സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത വണ്ടൂർ ഗ്രാമപഞ്ചായത്ത് വക സ്ഥലം തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങി
Saturday, June 22, 2024 5:40 AM IST
വണ്ടൂർ: സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത് സിനിമ തിയേറ്റർ നിർമിച്ച വണ്ടൂർ ഗ്രാമപഞ്ചാത്ത് വക സ്ഥലം പഞ്ചായത്ത് ഭരണസമിതി തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങി. 1970ലാണ് 99 വർഷക്കാലത്തേക്ക് സ്വകാര്യ വ്യക്തിക്ക് 50 സെന്‍റ് സ്ഥലം പാട്ടത്തിന് നൽകിയത്. എന്നാൽ പാട്ട കാരാറുമായി ബന്ധപ്പെട്ട രേഖകൾ പഞ്ചായത്തിന്‍റെ കൈവശം ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.

വണ്ടൂർ - മഞ്ചേരി റോഡിൽ വിഎംസി ഹൈസ്കൂൾ മൈതാനത്തിന് സമീപത്തായി പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് വർഷങ്ങൾക്കു മുമ്പ് പാട്ടത്തിന് നൽകിയത്. തുടർന്ന് ഈ സ്ഥലത്ത് സ്വകാര്യവ്യക്തി സ്വന്തം നിലയിൽ കെട്ടിടം നിർമിക്കുകയായിരുന്നു. കെട്ടിട നികുതി അടക്കം സ്വകാര്യ വ്യക്തിയാണ് അടച്ചിരുന്നത്.

സിനിമ കാണാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ തിയേറ്ററിന്‍റെ പ്രവർത്തനവും നിലച്ചു. ഇതോടെ പഞ്ചായത്തിന്‍റെ സ്ഥലം കാടുകയറി നശിച്ചു. ഇതിനെതിരേ പ്രതിഷേധങ്ങളും ശക്തമായി. പുതുതായി ചുമതലയേറ്റ പഞ്ചായത്ത് പ്രസിഡന്‍റ് വി. എം. സീന, വൈസ് പ്രസിഡന്‍റ് പട്ടിക്കാടൻ സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിന്‍റെ സ്ഥലം തിരിച്ചു പിടിക്കാനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്ഥലം തിരിച്ചുപിടിച്ച് ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കാനാണ് തീരുമാനം.