കോതമംഗലം ദിവ്യകാരുണ്യ കണ്വൻഷൻ ഏഴുമുതൽ
1375859
Tuesday, December 5, 2023 12:26 AM IST
കോതമംഗലം: പതിനെട്ടാമത് കോതമംഗലം ബൈബിൾ കണ്വൻഷൻ ഈ വർഷം ദിവ്യകാരുണ്യ കണ്‍വൻഷനായി നടത്തുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏഴു മുതൽ പത്തു വരെയാണ് കണ്വൻഷൻ. സഭാ നവീകരണത്തിന്റെ ഭാഗമായി കോതമംഗലം രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യ കാരുണ്യദിനം ആചരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ദിവ്യകാരുണ്യ കണ്വൻഷൻ നടത്തുന്നത്.
കോതമംഗലം കത്തീഡ്രലിൽ ദിവസവും ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി 8.30 വരെയാണ് കണ്വൻഷൻ. ജപമാല, വിശുദ്ധ കുർബാന, വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന എന്നിവ കണ്‍വൻഷന്റെ ഭാഗമായി നടക്കും.
കോതമംഗലം, ഉൗന്നുകൽ, വെളിയേൽച്ചാൽ, കുറുപ്പുംപടി എന്നീ ഫൊറോനകളുടെയും പ്രാർഥനാ കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിലാണ് കണ്വൻഷൻ. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. മാർ ജോർജ് പുന്നക്കോട്ടിൽ സമാപന സന്ദേശം നൽകും.
ദിവ്യകാരുണ്യ മിഷനറി സഭ വൈദികരാണ് കണ്വൻഷൻ നയിക്കുന്നത്. കണ്‍വൻഷന്റെ വിജയത്തിനായി 33 ദിവസത്തെ മധ്യസ്ഥ പ്രാർഥന നടന്നുവരികയാണ്. വിജയകരമായ നടത്തിപ്പിനായി രൂപത വികാരി ജനറാൾമാരായ മോണ്‍. ഫ്രാൻസിസ് കീരംപാറ, മോണ്‍. പയസ് മലേക്കണ്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളും 101 പേരടങ്ങുന്ന വോളന്റിയേഴ്സ് ടീമും പ്രവർത്തിച്ചുവരുന്നു.
കത്തീഡ്രൽ വികാരി റവ.ഡോ. തോമസ് ചെറുപറന്പിൽ, ജനറൽ കോ-ഓർഡിനേറ്റർ റവ.ഡോ. തോമസ് ജെ. പറയിടം, ഉൗന്നുകൽ ഫൊറോന വികാരി ഫാ. മാത്യു അത്തിക്കൽ, കുറുപ്പംപടി ഫൊറോന വികാരി ഫാ. ജേക്കബ് തലാപ്പിള്ളിൽ, ജിമ്മിച്ചൻ പുതിയാത്ത്, കെ.കെ. കുര്യാക്കോസ്, ഷാജി ജോസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.