വെസ്റ്റ് എളേരിയിലും കുടിവെള്ളവിതരണം മുടങ്ങുമെന്ന് ആശങ്ക
Sunday, May 5, 2024 1:11 PM IST
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്തിൽ മലയോരത്തെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നായ മാങ്ങോട് പദ്ധതിയിലേക്ക് വെള്ളമെത്തിക്കുന്ന ചൈത്രവാഹിനിപ്പുഴയിലെ എരുമക്കയത്തിൽ ജലനിരപ്പ് താഴുന്നു.തടയണയിലേക്കുള്ള നീരൊഴുക്ക് ഏറെക്കൂറെ നിലച്ച അവസ്ഥയാണ്. സാധാരണനിലയിൽ 3.2 മീറ്റർ ഉയരത്തിലുണ്ടായിരുന്ന ജലനിരപ്പ് ഇപ്പോൾ ഒന്നര മീറ്ററിൽ താഴെയായി. വെസ്റ്റ് എളേരി പഞ്ചായത്തിൽ 3500 ഓളം വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നത് ഇവിടെനിന്നാണ്.

ഓരോ ദിവസവും 16 മുതൽ 18 മണിക്കൂർ നേരം വരെ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ഓരോ ദിവസവും 18 ലക്ഷം ലിറ്ററോളം വെള്ളമെടുക്കുന്നു. എന്നാൽ നിലവിലുള്ള സ്ഥിതിയിൽ ഇത് തുടർന്നാൽ രണ്ടാഴ്ചയ്ക്കകം കുടിവെള്ള വിതരണം നിലച്ചേക്കുമെന്നാണ് ആശങ്ക.

പെരുമ്പട്ട, കാക്കടവ്, മൗക്കോട്, പരപ്പച്ചാൽ, കുറുഞ്ചേരി, പുങ്ങംചാൽ, നാട്ടക്കൽ, പറമ്പ, പുന്നക്കുന്ന്, മൗവ്വേനി, നരമ്പച്ചേരി, പുന്നക്കുന്ന് ഭാഗങ്ങളിലായി 20 കിലോമീറ്ററോളം ദൂരത്തിൽ ഇവിടെനിന്നും വെള്ളമെത്തിക്കുന്നുണ്ട്.

പുഴയിലെ വെള്ളം പിടിച്ചുനിർത്തുന്നതിനായി നരമ്പച്ചേരിയിലെ പാലത്തോടു ചേർന്ന് മറ്റൊരു തടയണ നിർമിക്കാൻ വർഷങ്ങൾക്കു മുമ്പേ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും ഇനിയും നടപ്പായിട്ടില്ല.

ഇവിടെ ഷട്ടറുകൾ സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവൃത്തികൾക്കുമാ‍യി 5.18 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് അധികൃതരും കാസർഗോഡ് വികസന പാക്കേജിലെ ഉദ്യോഗസ്ഥരും മറ്റും സ്ഥലം സന്ദർശിച്ചിരുന്നെങ്കിലും ഇതുവരെ തുക അനുവദിച്ചുകിട്ടിയിട്ടില്ല.