മഞ്ചേരി മെഡിക്കല്‍ കോളജില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് ഇനിയും സംവിധാനമായില്ല
Saturday, June 22, 2024 5:40 AM IST
മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തിന് സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനത്തിന് ഒരായുസ്. കഴിഞ്ഞ വര്‍ഷം മെയ്മാസത്തിലാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ രാത്രിയിലും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യം സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലുണ്ടെന്നും ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗതിയിലാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ് ഉറപ്പു നല്‍കിയിരുന്നത്.

രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് മോര്‍ച്ചറി നവീകരിക്കുന്നതിന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതുമാണ്. ഇന്നലെ ഇക്കാര്യം അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചു. ആവശ്യം ന്യായമാണെന്നും സംസ്ഥാനത്തെ തെരഞ്ഞെടുത്ത ആശുപത്രികളില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തിന് അടിസ്ഥാന സൗകര്യമൊരുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി മന്ത്രി നിയമസഭയെ അറിയിച്ചു.

ജീവനക്കാരുടെ കുറവായിരുന്നു സംവിധാനം ഒരുക്കുന്നതിനുള്ള പ്രധാന പ്രശ്‌നമായി പറഞ്ഞിരുന്നത്. സംവിധാനം ഒരുക്കുന്നതിന്‍റെ മുന്നോടിയായി 2023 ഒക്‌ടോബറില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗത്തിലേക്ക് നാല് നഴ്‌സിംഗ് അസിസ്റ്റന്‍റുമാരെ നിയമിച്ചിരുന്നു.

നാല് ഡോക്ടര്‍മാരെ ഉടന്‍ നിയമിക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും നടന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 19ഉം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 13 ഉം ഡോക്ടര്‍മാര്‍ ഈ വിഭാഗത്തില്‍ ജോലി ചെയ്യുമ്പോഴാണ് മഞ്ചേരിയില്‍ ജീവനക്കാരുടെ കുറവ്.

പരാതി ഒഴിവാക്കാന്‍ രാത്രി നടക്കുന്ന പോസ്റ്റുമോര്‍ട്ടങ്ങളുടെ വീഡിയോ ചിത്രീകരണം നടത്താനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നുണ്ട്. രാത്രി കാല പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് ഡോക്ടര്‍മാര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.