മങ്കട സദാചാര കൊലപാതകം: വിചാരണ ജൂലൈ ഒന്നിന് ആരംഭിക്കും
Thursday, June 13, 2024 6:01 AM IST
മഞ്ചേരി: മങ്കടയില്‍ സദാചാര പൊലീസിന്‍റെ മര്‍ദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ട കേസിന്‍റെ വിചാരണ ജൂലൈ ഒന്നിന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) യില്‍ ആരംഭിക്കും.

പ്രതികള്‍ക്കും സാക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ ജഡ്ജ് എം. തുഷാര്‍ ഉത്തരവിട്ടു. 69 സാക്ഷികളുള്ള കേസില്‍ ഒന്നാം സാക്ഷിയും പരാതിക്കാരനും കൊല്ലപ്പെട്ട നസീര്‍ ഹുസൈന്‍റെ സഹോദരനുമായ കൂട്ടില്‍ കുന്നശേരി മുഹമ്മദ് നവാസ്, രണ്ടാം സാക്ഷി സാജിദ എന്നിവരടക്കം നാല് ദൃക്സാക്ഷികളെയാണ് ആദ്യം വിസ്തരിക്കുക.

മുതിര്‍ന്ന അഭിഭാഷകനായ പി.ജി. മാത്യുവാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. ജൂലൈ 29ന് സാക്ഷി വിസ്താരം പൂര്‍ത്തിയാക്കും. മങ്കട കൂട്ടില്‍ സ്വദേശികളായ നായകത്ത് അബ്ദുല്‍ നാസര്‍ (40), സഹോദരന്‍ ഷറഫുദ്ദീന്‍ (33), പട്ടിക്കുത്ത് സുഹൈല്‍ (34), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍(52), പട്ടിക്കുത്ത് സക്കീര്‍ ഹുസൈന്‍ (43),

ചെണ്ണേക്കുന്നന്‍ ഷഫീഖ്(34), മുക്കില്‍ പീടിക പറമ്പാട്ട് മന്‍സൂര്‍ (34), അമ്പലപ്പള്ളി അബ്ദുല്‍ നാസര്‍(35) എന്നിവരാണ് പ്രതികള്‍. 2016 ജൂണ്‍ 28ന് പുലര്‍ച്ചെ മൂന്നര മണിക്കാണ് സംഭവം. പ്രവാസിയുടെ ഭാര്യ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ അനാശാസ്യത്തിന് പോയി എന്നാരോപിച്ച് നാട്ടുകാരനായ നസീര്‍ ഹുസൈനെ വടി, പട്ടിക വടികള്‍ എന്നിവ കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ പ്രതികള്‍ ക്രൂരമായ മര്‍ദനത്തിനൊടുവില്‍ നസീര്‍ ഹുസൈന് വെള്ളം നല്‍കാനോ അശുപത്രിയിലെത്തിക്കാനോ സമ്മതിച്ചില്ലെന്നും പരാതിയിലുണ്ട്. പ്രതികളായ അബ്ദുല്‍ നാസര്‍, ഷറഫുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍, ഷഫീഖ് എന്നിവരെ 2016 ജൂണ്‍ 30ന് നിലമ്പൂരില്‍ വച്ചും

സുഹൈല്‍, സക്കീര്‍ ഹുസൈന്‍ എന്നിവരെ ജൂലൈ രണ്ടിന് ഗൂഡല്ലൂരില്‍ വച്ചും അബ്ദുല്‍ നാസര്‍, മന്‍സൂര്‍ എന്നിവരെ ജൂലൈ നാലിന് മുക്കില്‍പീടികയില്‍ വച്ചുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.