മൂന്നാറിലെ മഴവിൽപ്പാലം അപകടാവസ്ഥയിൽ
Sunday, July 14, 2024 11:14 PM IST
മൂന്നാർ: നിർമാണം പൂർത്തിയാക്കി ഒരു പതിറ്റാണ്ട് പിന്നിടും മുന്പേ മൂന്നാർ ടൗണിലെ മഴവിൽ പാലം അപകടാവസ്ഥയിലായി. ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാർ ടൗണിൽ നിർമിച്ചിരുന്ന തൂക്കുപാലത്തിനു സമീപത്തായി നിർമിച്ച പാലമാണ് തുരുന്പെടുത്ത് ദ്രവിച്ച അവസ്ഥയിലായത്.
തൂക്കുപാലം കാലപ്പഴക്കം ചെന്നതോടെ അതിനു സമീപത്തായി കോണ്‍ക്രീറ്റ് കൊണ്ടുള്ള ഒരു പാലം നിർമിച്ചിരുന്നു. ഒരു നടപ്പാത എന്ന നിലയിൽ നിർമിച്ച ഈ പാലത്തിൽ കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളാൻ കഴിയാതെ വന്നതോടെയാണ് ഇതിന് സമീപത്തായി പുതിയൊരു പാലം പണിയണമെന്ന ആവശ്യം ഉയർന്നത്.

ഇരുന്പ് ഉപയോഗിച്ച് നിർമിച്ച ഈ പാലമാണ് ഇപ്പോൾ തുരുന്പെടുത്ത് അപകടാവസ്ഥയിൽ ആയിരിക്കുന്നത്. പാലത്തിന്‍റെ ഇരു വശങ്ങളിലുമുള്ള ആകൃതി മഴവില്ല് കണക്കേ അതിനാൽ മഴവിൽപ്പാലം എന്നാണ് അറിയപ്പെടുന്നത്.

നൂറു വർഷത്തോളം നിലനിൽക്കാനുള്ള കെൽപ്പ് ഉണ്ടെന്ന് അവകാശപ്പെട്ട പാലം നിർമാണം പൂർത്തിയാക്കി ഒരു പതിറ്റാണ്ട് തികയ്ക്കും മുന്പേ തന്നെ അപകടാവസ്ഥയിൽ ആയി. പാലത്തിന്‍റെ ഇരുവശങ്ങളിലുമുള്ള കൈവരികൾ തകർന്നിരിക്കുകയാണ്. പാലത്തിന്‍റെ അടിയിൽ സ്ഥാപിച്ചിട്ടുള്ള വലിയ ഇരുന്പ് ഗർഡറുകളും അപകടാവസ്ഥയിലാണ്.


ഇരുന്പു തൂണുകൾ ദ്രവിച്ചതോടെ പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കൈവരികൾ തകർന്നതോടെ കുട്ടികൾ അടക്കമുള്ള യാത്രക്കാർക്ക് ഈ പാലം ഭീഷണിയാവുകയാണ്.

2013 - 14 കാലഘട്ടത്തിൽ എംഎൽഎമാരായിരുന്ന എസ്. രാജേന്ദ്രന്‍റെയും സൈമണ്‍ ബ്രിട്ടോയുടെയും ഫണ്ട് ഉപയോഗിച്ചാണ് ഈ പാലം നിർമിച്ചത്. ഇരുന്പു കൊണ്ടു തന്നെയുള്ള പ്രതലവും പഴക്കം ചെന്ന് വഴുക്കൽ അവസ്ഥയിലാണ്. മഴക്കാലത്ത് യാത്രക്കാർ തെന്നി വീണ് പരിക്കേൽക്കാനുള്ള സാധ്യതയും ഉണ്ട്. പാലത്തിന്‍റെ അറ്റകുറ്റപ്പണികൾ നടത്തി യാത്രക്കാരുടെ ആശങ്കകൾ അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.