കൊല്ലം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മാന്തോട്ടം ഒരുക്കുന്നു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് 35 മാവിൻ തൈകൾ നട്ട് മാന്തോട്ടം ഒരുക്കുകയാണ് നിയമപാലകാരുടെ തീരുമാനം. ആശ്രാമം മൈതാനത്ത് സോഷ്യൽ ഫോറസ്റ്റ് വിഭാഗം നട്ട വൃക്ഷങ്ങൾക്ക് സമീപം ഉള്ള സ്ഥലം വൃത്തിയാക്കിയാണ് തോട്ടം ഒരുക്കുന്നത്.

വിവിധയിനം മാവ് വർഗങ്ങളുടെ തോട്ടമാണ് ഒരുക്കാൻ ലക്ഷ്യമിടുന്നത്. റവന്യൂ വകുപ്പിന്‍റെ അനുമതി വാങ്ങിയാണ് തോട്ടം നിർമാണം.ഇന്നലെ ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എൻ. ദേവീദാസ് മാവിൻ തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ഇത്തരം ക്രിയാത്മകമായ പ്രവർത്തനങ്ങൾ യുവതയെ ലഹരി വസ്തുക്കളുടെ ഇഷ്ടക്കാരായി മാറുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ പര്യാപ്തമാക്കുമെന്നു കളക്ടർ പറഞ്ഞു.

പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ ജോ. സെക്രട്ടറി ഡി.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. എസ്.ഷഹീർ, ബി. വിനോദ് കുമാർ, എം.സജീവ്, ജയകുമാർ, ജിജൂ.സി. നായർ, വിമൽകുമാർ, വിനോദ് കുമാർ, ഷിനോദാസ്. കണ്ണൻ. റ്റി, ട്രഷറർ മനു പ്രദീപ്, സനോജ്, പ്രമോദ്, എസ്. അപ്പു തുടങ്ങിയവർ പ്രസംഗിച്ചു. കൊല്ലം എസ് എൻ കോളേജ് നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ, വിവിധ സ്കൂളുകളിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകൾ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.
പറവകൾക്ക് ദാഹം അകറ്റാനായി എസ്പി സി കുട്ടികൾ നീർക്കുടങ്ങളും സ്ഥാപിച്ചു. കൊല്ലം കോർപ്പറേഷന്‍റെ സഹായത്തോടെ മാവിൻ തൈകൾക്ക് മുടങ്ങാതെ വെള്ളമൊഴിക്കുവാൻ വാട്ടർ ടാങ്കും ഗ്രൗണ്ടിൽ സ്ഥാപിച്ചു.