ഉടുന്പന്നൂർ-ഇടുക്കി റോഡ്: വനംവകുപ്പിന് കത്ത് നൽകി സർക്കാർ
Sunday, July 14, 2024 9:39 PM IST
തൊടുപുഴ: ഉടുന്പന്നൂർ-കൈതപ്പാറ-മണിയാറൻകുടി-ഇടുക്കി റോഡ് വീതികൂട്ടി നിർമിക്കുന്നതിനായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായി കാന്തല്ലൂർ വില്ലേജിൽ 30 ഏക്കർ സ്ഥലം നൽകുന്നതിനു തീരുമാനമായി. റോഡ് നിർമാണത്തിനെതിരേ വനംവകുപ്പ് ഉന്നയിക്കുന്ന തടസവാദങ്ങൾ ചർച്ച ചെയ്യുന്നതിനു അടിയന്തര യോഗം വിളിക്കുന്നതിനു കോതമംഗലം ഡിഎഫ്ഒയ്ക്ക് മന്ത്രി റോഷി അഗസ്റ്റിനും എൽഡിഎഫ് ജില്ലാ കമ്മിറ്റിയും കത്ത് നൽകി.

നേരത്തേ റോഡിന്‍റെ നിർമാണത്തിനായി ടെൻഡർ നടപടികൾ പൂർത്തീകരിച്ചിരുന്നെങ്കിലും വനംവകുപ്പ് തടസം നിന്നതോടെ നിർമാണം അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു. പിഎംജിഎസ്‌വൈ ഫേസ്-3 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമാണത്തിനു ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഉടുന്പന്നൂർ മുതൽ കൈതപ്പാറ വരെയുള്ള 8.8 കിലോമീറ്റർ റോഡിന് 7.80 കോടിയും കൈതപ്പാറ മുതൽ മണിയാറൻകുടിവരെയുള്ള 9.77 കിലോമീറ്റിന് 7.08 കോടിയുമാണ് തുക വകയിരുത്തിയിരുന്നത്.

പിഎംജിഎസ്‌വൈ പദ്ധതിയിൽപ്പെടുത്തി റോഡ് നിർമിക്കുന്നതിനു ആറുമീറ്റർ മുതൽ എട്ടുമീറ്റർ വരെ വീതി അനിവാര്യമാണ്. നിലവിലുള്ള റോഡിന് പലഭാഗത്തും ഈ വീതിലഭ്യമല്ല. തൊടുപുഴ-ചെറുതോണി പട്ടണങ്ങളെ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കാനാവുമെന്നതാണ് ഉടുന്പന്നൂർ-കൈതപ്പാറ-മണിയാറൻകുടി റോഡിന്‍റെ പ്രത്യേകത.

ഉടുന്പന്നൂർ, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ അവികസിത മേഖലകളുടെ വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാക്കാനും ഇതിലൂടെ കഴിയും. കുടിയേറ്റ ഗ്രാമമായ കൈതപ്പാറയിലെ ജനങ്ങൾ യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം പതിറ്റാണ്ടുകളായി കടുത്ത ദുരിതമാണ് അനുഭവിച്ച് വന്നിരുന്നത്.

ഇതുമൂലം നിരവധികുടുംബങ്ങൾ ഇവിടെനിന്നു സ്ഥലം വിറ്റ് മറ്റിടങ്ങളിലേക്ക് പോകാനും നിർബന്ധിതരായി.

വനംവകുപ്പിന്‍റെ സ്വയം സന്നദ്ധപുനരധിവാസ പദ്ധതിയിൽ കൈതപ്പാറ, മനയത്തടം പ്രദേശങ്ങളിൽ നിന്നു 25-ഓളം കുടുംബങ്ങളാണ് ഭൂമി വനംവകുപ്പിനു വിട്ടുനൽകി കുടിയൊഴിഞ്ഞത്.