നെഹ്റു ട്രോഫി മാധ്യമ കവറേജിന് സൗകര്യം മെച്ചപ്പെടുത്തും
Friday, June 21, 2024 11:24 PM IST
ആലപ്പുഴ: ഓഗസ്റ്റ് പത്തിന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി ജലമേളയില്‍ മാധ്യമ കവറേജിനും സുഗമമായ ചിത്രീകരണത്തിനുമുള്ള സൗകര്യം മെച്ചപ്പെടുത്താന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയോട് ആവശ്യപ്പെടാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പബ്ലിസിറ്റി കമ്മിറ്റി പ്രഥമ യോഗം തീരുമാനിച്ചു.

വള്ളംകളിയുടെ ഭാഗമായി ജനപങ്കാളിത്തം ഉറപ്പുവരുത്തുന്ന വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. ലോഗോ തയാറാക്കല്‍ മത്സര വിജയിക്കുള്ള സമ്മാനത്തുക 10,000 രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. മാധ്യമപ്രവര്‍ത്തകരുമായി ചേര്‍ന്ന് പബ്ലിസിറ്റി കമ്മിറ്റി നടത്തുന്ന തുഴത്താളം ഫോട്ടോ പ്രദര്‍ശനത്തില്‍ മികച്ച ഫോട്ടോയ്ക്ക് സമ്മാനമായി സ്വര്‍ണനാണയം നല്‍കും. വള്ളംകളിയുടെ ആവേശം ജനങ്ങളില്‍ എത്തിക്കാന്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ എല്ലാ വിഭാഗക്കാര്‍ക്കും പങ്കെടുക്കാവുന്ന മത്സരങ്ങള്‍ സംഘടിപ്പിക്കും.

കമന്‍ററി മത്സരം, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ചിത്രരചന മത്സരം നിറച്ചാര്‍ത്ത്, ഭാഗ്യചിഹ്നം തയാറാക്കല്‍, ഭാഗ്യചിഹ്നത്തിന് പേരിടല്‍, എന്നിവയ്ക്കു പുറമെ കോളജ് വിദ്യാര്‍ഥികള്‍ക്കായി ഫേസ് പേന്‍റിംഗ് മത്സരവും സംഘടിപ്പിക്കും. മത്സരയിനങ്ങള്‍ക്ക് സ്വര്‍ണനാണയം ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷിന്റെ അധ്യക്ഷതയില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് യോഗം ചേര്‍ന്നത്. കമ്മിറ്റി അംഗങ്ങളായ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ നസീര്‍ പുന്നയ്ക്കല്‍, കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, എ. കബീര്‍, കെ. നാസര്‍, എസ്.എ. അബ്ദുല്‍ സലാം ലബ്ബ, റോയ് പാലത്ര, എം.പി. ഗുരുദയാല്‍, രമേശന്‍ ചെമ്മാപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

മൂലം വള്ളംകളി: വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്ക് അവധി

മങ്കൊമ്പ്: ചമ്പക്കുളം മൂലം ജലോൽസവത്തോടനുബന്ധിച്ചു നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ഇന്നു ഉച്ചകഴിഞ്ഞു അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അലക്‌സ് വർഗീസ് അറിയിച്ചു.

സ്പീഡ് ബോട്ടുകള്‍ക്ക് നിയന്ത്രണം

ആലപ്പുഴ: ചമ്പക്കുളത്ത് പമ്പയാറ്റില്‍ ഇന്ന് നടക്കുന്ന മൂലം ജലോത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിനായി പമ്പയാറ്റില്‍ മാപ്പിളശ്ശേരി കടവുമുതല്‍ തെക്കോട്ട് ഫിനിഷിംഗ് പോയിന്‍റ് വരെയുള്ള ഭാഗത്ത് സ്പീഡ് ബോട്ടുകളുടെ സര്‍വീസുകള്‍ നിരോധിച്ചതായി ആലപ്പുഴ പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.