പരുമല കൊടിയേറ്റ് 26ന്, ഒരുക്കങ്ങൾ പൂർത്തിയാകുന്നു
1463375
Wednesday, October 23, 2024 7:15 AM IST
മാന്നാര്‍: പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മപ്പെരുന്നാള്‍ 26ന് കൊടിയേറി രണ്ടിന് സമാപിക്കും. തീർഥാടകരെ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് പരുമല. അലങ്കാര ദീപങ്ങൾ, കൊടിത്തോരണങ്ങൾ, കുറ്റൻ പന്തൽ, കമാനങ്ങൾ എന്നിവ നിരന്നുകഴിഞ്ഞു.
സർക്കാർതല സംവിധാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. 26ന് രാവിലെ 7.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് അലക്സിയോസ് മാര്‍ യൗസേബിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പെരുന്നാളിന് തുടക്കം കുറിച്ചുള്ള കൊടിയേറ്റ് കര്‍മം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിക്കും. മൂന്നിന് നടക്കുന്ന തീര്‍ഥാടന വാരാഘോഷ പൊതുസമ്മേളനവും കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.
27ന് രാവിലെ 10ന് ബസ്ക്യോമ്മോ അസോസിയേഷന് സമ്മേളനം ഡോ. ഏബ്രഹാം മാര്‍ എപ്പിപ്പാനിയോസ് ഉദ്ഘാടനം ചെയ്യും. രണ്ടിന് ചേരുന്ന യുവജന സമ്മേളനം ഡോ. ജിനു സഖറിയാ ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. നാലിന് ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് നിര്‍വഹിക്കും. ഡോ. സിറിയക്ക് തോമസ് പ്രഭാഷണം നടത്തും. വൈകിട്ട് ഏഴിന് കന്വന്ഷന് പ്രസംഗം. 28ന് രാവിലെ 10ന് പരിമളം മദ്യവര്‍ജന ബോധവത്ക രണം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വിവാഹ ധനസഹായ വിതരണം മന്ത്രി വീണാ ജോര്‍ജും ഉദ്ഘാടനം ചെയ്യും.
29ന് രാവിലെ 10ന് ഗുരുവിന് സവിധേ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസും ശുശ്രൂഷക സംഗമം കുര്യാക്കോസ് മാര്‍ ക്ലിമ്മീസും ഉദ്ഘാടനം ചെയ്യും.
ആറിന് പെരുന്നാള്‍ സന്ധ്യാ നമസ്കാരം. എട്ടിന് ശ്ലൈഹിക വാഴ്വ്. 8.15ന് ഭക്തിനിര്‍ഭരമായ റാസ. 10.30ന് ഭക്തിഗാനാര്‍ച്ചന. സമാപന ദിനമായ രണ്ടിന് രാവിലെ 8.30ന് നടക്കുന്ന വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃ തീയന് കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. 10.30ന് കാതോലിക്കാ ബാവ വിശ്വാസികള്‍ക്ക് ശ്ലൈഹിക വാഴ്വ് നല്‍കും. ഉച്ചയ്ക്ക് 12ന് മാര്‍ ഗ്രിഗോറിയോസ് വിദ്യാര്‍ഥി പ്രസ്ഥാന സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് റാസ. മൂന്നിന് കബറിങ്കല്‍ ധൂപപ്രാര്‍ഥന, ആശീര്‍വാദം.