നെടുങ്കണ്ടം: രാജ്യന്തര കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി രണ്ടു മെഡലുകള്‍ നേടി നെടുങ്കണ്ടം മഞ്ഞപ്പാറ സ്വദേശിയായ ഏബല്‍ ജോസഫ് നാടിന് അഭിമാനമായി. ഉസ്ബക്കിസ്ഥാനില്‍ നടന്ന മത്സരത്തില്‍ പോയിന്‍റ് ഫൈറ്റ്, ലൈറ്റ് കോണ്‍ടാക്റ്റ് എന്നീ വിവിഭാഗങ്ങളില്‍ ഏബല്‍ രണ്ടു വെങ്കലം കരസ്ഥമാക്കി.

പോയിന്‍റ് ഫൈറ്റില്‍ പാക്കിസ്ഥാന്‍ താരത്തെയും ലൈറ്റ് കോണ്‍ടാക്റ്റില്‍ ഉസ്ബാക്കിസ്ഥാന്‍ താരത്തെയും പരാജയപ്പെടുത്തിയായിരുന്നു ഏബലിന്‍റെ വെങ്കലനേട്ടം. 2022 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ ഇന്‍റര്‍നാഷണല്‍ കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി ഏബല്‍ രണ്ടു സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കിയിരുന്നു.

മത്സരത്തേത്തുടര്‍ന്ന് കാലിനേറ്റ പരിക്ക് വകവയ്ക്കാതെയാണ് ഉസ്ബക്കിസ്ഥാനില്‍ മത്സരത്തിന് ഇറങ്ങിയത്. കാലിന്‍റെ വേദന ഇപ്പോഴും അലട്ടുന്നുണ്ടെങ്കിലും ചികിത്സയ്ക്കും പരിശീലനത്തിനും ശേഷം വീണ്ടും മത്സരത്തിനിറങ്ങണമെന്നും രാജ്യത്തിനു വേണ്ടി സ്വര്‍ണം സ്വന്തമാക്കണമെന്നുമാണ് ആഗ്രഹമെന്ന് ഏബല്‍ പറയുന്നു. കുട്ടിക്കാനം മരിയന്‍ കോളജില്‍ ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ഏബല്‍ ജോസഫ്.