തൊമ്മൻകുത്തിനു വേണം പുതിയ പാലം
Sunday, July 14, 2024 3:19 AM IST
വെള്ളത്തിൽ മുങ്ങുന്ന ചപ്പാത്തിലൂടെ യാത്ര എത്ര നാൾ?

തൊടുപുഴ: തൊമ്മൻകുത്ത് ചപ്പാത്തിനു പകരം പാലം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി ഉയരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം വൈകുന്നു.

എല്ലാ വർഷകാലത്തും വെള്ളത്തിൽ മുങ്ങുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ചപ്പാത്തിലൂടെയുള്ള ദുരിത യാത്ര തുടരാനാണ് നാട്ടുകാരുടെ വിധി. കാളിയാർ പുഴയ്ക്കു കുറുകെ വനമേഖലയിൽക്കൂടി കടന്നുപോകുന്നതിനാൽ ചപ്പാത്ത് പുനർനിർമിക്കാൻ വനംവകുപ്പിന്‍റെ അനുമതി ലഭിക്കാത്തതാണ് പ്രധാന തടസം.

നിലവിൽ നിർമാണം നടന്നു വരുന്ന നെയ്യശേരി -തോക്കുന്പൻസാഡിൽ റോഡിന്‍റെ ഭാഗമാണ് കരിമണ്ണൂർ മൂന്നാം വാർഡിലെ തൊമ്മൻകുത്ത് ചപ്പാത്ത്. കെഎസ്ടിപിയാണ് റോഡിന്‍റെ നിർമാണ ഏജൻസി. ഇതിന്‍റെ ഭാഗമായി ചപ്പാത്തിന്‍റെ സ്ഥാനത്ത് പാലം നിർമിക്കാൻ കെഎസ്ടിപി ഡിഎഫ്ഒയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

എന്നാൽ പാലം യാഥാർഥ്യമാകണമെങ്കിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകേണ്ടത്. കേന്ദ്രസർക്കാരിന്‍റെ പരിവേഷ് പോർട്ടലിൽ വേണം അപേക്ഷ നൽകാൻ. ഡിഎഫ്ഒ യ്ക്ക് അപേക്ഷ നൽകിയാൽ നിർമാണാനുമതി ലഭിക്കില്ലെന്ന് വ്യക്തമായിട്ടും കെഎസ്ടിപി ഇതിനു തയാറായിട്ടില്ലെന്ന് ആരോപണമുണ്ട്.

റോഡ് നിർമാണത്തിന്‍റെ ഭാഗമായി വളവുകൾ നിവർത്തുന്നതിനോടനുബന്ധിച്ച് മരം മുറിക്കാനും വനംവകുപ്പിന്‍റെ അനുമതി വേണം. ഏതാനും ദിവസം മുന്പു മാത്രമാണ് കെഎസ്ടിപി മുറിക്കേണ്ട മരങ്ങളുടെ എണ്ണവും മറ്റും തിട്ടപ്പെടുത്തി അപേക്ഷ നൽകിയത്.

മഴ ശക്തമാകുന്നതോടെ കാളിയാർ പുഴയിൽ ജലനിരപ്പുയരുകയും തൊമ്മൻകുത്ത് ചപ്പാത്ത് വെള്ളത്തിൽ മുങ്ങുകയും ചെയ്യും. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിലയ്ക്കും. എല്ലാ മഴക്കാലത്തും വേളൂർ വനത്തിൽ ഉരുൾ പൊട്ടുന്നത് പതിവാണ്. ഇതോടെയാണ് ചപ്പാത്ത് വെള്ളത്തിൽ മുങ്ങുന്നത്. ഇതിനു പുറമേ വനത്തിൽനിന്നും മറ്റും ഒഴുകിയെത്തുന്ന തടികൾ വന്നിടിച്ച് ചപ്പാത്തിന് ബലക്ഷയവും സംഭവിച്ചിട്ടുണ്ട്.

പാലം വീതി കൂട്ടി ഉയർത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കരിമണ്ണൂർ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ റവന്യു, പിഡബ്ല്യുഡി, വനം മന്ത്രിമാരെ കണ്ടു നിവേദനം നൽകിയിരുന്നു. നിലവിലുള്ള ചപ്പാത്തിൽനിന്നു നാലു മീറ്റർ ഉയരത്തിലും ഒൻപതു മീറ്റർ വീതിയിലുമാണ് പാലം നിർമിക്കേണ്ടത്.

ഇത്തരത്തിൽ പാലം നിർമിക്കണമെങ്കിൽ വനഭൂമി വിട്ടുകിട്ടുകയും മരങ്ങൾ മുറിക്കുകയും വേണം. ഇതിനുള്ള അനുമതി ലഭിച്ചാൽ പാലം നിർമാണത്തിനുള്ള പ്രാരംഭ തടസം നീങ്ങുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.