റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു
Thursday, June 13, 2024 6:01 AM IST
എടക്കര: റോഡിലെ വെള്ളക്കെട്ട് മേക്കൊരവ തമ്പുരാന്‍കുന്ന് കോളനി-മൊല്ലപ്പടി റോഡിലെ ജന്ങ്ങള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായി മാറുന്നു.

വെള്ളം ഒഴുകിപ്പോകാന്‍ അഴുക്ക്ചാലില്ലാത്തതിനാല്‍ റോഡിന്‍റെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. വീതികുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ വരുമ്പോള്‍ വെള്ളക്കെട്ട് കാരണം അരികുചേര്‍ന്ന് നില്‍ക്കാനും കഴിയാത്ത അവസ്ഥയിലാണ് സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള കാല്‍നട യാത്രക്കാര്‍. റേഡില്‍ നിന്നൊഴുകുന്ന വെള്ളം നിറഞ്ഞ് സമീപത്തെ ഏഴോളം വീടുകളിലെ കിണറുകള്‍ മലിനമായിരിക്കുകയാണ്.

മഴക്കാലരോഗങ്ങള്‍ പടര്‍ന്നുപിടിക്കുമെന്ന ആശങ്കയിലാണിപ്പോള്‍ നാട്ടുകാര്‍. പ്രദേശവാസികള്‍. വള്ളക്കെട്ടുള്ള ഭാഗത്ത് ക്വാറിവേസ്റ്റ് നികത്തി റോഡ് ഉയര്‍ത്തുകയും വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമൊരുക്കുകയും വേണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി ഉള്‍പ്പെടെയുള്ള അധികൃതരെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

വെള്ളക്കെട്ട് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ രണ്ട് വര്‍ഷം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ഫണ്ട് മറ്റെരു സ്ഥലത്തെ പ്രവര്‍ത്തിക്കായി മാറ്റുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തിര നടപടിയില്ലാത്തപക്ഷം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.