വനിതാ പഞ്ചായത്ത് പ്രസിഡന്‍റിനെ യുഡിഎഫ് അംഗങ്ങൾ മർദിച്ചെന്ന് പരാതി
Monday, July 15, 2024 11:30 PM IST
ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിൽ യുഡിഎഫ് അംഗങ്ങൾ വനിതാ പഞ്ചായത്ത് പ്രസിഡന്‍റിനെ രണ്ട് മണിക്കൂറോളം ഓഫീസില്‍ തടഞ്ഞുവച്ച് മര്‍ദിച്ചതായി എൽഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു ജോസിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സിന്ധുവിനെ ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫീസിലെത്തിയ യുഡി എഫ് അംഗങ്ങൾ പ്രസിഡന്‍റിന്‍റെ മുറിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന ഭീഷണിയോടെയാണ് യുഡിഎഫ് നേതാക്കള്‍ മുറിക്കുള്ളില്‍ പ്രസിഡന്‍റിനെ തടഞ്ഞുവച്ചത്.

മുരിക്കാശേരിയില്‍ ബാങ്ക് തെരഞ്ഞെടുപ്പു യോഗത്തില്‍നിന്ന് എല്‍ഡിഎഫ് നേതാക്കള്‍ വിവരമറിഞ്ഞെത്തിയാണ് പ്രസിഡന്‍റിനെ മോചിപ്പിച്ചത്. അവശനിലയിലായ പഞ്ചായത്ത് പ്രസിഡന്‍റിനെ എല്‍ഡിഎഫ് നേതാക്കള്‍ ആദ്യം ചരളങ്ങാനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും പിന്നീട് ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവർ ചികിത്സയില്‍ തുടരുകയാണ്.


യുഡിഎഫ് പഞ്ചായത്ത് അംഗങ്ങളായ പ്രദീപ് ജോര്‍ജ്, ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍, അനില്‍ ബാലകൃഷ്ണന്‍, ബിജുമോന്‍ വടക്കേക്കര, ജോസ്മി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്‍റിനെതിരേ അക്രമം നടത്തിയതെന്നും എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.

തോപ്രാംകുടി ബ്ലോക്ക് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കരുതിക്കൂട്ടി നടത്തിയ യുഡിഎഫ് ആക്രമണത്തിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

സിപിഎം ഏരിയ കമ്മിറ്റിയംഗം ഇ.എന്‍. ചന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോണി ഏബ്രഹാം, പഞ്ചായത്തംഗങ്ങളായ കെ.എ. അലി, സനില വിജയന്‍, സുനിത സജീവ്, ലൈല മണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.