ചേര്‍ത്തല: ഒറ്റമശേരി തീരത്തു ചത്തടിഞ്ഞ തിമിംഗലത്തെ മറവുചെയ്യാന്‍ വിനിയോഗിച്ച തുകയെ ചൊല്ലി കടക്കരപ്പള്ളി പഞ്ചായത്തില്‍ ഭരണ-പ്രതിപക്ഷ പോര്. രണ്ടാഴ്ച മുമ്പാണ് പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കടല്‍തീരത്തു തിമിംഗലം ചത്തടിഞ്ഞത്.

ഇതിനെ സംസ്‌കരിക്കുന്നതിനായി 6,29,800 രൂപ ചെലവിട്ടതായാണ് കണക്കുകള്‍. ഇതില്‍ തിരിമറി നടന്നതായി പഞ്ചായത്ത് കമ്മിറ്റിയില്‍ ഇടതുപക്ഷം ആരോപിച്ചു. തിമിംഗലത്തെ സംസ്‌കരിച്ച സ്ഥലത്തെ രൂക്ഷഗന്ധം ഇനിയും മാറാത്ത സാഹചര്യത്തിലാണ് ഞെട്ടിക്കുന്ന തുക വിനിയോഗിച്ചതെന്നും ഇതില്‍ സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടായിരുന്നു പഞ്ചായത്തുകമ്മിറ്റിയിലെ പ്രതിഷേധം.

പഞ്ചായത്തു കമ്മിറ്റിയുടെ അനുമതിയില്ലാതെയുള്ള ഫണ്ട് ദുരുപയോഗമാണു നടന്നതെന്നു കാട്ടിയായിരുന്നു ആരോപണങ്ങള്‍. മറുവാദങ്ങളുമായി ഭരണകക്ഷിയംഗങ്ങളും രംഗത്തുവന്നതോടെയാണ് തര്‍ക്കം രൂക്ഷമായത്. എന്നാല്‍, അടിയന്തര ഘട്ടത്തില്‍ ജില്ലാ കളക്ടറുടെയും മറ്റുവകുപ്പുകളുടെയും ഇടപെടലിലാണ് സംസ്‌കരിച്ചതെന്നും സുതാര്യമായായിരുന്നു ഫണ്ട് വിനിയോഗമെന്നും ഭരണകക്ഷിയംഗങ്ങള്‍ പറഞ്ഞു. ടണ്‍ കണക്കിനു തൂക്കമുള്ളതായിരുന്നു തിമിംഗലം.