പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്‍റ് കുടുംബസ്വത്ത് തട്ടിയെടുത്തെന്ന് ആരോപണം
Sunday, July 14, 2024 3:19 AM IST
നെടുങ്കണ്ടം: പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. ഷിഹാബിനെതിരേ ഗുരുതര ആരോപണങ്ങളുമായി സഹോദരന്‍. കുടുംബസ്വത്ത് ഷിഹാബ് തട്ടിയെടുക്കുകയും വ്യാജ പട്ടയം നിര്‍മിക്കുകയും ചെയ്തതായി സഹോദരന്‍ പി.ടി. സുലൈമാന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

തങ്ങളുടെ പിതാവ് ഏഴ് മക്കള്‍ക്ക് തുല്യമായി എഴുതിവച്ച അഞ്ചേക്കര്‍ സ്ഥലമാണ് തട്ടിയെടുത്തത്. മറ്റ് മക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ പിതാവിനെ തെറ്റിദ്ധരിപ്പിച്ച് പ്രമാണത്തില്‍ ഒപ്പ് ഇടീക്കുകയും ഷിഹാബ് സ്വന്തം പേരില്‍ അനധികൃതമായി പട്ടയം സമ്പാദിക്കുകയും ചെയ്യുകയായിരുന്നു.

പട്ടയം ലഭിച്ചത് അറിഞ്ഞ പിതാവ് ദേവികുളം ആര്‍ഡിഒ, നെടുങ്കണ്ടം സിഐ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ഷിഹാബ് അന്വേഷണം അട്ടിമറിച്ചു. പട്ടയം കാന്‍സല്‍ ചെയ്യണമെന്നും തന്നെ തെറ്റിദ്ധരിപ്പിച്ച് എഴുതിവാങ്ങിയ ഭൂമി ഏഴ് മക്കള്‍ക്കുമായി വീതംവച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പിതാവ് പരാതി നല്‍കിയത്.


മുമ്പ് യുഡിഎഫ് ഭരണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷിഹാബ് ഭരണസ്വാധീനം ഉപയോഗിച്ചാണ് പട്ടയം തരപ്പെടുത്തിയതും പരാതികളിലെ അന്വേഷണം മരവിപ്പിച്ചതും. ഭരണം മാറിയതോടെ സിപിഐയില്‍ ചേര്‍ന്നത് ഇതു സംബന്ധിച്ച് അന്വേഷണം ഉണ്ടാകാതിരിക്കാനാണെന്നും സുലൈമാന്‍ ആരോപിച്ചു.

ഷിഹാബിനും ഭാര്യക്കും കരുണാപുരം, പാറത്തോട്, പാമ്പാടുംപാറ വില്ലേജുകളില്‍ സ്ഥലമുണ്ട്. സ്വന്തം സഹോദരിയുടെ പേരില്‍ ഭൂമി വാങ്ങിയത് തട്ടിയെടുത്തത് ഉള്‍പ്പെടെ നിരവധി പരാതികള്‍ ഷിഹാബിനെതിരേ ഉണ്ടെന്നും സുലൈമാന്‍ ആരോപിച്ചു.

തങ്ങളെ വഞ്ചിച്ച് തട്ടിയെടുത്ത കുടുംബ ്വത്ത് തിരികെ നല്‍കണമെന്നും പട്ടയം റദ്ദാക്കണമെന്നും ഇല്ലാത്തപക്ഷം ഈ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്നും സുലൈമാന്‍ ആവശ്യപ്പെട്ടു.