നിലമ്പൂർ മേഖലയിൽ വന്യമൃഗശല്യം രൂക്ഷം
Saturday, June 22, 2024 5:40 AM IST
നിലന്പൂർ: നിലമ്പൂർ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു. വനം വകുപ്പിന്‍റെ സോളാർ വൈദ്യുത വേലികൾ പരാജയം. കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്കെത്തി ഓരോ ദിവസവും നശിപ്പിക്കുന്നത് ലക്ഷകണക്കിന് രൂപയുടെ കാർഷിക വിളകളാണ്.

ഇന്നലെ പുലർച്ചെ ചാലിയാർ പഞ്ചായത്തിലെ തോട്ടപ്പള്ളിയിൽ കാട്ടാനകളിറങ്ങുകയും മേഖലയിലെ പ്രധാന വനിതാ കർഷകരിൽ ഒരാളായ തെങ്ങുംപള്ളി മോൻസി ഫ്രാൻസിസിന്‍റെ തോട്ടത്തിലെ 150 ഓളം വാഴകൾ നശിപ്പിക്കുകയും ചെയ്തു. കൃഷിയിടത്തിലെ കായ്ഫലമുള്ള തെങ്ങിനും പ്ലാവുകൾക്കും നാശം വരുത്തി.

സമീപത്തെ പന്തീരായിരം ഉൾവനത്തിൽ നിന്നും കുറുവൻപുഴ കടന്നെത്തിയ കാട്ടാന കൂട്ടമാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. അകമ്പാടം വനംസ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ചർ വി.കെ. മുഹസിന്‍റെ നേതൃത്വത്തിൽ വനപാലകർ സംഭവ സ്ഥലത്തെത്തി കൃഷി നഷ്ടം വിലയിരുത്തി.

വഴിക്കടവ്, എടക്കര, പോത്തുകൽ, മൂത്തേടം, ചാലിയാർ, നിലമ്പൂർ നഗരസഭാ ഭാഗങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിട്ടുള്ളത്. വനത്തിനുള്ളിൽ തീറ്റ ഇല്ലാത്തതാണ് കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് എത്താൻ കാരണം.

ലക്ഷങ്ങൾ ചെലവഴിച്ച് സോളാർ വൈദ്യുത തൂക്കുവേലിയുൾപ്പെടെ പല ഭാഗത്തും സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാട്ടാനകൾ ഇത് തകർത്താണ് കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. സോളാർ വൈദ്യുത തൂക്കുവേലികളും കാട്ടാനകൾ തകർത്തു തുടങ്ങിയതോടെ വനം വകുപ്പും പ്രതിസന്ധിയിലാണ്.