ആരോപണം ഉന്നയിച്ച വ്യക്തി പഞ്ചായത്തിലെത്തി താന്‍ വേതന രഹിതമായി ജോലി ചെയ്യാമെന്ന് അറിയിക്കുകയും ജോലിക്ക് കയറുകയും ചെയ്തത്.

ഇതിനിടെ ഡിസിസി മെംബര്‍ ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ കളക്ടറുടെ നിര്‍ദേശപ്രകാരം പുതുതായി നിയമിച്ചയാളെ മാറ്റുകയായിരുന്നു. ഇതിനിടെ ഹൈക്കോടതി ഉത്തരവ് സമ്പാദിച്ച് മുമ്പ് ജോലി ചെയ്തിരുന്ന വ്യക്തി തിരിച്ചെത്തുകയും ചെയ്തു. ഇതാണ് വസ്തുത എന്നിരിക്കെയാണ് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത്.


ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് മികച്ച ഭരണമാണ് നടത്തുന്നതെന്നും ഇതില്‍ വിറളിപൂണ്ടാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നേതാക്കളായ രമേശ് കൃഷ്ണന്‍, ബേബിച്ചന്‍ ചിന്താര്‍മണി, സുരേഷ് പള്ളിയാടിയില്‍, എസ്. മോഹനന്‍, ഷിജിമോന്‍ ഐപ്, സി.വി. ആനന്ദ് എന്നിവര്‍ പറഞ്ഞു.

പഞ്ചായത്ത് ഓഫീസിന്
മുമ്പില്‍ ഉപരോധ സമരം

നെടുങ്കണ്ടം: പാമ്പാടുംപാറ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഉപരോധ സമരം നടത്തി. വിവിധ പദ്ധതികളിലും നിയമനങ്ങളിലും അഴിമതി നടത്തിയ പഞ്ചായത്ത് പ്രസിഡന്‍റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.

ബിജെപി വണ്ടന്മേട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് ഉപരോധം ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ് കെ. കുമാര്‍ ഉദ്ഘാടനം ചെയ്തു. സി. സന്തോഷ് കുമാര്‍, സജി വട്ടപ്പാറ, ചന്ദ്രന്‍ പനയ്ക്കല്‍, ഷിന്‍സ് വര്‍ഗീസ്, തങ്കമണി ബാലകൃഷ്ണന്‍, കെ.പി. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.