സംസ്ഥാന മലിനീകരണബോർഡിന്‍റെ പുരസ്‌കാരം പെരിന്തൽമണ്ണ നഗരസഭയ്ക്ക്
Wednesday, June 12, 2024 5:30 AM IST
പെരിന്തൽമണ്ണ: മികച്ച രണ്ടാമത്തെ നഗരസഭക്കുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അവാർഡ് പെരിന്തൽമണ്ണ നഗരസഭക്ക് ലഭിച്ചു. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ മന്ത്രി എം.ബി രാജേഷിൽ നിന്നും അവാർഡ് പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി. ഷാജി, കൗൺസിലർ പി.എസ്. സന്തോഷ്‌ കുമാർ, സെക്രട്ടറി ജി. മിത്രൻക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ എന്നിവർ ഏറ്റുവാങ്ങി.

ജല വായുമലിനീകരണ നിയന്ത്രണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും കഴിഞ്ഞവർഷം കൈവരിച്ച നേട്ടങ്ങൾ ഊർജ സംരക്ഷണത്തിലും ജല സംരക്ഷണത്തിനും നടപ്പിലാക്കിയ പദ്ധതികൾ സാമൂഹികപ്രതിബദ്ധതയോടെയുള്ള പൊതുജനോപകാരപ്രദമായ പദ്ധതികൾ തുടങ്ങിയവ പരിഗണിച്ചാണ് പെരിന്തൽമണ്ണ നഗരസഭയ്ക്ക് പുരസ്കാരം ലഭ്യമായത്.

ഈ നേട്ടം പെരിന്തൽമണ്ണയിലെ മുഴുവൻ ജനങ്ങൾക്കും സമർപ്പിക്കുന്നതായും നിസ്വാർഥമായ സഹകരണത്തിന് നന്ദിയും ചെയർമാൻ അറിയിച്ചു.സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ഹരിതകർമ സേന അംഗങ്ങൾ ഉള്ള നഗരസഭയാണ് പെരിന്തൽമണ്ണ. ഹരിത കർമ സേനയിൽ 80 അംഗങ്ങൾ ആണുള്ളത്.

മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ബയോശക്തി പ്ലാന്‍റും, മാലിന്യ സംസ്കരണ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകളുടെ മെഷീൻ സംവിധാനങ്ങളും, പച്ചതുരുത്ത്, ബ്യൂട്ടിസ്പോട്ടുകൾ, പ്രകൃതി സൗഹൃദ ശ്മാശനം തുടങ്ങിയവ പെരിന്തൽമണ്ണ നഗരസഭയുടെ സവിശേഷതയാണ്.