ഈ പ്രവാസിയുടെ വീടും കൃഷിയിടവും പ്രകൃതിസൗഹൃദം
Sunday, July 14, 2024 9:39 PM IST
ടി.പി. സന്തോഷ്കുമാർ

ബംഗ്ലാദേശിൽ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ മണിമല സ്വദേശി കെ.എ. ആന്‍റണി കാർഷിക മേഖലയിലേക്ക് തിരിഞ്ഞത് മണ്ണിനോടുള്ള സ്നേഹം മൂലം. തൊടുപുഴയ്ക്ക് സമീപം ഏഴല്ലൂരിൽ നാലേക്കർ ഭൂമി വാങ്ങി കൃഷി ചെയ്യാനാരംഭിച്ചത് ഈ രംഗത്ത് മുൻ പരിചയമില്ലാതെയായിരുന്നു. ഇവിടെ സ്ഥലം വാങ്ങുന്നവരുടെ ആദ്യം ചിന്ത റബർ കൃഷിയെക്കുറിച്ചാണ്.
എന്നാൽ ഭൂമിയിലുണ്ടായിരുന്ന റബറും വൻ മരങ്ങളും വെട്ടി മാറ്റിയാണ് ആന്‍റണി പ്രകൃതി സൗഹൃദ കൃഷിയിടം ഒരുക്കിയത്. കുരുമുളകും തെങ്ങും കൊക്കോയും കമുകുമാണ് ഇദ്ദേഹത്തിന്‍റെ പ്രധാന കൃഷി. ഇതോടൊപ്പം ഡ്രാഗണ്‍ഫ്രൂട്ടും റംബൂട്ടാനും ഉൾപ്പെടെയുള്ള പഴവർഗങ്ങളും കൂടിയാകുന്പോൾ കൃഷിയിടം ജൈവ വൈവിധ്യത്തിന്‍റെ വിളനിലമായി മാറുന്നു. നാലേക്കറിനു നടുവിൽ പ്രകൃതി സൗഹൃദമായി നിർമിച്ച വീട്ടിൽ സുഖശീതളിമ അനുവഭിച്ചാണ് ആന്‍റണിയും കുടുംബവും താമസിക്കുന്നത്.

കന്പനി ജോലിയിൽനിന്ന്
കൃഷിയിടത്തിലേക്ക്

മണിമല സ്വദേശിയായ കലൂർതൊട്ടിയിൽ ആന്‍റണി സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം ഡൽഹിയിലാണ് ആദ്യം ജോലിയിൽ പ്രവേശിച്ചത്.

പിന്നീട് ബംഗ്ലാദേശിൽ ഗാർമെന്‍റ്സ് കന്പനിയിൽ ജോലി ലഭിച്ചതോടെ കുടുബസമേതം ഇവിടേക്ക് ചേക്കേറി. ഇവിടെ സീനിയർ മാനേജർ തസ്തികയിൽ ജോലി ചെയ്തതിനു ശേഷമായിരുന്നു കേരളത്തിലേയ്ക്കുള്ള മടക്കം. പ്രകൃതിയോടും മണ്ണിനോടും ഇണങ്ങിക്കഴിയാനുള്ള ഇഷ്ടമാണ് ഇദ്ദേഹത്തെ കാർഷിക മേഖലയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്.

കൃഷിയെ അടുത്തറിഞ്ഞ്

2010ലാണ് ഇദ്ദേഹം ഏഴല്ലൂരിൽ ഭൂമി വാങ്ങിയത്. സാമൂഹ്യമാധ്യമങ്ങൾ വഴിയും പഴയ കാല കർഷകരെ നേരിട്ടു കണ്ടും കാർഷിക മേഖലയെ കൂടുതൽ അടുത്തറിഞ്ഞു. പിന്നീടാണ് ആന്‍റണി കൃഷിയിടത്തിലേക്ക് ഇറങ്ങിയത്. ഇടവിള കൃഷി പൂർണമായും ഒഴിവാക്കി തനിവിളയാണ് കൃഷി ചെയ്യുന്നത്. ഓരോ കൃഷിയിൽനിന്നും പരമാവധി ആദായം ലഭിക്കുക എന്ന ലക്ഷ്യത്തോടെ മേഖല തിരിച്ചാണ് വിവിധ വിളകൾ കൃഷി ചെയ്യുന്നത്.

