കാട്ടാന കൃഷി നശിപ്പിക്കുന്നു; പ്രതിഷേധം ശക്തം
Sunday, July 14, 2024 11:14 PM IST
മറയൂർ: കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് തുടർക്കഥയായിട്ടും നടപടി സ്വീകരിക്കാതെ വനംവകുപ്പ്. മറയൂർതലച്ചോർകടവ് പ്രദേശങ്ങളിൽ കാട്ടാനകൾ കഴിഞ്ഞ ദിവസം വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. തലച്ചോർകടവ് സ്വദേശിയായ രാമേഷിന്‍റെ വാഴക്കൃഷിയും മറ്റു വിളകളുമാണ് നശിപ്പിച്ചത്. മൂന്ന് കാട്ടാനകളാണ് ഇവിടെയെത്തിയത്. ഏക ഉപജീവനമാർഗം ഇല്ലാതായതോടെ വനംവകുപ്പ് ഓഫീസിനുമുന്നിൽസമരത്തിനൊരുങ്ങുകയാണ് ഇദ്ദേഹം.


ഒരാഴ്ച മുന്പും ഇവിടെ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. പ്രതിഷേധത്തെത്തുടർന്ന് അഞ്ച് കാട്ടാനകളെ നാട്ടുകാരും വനംവകുപ്പും ചേർന്ന് വനത്തിലേക്ക് തുരത്തിയിരുന്നു. ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ കൃഷിയും കാട്ടാനകൾ നശിപ്പിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ കടുത്ത ദുരിതത്തിലാണ് കർഷകർ.