ജനവാസ മേഖലയില്‍ മാലിന്യം തള്ളിയ ഡ്രൈവര്‍മാരെ നാട്ടുകാര്‍ പിടികൂടി
Wednesday, June 19, 2024 7:20 AM IST
മഞ്ചേരി: ജനവാസ മേഖലയില്‍ മാലിന്യം തള്ളിയ ലോറി ഡ്രൈവര്‍മാരെ നാട്ടുകാര്‍ പിടികൂടി. പിടിയിലായ ഡ്രൈവര്‍മാരെക്കൊണ്ടു തന്നെ പരിസരം വൃത്തിയാക്കി. ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം. കാവനൂര്‍ പഞ്ചായത്തിലെ വാക്കാലൂര്‍ കക്കോടുള്ള കരിങ്കല്‍ ക്വാറിയിലേക്കാണ് കോഴി മാലിന്യം തള്ളിയത്. നിലവില്‍ പ്രവര്‍ത്തിക്കാത്ത ക്വാറിയിലേക്ക് മൂന്ന് ടിപ്പര്‍ ലോറികളിലായി മാലിന്യം കൊണ്ടു പോകവെ റോഡില്‍ മൂന്നു കിലോ മീറ്ററോളം മാലിന്യം വീണിരുന്നു.

മൂന്നു ലോറികളില്‍ ഒന്ന് രക്ഷപ്പെട്ടുവെങ്കിലും അവശേഷിക്കുന്ന രണ്ടെണ്ണം നാട്ടുകാര്‍ പിടികൂടുകയും ഡ്രൈവര്‍മാരെക്കൊണ്ടു തന്നെ പരിസരം വൃത്തിയാക്കിക്കുകയുമായിരുന്നു. തുടര്‍ന്ന് വാഹനം അധികൃതര്‍ക്ക് കൈമാറി.

പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ആഷിഖ് സ്ഥലത്തെത്തി മഹസര്‍ തയാറാക്കി. കേരള പഞ്ചായത്ത് രാജ് ആക്ട് 219എന്‍, 219 എസ്, 219 യു, ഖരാമലിന്യ പരിപാലന ചട്ടം 2016, എന്നീ നിയമങ്ങള്‍ ചേര്‍ത്തുള്ള മഹസറും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് കൗലത്ത് ഇ.കെ.യുടെ പരാതിയും അരീക്കോട് പോലീസിന് കൈമാറി. സംഭവത്തില്‍ മത്തായി കക്കാട്, അരുണ്‍ തിരുവമ്പാടി എന്നിവര്‍ക്കെതിരേ പേലീസ് കേസെടുത്തു.