കണ്ണൂർ: വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ അഴീക്കോട് കച്ചേരിപ്പാറയിൽ വാടക ക്വാർട്ടേഴ്സിന്‍റെ വാതിൽ കുത്തിത്തുറന്ന് സ്വർണം-വെള്ളി ആഭരണങ്ങളും പണവും കവർന്നു. തമിഴ്നാട് മാവട്ടം സ്വദേശി സുബ്രഹ്മണ്യൻ (30) താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് കവർച്ച നടന്നത്.

ബാഗിൽ സൂക്ഷിച്ചിരുന്ന മൂന്നു പവൻ സ്വർണവും ഇരുപതിനായിരത്തോളം രൂപയുടെ വെള്ളി ആഭരണങ്ങളും 3000 രൂപയുമാണ് കവർന്നത്. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ക്വാർട്ടേഴ്സിന്‍റെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. 25ന് രാവിലെ എട്ടരയ്ക്കും വൈകുന്നേരം 4.45നും ഇടയിലാണ് കവർച്ചയെന്ന് സുബ്രഹ്മണ്യൻ വളപട്ടണം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രാവിലെ ക്വാർട്ടേഴ്സ് അടച്ച് പുറത്തുപോയ ശേഷം വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.