ഉപ്പുതറയിൽ വിവിധ സ്ഥലങ്ങളിൽ മരം കടപുഴകി വീണു
Monday, July 15, 2024 11:30 PM IST
ഉപ്പുതറ: വളകോട്ടിലും ഉപ്പുതറ അമലാപടിയിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. വളകോട് പള്ളിപ്പടി - കമ്യൂണിറ്റി ഹാൾ റോഡിൽ ഞായറാഴ്ച രാത്രി ഒൻപതിനാണ് മരം വീണത്.

ഇതുവഴി വീട്ടിലേക്ക് പോകുകയായിരുന്ന അഴിക്കടവിൽ ബിജുവിന്‍റെ ഒമിനി വാനിന്‍റെ തൊട്ടു മുന്നിലാണ് മരണം വീണത്. മരച്ചില്ലയടിച്ച് രണ്ട് വൈദ്യുതിത്തൂണും മറിഞ്ഞുവീണു. ലൈനുകൾ കൂട്ടിയുരുമി ഏതാനും മിനിറ്റു നേരം തീയുണ്ടായി. തലനാരിഴക്കാണ് ബിജു രക്ഷപ്പെട്ടത്. തൊട്ടടുത്തു താമസിക്കുന്ന കിഴക്കുംഭാഗം രാജന്‍റെ വീടിനോട് ചേർന്നാണ് മരം വീണത്. വീടിന് അപകടം ഉണ്ടായില്ല. മരം വെട്ടിമാറ്റി തിങ്കളാഴ്ച രാവിലെ പ്രദേശത്തെ വൈദ്യുതി പുനസ്ഥാപിച്ചു.


ഞായറാഴ്ച വൈകിട്ടാണ് ഉപ്പുതറ പാലം ജംഗ്ഷൻ - പൊരികണ്ണി റോഡിലെ അമലാപടിയിൽ വൻ മരം കടപുഴകി വീണത്. എപ്പോഴും തിരക്കുള്ള പാതയാണ്.

മരം വീഴുന്ന സമയം വാഹനവും കാൽനട യാത്രക്കാരും ഉണ്ടാകാതിരുന്നതിനാൽ അപകടം ഒഴിവായി. ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.