കരിമുണ്ട ഇനത്തിൽപ്പെട്ട കുരുമുളകാണ് കൃഷി ചെയ്യുന്നത്. ഇപ്പോൾ നാനൂറോളം കുരുമുളക് ചെടികളാണ് കൃഷിയിടത്തിന്‍റെ ഒരു ഭാഗത്ത് താങ്ങുകാലുകളിൽ വളർന്നു നിൽക്കുന്നത്. കായ്ഫലം നൽകാറായ നൂറോളം തെങ്ങുകളും കൃഷിയിടത്തിലുണ്ട്. തേങ്ങയെക്കാളുപരി കരിക്ക് വിൽപ്പനയാണ് ആന്‍റണി ലക്ഷ്യമിടുന്നത്. കായ്ഫലം നൽകിത്തുടങ്ങിയ തെങ്ങുകളിൽനിന്നു പ്രാദേശിക വിപണികൾ വഴി കരിക്ക് വിൽക്കുന്നുണ്ട്. തെങ്ങിനു പുറമെയാണ് കമുകും കൃഷി ചെയ്തിരിക്കുന്നത്. മെച്ചപ്പെട്ട വിളവ് ഇപ്പോൾ തന്നെ ലഭിക്കുന്നുണ്ട്. 300 ഓളം കമുകാണ് കൃഷി ചെയ്തിരിക്കുന്നത്. 200 ഓളം കൊക്കോച്ചെടികളും കാപ്പിയും ആന്‍റണിയുടെ സമ്മിശ്ര കൃഷിയിടത്തിലുണ്ട്.


അഴകു വിരിച്ച് പഴവർഗകൃഷി

ഇതിനു പുറമെയാണ് പഴവർഗ കൃഷിക്കായി ഒരു ഭാഗം മാറ്റി വച്ചിരിക്കുന്നത്. 200 ഓളം ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്തത് വിളവെടുപ്പിന് പാകമായി കഴിഞ്ഞു. ഇതിനു പുറമേ റംബൂട്ടാൻ കൃഷിയിൽനിന്നു വരുമാനം ലഭിക്കുന്നുണ്ട്.

വീടിനോടു ചേർന്നു വ്യത്യസ്തയിനം ഫലവർഗങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. പഴവർഗ കൃഷിക്ക് സ്റ്റേറ്റ് ഹോർട്ടി കൾച്ചറൽ മിഷന്‍റെ സബ്സിഡിയുമുണ്ട്.

ജൈവവളം മാത്രം

ജൈവവളം മാത്രമാണ് ആന്‍റണി കൃഷിയിടത്തിൽ ഉപയോഗിക്കുന്നത്. ചാണകവും സ്ലറിയുമാണ് പ്രധാന വളമായി നൽകുന്നത്. ചാണകത്തിനായി രണ്ടു പോത്തുകളെയും വളർത്തുന്നു.
കുരുമുളകിന് ചാണകപ്പൊടിയും പച്ചിലവളവുമാണ് ഉപയോഗിക്കുന്നത്. തെങ്ങിനും കമുകിനും കോഴിവളവും ചാണകപ്പൊടിയും ഇട്ടുകൊടുക്കും. കീടബാധ ഒഴിവാക്കാനായി തെങ്ങിന്‍റെ കവിളുകളിൽ പ്ലാസ്റ്റിക് നെറ്റും ഘടിപ്പിച്ചിട്ടുണ്ടെങ്കിലും മൂന്നു ദിവസം കൂടുന്പോൾ തെങ്ങിൽ കീടബാധയുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കും.

ജലസേചനം

വിളകളുടെ ചുവട്ടിൽ വെള്ളമെത്തിക്കുന്ന വിതരണ സംവിധാനമാണ് പ്രധാന പ്രത്യേകത. ഹോസുവഴി എല്ലാ വിളകളുടെയും ചുവട്ടിൽ വെള്ളമെത്തും. ഇതിനായി സമീപത്ത് ജലസമൃദ്ധമായ കുളം നിർമിച്ചിട്ടുണ്ട്. ഇവിടെനിന്നു വെള്ളം പൈപ്പ് വഴി പുരയിടത്തിനു മുകളിലെ ടാങ്കിൽ എത്തിച്ചാണ് ജലസേചനം. ഇതിനു പുറമേ മഴമറ നിർമിച്ച് പച്ചക്കറി കൃഷിയും മത്സ്യം വളർത്തലും നടത്തുന്നുണ്ട്.

പ്രകൃതി സൗഹൃദം

കൃഷിയിടത്തിനു നടുവിൽ കല്ലും കട്ടയും സിമന്‍റും ഉപയോഗിക്കാതെ നിർമിച്ച വീട്ടിലാണ് ആന്‍റണിയും കുടുംബവും താമസിക്കുന്നത്. കേരളത്തിൽതന്നെ ഇത്തരം നിർമാണ രീതി അപൂർവമാണ്. കൃഷി കാര്യങ്ങളിൽ ഭാര്യ ആനി താങ്ങും തണലുമായി കൂടെയുണ്ട്.

നിതിനും ഷോണുമാണ് മക്കൾ. ഇൻഡസ്ട്രിയൽ ഡിസൈനറായ നിതിനാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. കുമാരമംഗലം കൃഷിഓഫീസർ പി.ഐ. റഷീദയുടെ നേതൃത്വത്തിൽ കൃഷിഭവൻ അധികൃതരും ആന്‍റണിക്ക് പിന്തുണയുമായി ഒപ്പമുണ്ട്.