നാരങ്ങപ്പൊട്ടിയില്‍ ഒറ്റയാന്‍ വ്യാപക നാശം വിതച്ചു
Saturday, June 15, 2024 5:42 AM IST
എടക്കര: മൂത്തേടം പാലാങ്കര നാരങ്ങപൊട്ടി സുന്ദരിമുക്ക് ജനവാസ കേന്ദ്രങ്ങളില്‍ എത്തിയ ഒറ്റയാന്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ കൊന്നക്കല്‍ അബ്ദുട്ടിയുടെ വീട്ടുമുറ്റത്തെത്തിയ ഒറ്റയാന്‍ ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ചു. തുടര്‍ന്ന് വീടിനോട് ചേര്‍ന്ന് കൃഷി ചെയ്ത 20 ഓളം വാഴകളും തെങ്ങിന്‍ തൈകളും കമുകിന്‍ തൈകളും നശിപ്പിച്ചു.

തുടര്‍ന്ന് പുത്തന്‍പുരക്കല്‍ ബോബിയുടെ കായ്ക്കാറായ ആറോളം തെങ്ങുകളും കല്ലിങ്കല്‍ അജീഷിന്‍റെ വീടിനോട് ചേര്‍ന്നുള്ള ഒരു തെങ്ങും പത്തോളം വാഴകളും കൊന്നക്കല്‍ ഗഫൂറിന്‍റെ വാഴകളും കാട്ടാന നശിപ്പിച്ചു.

ഇരുമ്പ് വേലി ചവിട്ടിത്തകര്‍ത്താണ് കാട്ടാന അജീഷിന്‍റെ വീട്ടുപരിസരത്തെത്തിയത്. ഇയാളുടെ വീട്ടുമുറ്റത്തെ പ്ലാവിലെ ചക്കയും തിന്നാണ് ആന മടങ്ങിയത്. നാരങ്ങാപൊട്ടി കമ്പനി പറമ്പിലൂടെയാണ് കാട്ടാന ജനവാസ കേന്ദ്രങ്ങളിലേക്കെത്തുന്നത്. കാട്ടാനശല്യം ചെറുക്കാന്‍ വനാതിര്‍ത്തിയില്‍ സ്ഥാപിച്ച ഫെന്‍സിംഗ് തകര്‍ന്നു കിടക്കുന്നതാണ് കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ എത്താന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.

നാരങ്ങാപൊട്ടി മുതല്‍ നെല്ലിക്കുത്ത് പൂളക്കപ്പാറ വരെയുള്ള 12 കിലോമീറ്റര്‍ ഫെന്‍സിംഗ് സ്ഥാപിക്കാന്‍ അനുമതിയായെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വനം അധികൃതര്‍ തയാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.