സുരക്ഷാസംവിധാനങ്ങളില്ലാതെ കൊച്ചുകരുന്തരുവി വെള്ളച്ചാട്ടം
Monday, July 15, 2024 11:30 PM IST
ഉപ്പുതറ: അപകടം പതിയിരിക്കുന്ന കൊച്ചുകരിന്തരുവി വെള്ളച്ചാട്ടത്തിനു സമീപം അപായ സൂചനാ മുന്നറിയിപ്പു ബോർഡു സ്ഥാപിക്കാൻ ഇനിയും നടപടിയായില്ല. അഞ്ചു വർഷത്തിനിടെ മൂന്നു പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. കഴിഞ്ഞ ജൂലൈയിൽ കുളിക്കാനിറങ്ങിയ യുവാവ് കാൽവഴുതി വെള്ളച്ചാട്ടത്തിലെ ചുഴിയിൽ കുടുങ്ങി മരിച്ചപ്പോൾ ഇവിടെ അപായ സൂചന നൽകുന്ന ബോർഡ് സ്ഥാപിക്കുമെന്ന് ഏലപ്പാറ പഞ്ചായത്ത് നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു. സംരക്ഷണവേലി നിർമിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.

ഒരു വർഷം കഴിഞ്ഞിട്ടും ഇതു രണ്ടുമുണ്ടായില്ല. ഏലപ്പാറയിൽനിന്നു വാഗമൺ
മൊട്ടക്കുന്നിലേക്കുള്ള വഴിയിലാണ് കൊച്ചുകരിന്തരുവി വെള്ളച്ചാട്ടം. തട്ടുപാറയ്ക്കു മുകളിലൂടെ ആറു മാസത്തോളം ശക്തമായ വെള്ളമൊഴുക്കുള്ള പ്രദേശമാണിത്. ആറു തട്ടുകളായുള്ള പാറകളിൽ തട്ടി പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം ആകർഷണീയമാണ്. ഓരോ തട്ടുകളിലേക്കും കുത്തി വീഴുന്ന വെള്ളം പതഞ്ഞൊഴുകുന്നതു കാണാൻ ആളുകൾ ഏറെനേരം കാത്തുനിൽക്കും. ഇവിടെ കൈയും കാലും മുഖവും കഴുകാനും കുളിക്കാനും ദൃശ്യഭംഗി മൊബൈലിൽ പകർത്താനും ഇറങ്ങുന്നതാണ് അപകടമുണ്ടാക്കുന്നത്. ചെരിഞ്ഞ വഴുക്കലുള്ള പാറയിൽ ചവുട്ടിയാൽ ചുഴിയിൽ വീഴും. മൂന്നു വിനോദ സഞ്ചാരികളും മരിച്ചത് ഇങ്ങനെയാണ്. അപകടത്തിൽപ്പെട്ട ധാരാളം പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിട്ടുണ്ട്.


ആരെങ്കിലും വെള്ളത്തിലിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നാട്ടുകാർ എതിർക്കും. ഇത് പലപോഴും സംഘർഷത്തിനും കാരണമാകാറുണ്ട്. അതുകൊണ്ടാണ് ഇവിടെ അപകട സൂചനാബോർഡ് വയ്ക്കണമെന്നും വോളൻണ്ടിയർമാരെ നിയമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നത്. എന്നാൽ, പഞ്ചായത്തും ഡിടിപിസിയും ഇതൊന്നും കാര്യമാക്കാതെ വന്നതോടെ നാട്ടുകാർ തന്നെ താത്കാലിക വേലി കെട്ടി സംരക്ഷണം ഒരുക്കിയിരിക്കുകയാണ്.