പയ്യാവൂർ: ചന്ദനക്കാംപാറ മേഖലയിൽ വീണ്ടും കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തി. ചന്ദനക്കാംപാറ ടൗണിനു സമീപം ആനയടി ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കാട്ടുപന്നി ചത്തുകിടന്നിരുന്നത്. കഴിഞ്ഞ ദിവസം ഈ പന്നിയെ അവശനിലയിൽ കണ്ടിരുന്നതായി പരിസരവാസികൾ പറഞ്ഞു. ഇതിനുമുമ്പ് കഴിഞ്ഞയാഴ്ച പ്രദേശത്ത് വിവിധയിടങ്ങളിലായി ചത്തുകിടന്ന മൂന്ന് പന്നികളുടെ ജഡങ്ങൾ കണ്ടെത്തിയിരുന്നു. 

ആടാം പാറയിലെ കൃഷിയിടത്തിലും നാല് പന്നികൾ ചത്തുകിടക്കുന്നതായി പ്രദേശവാസികൾ കണ്ടിരുന്നു.

ഈ വിവരങ്ങളെല്ലാം വനംവകുപ്പ് അധികൃതരെ യഥാസമയം അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

സ്ഥലത്തെത്തി അന്വേഷണം നടത്താനോ തുടർച്ച യായി ചാകുന്നതിന്‍റെ കാരണം കണ്ടെത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനോ അധികൃതർ തയാറാകാത്തതിൽ ജനങ്ങൾ പരിഭ്രാന്തിയിലാണ്.