തലയോലപ്പറമ്പ്: തലയോലപ്പറമ്പ് - കോരിക്കൽ- പഴമ്പെട്ടി റോഡിലെ കോരിക്കൽ പാലം വീതികൂട്ടി പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി. പാലത്തിന്‍റെ ഒരു ഭാഗത്തെ കൈവരി തകർന്നത് അപകടഭീതി പരത്തുകയാണ്.

ഏതാനും വർഷം മുമ്പാണ് പാലത്തിന്‍റെ കൈവരി തകർന്നത്. കുറുന്തറപുഴയ്ക്കു കുറുകെയുള്ള പാലത്തിന് അന്പതു വർഷത്തിലധികം പഴക്കമുണ്ട്. വാഹനത്തിരക്കേറിയ വീതികുറഞ്ഞ റോഡിലെ കൈവരിയില്ലാത്ത പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ രാത്രികാലങ്ങളിൽ ആഴമേറിയ തോട്ടിലേക്കു പതിക്കാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.

2018ലെ പ്രളയത്തിലാണ് പാലത്തിന്‍റെ കൈവരികൾ തകർന്നത്. തലയോലപ്പറമ്പിൽനിന്ന് എഴുമാ‌ന്തുരുത്ത്, വൈക്കം എന്നിവടങ്ങളിലേക്കുള്ള എളുപ്പമാർഗമായതിനാൽ പാലത്തിന്‍റെ കൈവരികളും പുനർനിർമിക്കണമെന്ന ആവശ്യം പ്രദേശവാസികൾ ഏറെക്കാലമായി ഉയർത്തുന്നു. വിദ്യാർഥികളും വയോജനങ്ങളും പാലത്തിന്‍റെ വശംചേർന്നു നടന്നുപോകുന്നത് ഭയത്തോടെയാണ്.

അപകടത്തിനു കാക്കാതെ കൈവരികൾ നന്നാക്കണം

അരനൂറ്റാണ്ടിലധികം പഴക്കമുള്ള പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്നകാര്യം പരിശോധിക്കണം. ജനങ്ങൾ നിരന്തരം ഇക്കാര്യം പഞ്ചായത്തിനെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.

-സുരേഷ് പെരുമ്പാട്ടത്തിൽ,കോരിക്കൽ

പാലം പുനർനിർമിക്കണം

റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിച്ചത് ഗുണകരമായെങ്കിലും കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ കോരിക്കൽ പാലം പുനർനിർമിക്കാൻ നടപടിയുണ്ടായില്ല. കൃഷിയുമായി ബന്ധപ്പെട്ട് പാടശേഖരങ്ങളിലേക്കു വരുന്ന വാഹനങ്ങളും സ്‌കൂൾ ബസുകളും സ്വകാര്യബസും കെഎസ്ആർടിസിയുടെ ഗ്രാമവണ്ടിയുമടക്കം നൂറുകണക്കിനു വാഹനങ്ങളാണ് ദിനംപ്രതി പാലത്തിലൂടെ പോകുന്നത്. അറ്റകുറ്റപ്പണി നടത്താതെ കാലപ്പഴക്കമേറിയ പാലം വീതികൂട്ടി പുനർനിർമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.

- ശശിധരൻ വാളവേലിപൊതുപ്രവർത്തകൻ, തലയോലപ്പറമ്പ്

വീണ്ടും ടെൻഡർ ചെയ്യും

‌പൊതുമരാമത്തു വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിന്‍റെ കീഴിൽ വിവിധ പാലങ്ങൾക്കായി പത്തു ലക്ഷം രൂപ അനുവദിച്ചതിൽ കോരിക്കൽ പാലത്തിന്‍റെ കൈവരി നിർമാണവും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടു തവണ ടെൻഡർ ചെയ്തെങ്കിലും കരാറുകാർ പ്രവൃത്തി ഏറ്റെടുത്തില്ല. വീണ്ടും ടെൻഡർ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

- എസ്.എ. കിരൺലാൽ, അസി. എൻജിന‌ിയർ, പൊതുമരാമത്ത് വകുപ്പ് ബ്രിഡ്‌ജസ് വിഭാഗം