െചറുതോണി: ചിന്നക്കനാലിലെ വനഭൂമി വിജ്ഞാപനം പിൻവലിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേരള കർഷക യൂണിയൻ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. 12, 000 കോടി രൂപയുടെ ഇടുക്കി പാക്കേജ്‌ പദ്ധതികളും വന്യമൃഗശല്യം തടയുന്നതിനുള്ള പദ്ധതികളും നവകേരള സദസിൽ പ്രഖ്യാപിക്കണം.

കാർഷിക - കാർഷികേതര വായ്പകളെടുത്ത് കടക്കെണിയിലായി ജപ്തി ഭീഷണി നേരിടുന്നവരെ സഹായിക്കാൻ 2025 മാർച്ച് 31 വരെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. മോറട്ടോറിയം കാലയളവിലെ പലിശ ഇളവ് ചെയ്യണമെന്നും കർഷക യൂണിയൻ ആവശ്യപ്പെട്ടു.

സംസ്ഥാന വ്യാപകമായി നടന്നുവരുന്ന കേരകർഷക സൗഹൃദ സംഗമങ്ങൾ ജില്ലയിൽ സംഘടിപ്പിക്കുന്നതിനും സംഘടനാ പ്രവർത്തന പരിപാടികൾക്ക് രൂപംനൽകുന്നതിനും ജില്ലാ - നിയോജക മണ്ഡലം - മണ്ഡലം കമ്മറ്റികൾ പുനഃസംഘടിപ്പിക്കുന്നതിനുമുള്ള തീയതികൾ നിശ്ചയിക്കുന്നതിനും 2025 ജനുവരിയിൽ നടത്തുന്ന ജില്ലാ കർഷക സംഗമത്തിനുള്ള ഒരുക്കങ്ങൾക്കായും 15നുരാവിലെ 11- ന് ചെറുതോണി ഓഫീസിൽ ജില്ലാ നേതൃത്വ സംഗമം നടത്തുന്നതിനും യോഗം തീരുമാനിച്ചു.

ജില്ലാ പ്രസിഡന്‍റ് ബിനു ജോൺ ഇലവുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് വർഗീസ് വെട്ടിയാങ്കൽ, സംസ്ഥാന സെകട്ടറി സണ്ണി തെങ്ങുംപള്ളി, സംസ്ഥാന സെക്രട്ടേറിയറ്റംഗം ബാബു കീച്ചേരി, ജോബിൾ മാത്യു , സോജി ജോൺ ,പി.ജി.പ്രകാശൻ, ജോസുകുട്ടി തുടിയംപ്ലാക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു.