തൊടുപുഴ നഗരസഭാ ചെയർമാനെതിരേ അവിശ്വാസവുമായി എൽഡിഎഫ്
Sunday, July 14, 2024 3:22 AM IST
തൊടുപുഴ: കൈക്കൂലിക്കേസിൽ പ്രതിയായ നഗരസഭാ ചെയർമാൻ സനീഷ് ജോർജിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ എൽഡിഎഫ്. നാളെ എൽഡിഎഫ് കൗണ്‍സിലർമാർ അവിശ്വാസ പ്രമേയം അവതരിപ്പിക്കും.

എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നാൽ പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് നിലപാട്. ബിജെപിയും ചെയർമാനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ അവിശ്വാസം പാസാകുമെന്നാണ് വിലയിരുത്തൽ. കോണ്‍ഗ്രസ് വിമതനായി വിജയിച്ച സനീഷ് ജോർജ് എൽഡിഎഫ് പിന്തുണയോടെയാണ് നഗരസഭാ ചെയർമാനായത്.

കഴിഞ്ഞ ദിവസം സ്വകാര്യ സ്കൂൾ മാനേജ്മെന്‍റ് അധികൃതരിൽനിന്നു കൈക്കൂലി വാങ്ങിയ കേസിൽ നഗരസഭാ അസി.എൻജിനിയറും ഇടനിലക്കാരനും വിജിലൻസിന്‍റെ പിടിയിലായിരുന്നു. കേസിൽ ചെയർമാൻ രണ്ടാം പ്രതിയായതോടെയാണ് നഗരസഭയിൽ ഭരണ പ്രതിസന്ധി ഉടലെടുത്തത്. അവധിയിൽ കഴിയുന്ന ചെയർമാൻ 13നു ശേഷം ചുമതലയിൽ തിരികെ പ്രവേശിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. സനീഷ് ജോർജ് നാളെ നഗരസഭയിൽ എത്തിയാൽ പ്രതിരോധിക്കാനാണ് മൂന്നു മുന്നണികളുടെയും നീക്കം.

നഗരസഭാ ചെയർമാൻ രാജിവയ്ക്കണമെന്നും തൊടുപുഴ അർബൻ ബാങ്ക് ചെയർമാനെതിരേയുള്ള വ്യാജ പ്രചാരണം തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് ഇന്നലെ നഗരത്തിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു.


അഴിമതിക്കെതിരായ നിലപാടാണ് എൽഡിഎഫിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൈക്കൂലി വാങ്ങുന്നതും പ്രേരിപ്പിക്കുന്നതും അഴിമതിയാണ്. അതുകൊണ്ടാണ് അത്തരമൊരു ആക്ഷേപം വന്നപ്പോൾ ചെയർമാൻ സനീഷ് ജോർജിനോട് രാജിവയ്ക്കാൻ മുന്നണി ആവശ്യപ്പെട്ടത്. എന്നാൽ അദ്ദേഹം നിയമത്തെ വെല്ലുവിളിച്ച് സ്വയം രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.

അവിശ്വാസം കൊണ്ടുവരാതെ രാജിവയ്ക്കാൻ ആവശ്യപ്പെട്ടത് മുന്നണിക്ക് കേവല ഭൂരിപക്ഷം ഇല്ലാത്തതിനാലാണ്. ഇക്കാര്യത്തിൽ കോണ്‍ഗ്രസും ബിജെപിയും നിലപാട് വ്യക്തമാക്കണമെന്നും അവിശ്വാസ പ്രമേയത്തെ അവർ പിന്തുണച്ചാൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജിവച്ച് എൽഡിഎഫിനോട് പറഞ്ഞ വാക്കു പാലിക്കാൻ സനീഷ് ജോർജ് തയാറാകണം. ചെയർമാന്‍റെ ഏത് വെളിപ്പെടുത്തലും സ്വാഗതം ചെയ്യുന്നു. അർബൻ ബാങ്കിനെതിരേയുള്ള നീക്കങ്ങൾ നിയമപരമായും രാഷ്‌ട്രീയപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ വി.ആർ. പ്രമോദ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ, കെ.പി.മേരി, വി.വി. മത്തായി, മുഹമ്മദ് ഫൈസൽ, ടി.ആർ.സോമൻ, ജിമ്മി മറ്റത്തിപ്പാറ, ജോർജ് അഗസ്റ്റിൻ, പോൾസണ്‍ മാത്യു, ദിലീപ് പുത്തിരിയിൽ എന്നിവർ പ്രസംഗിച്ചു.