ദുരിതാശ്വാസം: ഏലം കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നതെന്ന് കേരള കോണ്‍ഗ്രസ്-എം
Monday, July 15, 2024 11:30 PM IST
നെടുങ്കണ്ടം: വരള്‍ച്ചയെത്തുടര്‍ന്ന് ഏലം കര്‍ഷകര്‍ക്ക് ഉണ്ടായ നാശനഷ്ടം പരിഹരിക്കുന്നതിനായി ദുരിതാശ്വാസം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം മലയോരത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാല്‍ പറഞ്ഞു.

സെക്‌ഷന്‍ 30 പ്രകാരം പട്ടയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നാണ് നിയമസഭയില്‍ അറിയിച്ചിട്ടുള്ളത്. ഏപ്രില്‍, മേയ് മാസങ്ങളിലുണ്ടായ അതിരൂക്ഷമായ വരള്‍ച്ചയെത്തുടര്‍ന്ന് നിരവധി കര്‍ഷകരുടെ ഏലവും ഇതര കൃഷികളും ഉണങ്ങിപ്പോയിരുന്നു. ജില്ലയില്‍ മാത്രം 53,000ല്‍ അധികം ഹെക്ടര്‍ സ്ഥലത്താണ് ഏലം കൃഷി ചെയ്തുവരുന്നത്. 93,000ല്‍ അധികം ആളുകള്‍ ഏലം കൃഷിയിലൂടെ ഉപജീവനം നടത്തി വരുന്നവരാണ്. ഇതില്‍ 22,311 കര്‍ഷകരെ വരള്‍ച്ച പൂര്‍ണമായും ബാധിച്ചു. മേയിൽ മാത്രം 16,221 ഹെക്ടര്‍ സ്ഥലത്തെ കൃഷികള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്.


ഇതേത്തുടര്‍ന്ന് മന്ത്രി പി. പ്രസാദ് നെടുങ്കണ്ടം, കുമളി മേഖലകളിലെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുകയും കട്ടപ്പനയില്‍ ഏലം കര്‍ഷകരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍റെ അഭ്യര്‍ഥന പ്രകാരം നടത്തിയ യോഗം രാഷ്‌ട്രീയ പ്രേരിതം എന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ ബഹിഷ്‌കരിച്ചിരുന്നു.

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ഏലം കൃഷിക്ക് കേരള സര്‍ക്കാര്‍ ഇടുക്കി പാക്കേജിലൂടെ നല്‍കാന്‍ പോകുന്ന സഹായം കാണിക്കുന്നത് കാര്‍ഷിക മേഖലയോട് ഇടത് സര്‍ക്കാരിനുള്ള താത്പര്യമാണെന്നും ജോസ് പാലത്തിനാല്‍ പറഞ്ഞു. ഉണങ്ങിപ്പോയ ജാതി, ഗ്രാമ്പു, കൊക്കോ, കുരുമുളക് തുടങ്ങിയ നാണ്യവിളകൾ, തന്നാണ്ടു കൃഷികൾ, പഴം പച്ചക്കറി കൃഷികൾ എന്നിവയ്ക്കുള്ള ധനസഹായവും അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം‍ പറഞ്ഞു.