രാമംകുത്ത് റെയില്‍വേ അടിപ്പാത ചെളിക്കുളമായി: യാത്രക്കാര്‍ ദുരിതത്തില്‍
Thursday, June 13, 2024 6:01 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭ പരിധിയില്‍ വരുന്ന രാമംകുത്ത് റെയില്‍വേ അടിപ്പാത മഴ പെയ്തതോടെ ചെളിക്കുളമായി മാറി. ഇതോടെ രാമംകുത്ത് നിവാസികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ദുരിതമായി.

കുത്തനെ കിടക്കുന്ന റോഡിലേക്ക് മഴ പെയ്തതോടെ മണ്ണ് ഇടിഞ്ഞ് വീഴുന്നതാണ് റോഡ് അപകടമേഖലയായി മാറാന്‍ കാരണം. സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ സര്‍വീസ് നടത്തുന്ന റോഡ് മണ്ണ് വീണ് കിടക്കുന്നതിനാല്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്. റെയില്‍വേ അടിപ്പാത നിര്‍മാണം എങ്ങും എത്താതെ കിടക്കുന്ന സാഹചര്യത്തിലാണ് താത്കാലികമായി നിര്‍മിച്ച മണ്ണ് റോഡിലൂടെ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത്.

ഈ വഴിയുള്ള സര്‍വീസ് കാര്യമായി ബാധിച്ചിരിക്കുന്നത് ഇരുചക്രവാഹനങ്ങളെയാണ്. നാട്ടുകാരുടെ ജാഗ്രത മൂലം ഒരു പരിധി വരെ അപകടം ഒഴിവാകുന്നുണ്ട്. ഈ ഭാഗത്തെ അടിപ്പാത നിര്‍മാണ കാര്യത്തില്‍ റെയില്‍വേ കാണിക്കുന്ന അനാസ്ഥയാണ് രാമംകുത്ത് നിവാസികളുടെ യാത്രാദുരിതം ഇരട്ടിപ്പിക്കുന്നത്.

നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അടിപ്പാത നിര്‍മാണം നടക്കുന്നതിനാല്‍ പൂക്കോട്ടുംപാടം, ചോക്കാട്, കാളികാവ് വഴിക്കുള്ള യാത്രക്കാരും ബദല്‍ റോഡായി ഈ മണ്ണ് റോഡിനെയാണ് ആശ്രയിക്കുന്നത്. വാഹനപ്പെരുപ്പം മൂലം അടിപ്പാത വഴി വരുന്ന വാഹനങ്ങള്‍ക്ക് കിഴക്ക് ഭാഗത്തെ റോഡുമായി ബന്ധിപ്പിക്കുന്ന സമീപ റോഡിന്‍റെ പണി പൂര്‍ത്തീകരിക്കാത്തതിനാലും കുത്തനെ കയറേണ്ടതിനാലും മോട്ടോര്‍ ബൈക്കുകള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.

അടിപ്പാത നിര്‍മാണത്തിന് പി.വി. അബ്ദുള്‍ വഹാബ് എം.പി. 52.50 ലക്ഷവും പി.വി. അന്‍വര്‍ എംഎല്‍എ, എം.പി ആയിരുന്ന എം.പി. വിരേന്ദ്രകുമാര്‍ എന്നിവര്‍ 35 ലക്ഷം രൂപ വീതവും അനുവദിച്ചിരുന്നു. റോഡിലെ ചെളിനീക്കം ചെയ്യാനും പാറപ്പൊടി ഉള്‍പ്പെടെ ഇട്ട് റോഡിലെ അപകടം ഒഴിവാക്കാനും അടിയന്തര നടപടികള്‍ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.