ഫുട്‌ബോള്‍ കളിക്കാനെത്തിയ വിദേശ താരത്തെ പണം നല്‍കാതെ വഞ്ചിച്ചതായി പരാതി
Wednesday, June 12, 2024 5:30 AM IST
മലപ്പുറം: മലപ്പുറത്ത് സെവന്‍സ് ഫുട്‌ബോള്‍ കളിക്കാനെത്തിയ വിദേശ താരത്തെ പണം നല്‍കാതെ വഞ്ചിച്ചതായി പരാതി.

മലപ്പുറത്തെ യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്ത് എന്ന ടീമിനായി സെവന്‍സ് കളിക്കാന്‍ എത്തിയ ഐവറികോസ്റ്റ് ഫുട്‌ബോളര്‍ കാങ്ക കൗസി ക്ലൗഡ് എന്ന 24 കാരനാണ് പരാതിയുമായി മലപ്പുറം ജില്ലാപോലീസ് മേധാവിക്കു മുന്നിലെത്തിയത്.

കഴിഞ്ഞ ആറ് മാസമായി ശമ്പളമോ മറ്റു താമസ ഭക്ഷണ സൗകര്യങ്ങളോ നല്‍കിയില്ലെന്നും എന്നെ നാട്ടിലേക്കു തിരിച്ചുപോകാന്‍ നിയമസഹായം നല്‍കണമെന്നും അഭ്യര്‍ഥിച്ചാണ് ഇയാള്‍ മലപ്പുറം എസ്.പിയെ നേരിട്ട് കണ്ടത്.

വിശന്നുവന്ന താരത്തിന് മലപ്പുറം എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം പോലീസുകാര്‍ ഭക്ഷണം വാങ്ങി നല്‍കിയപ്പോള്‍ താരം പ്രായപ്പെട്ടു കരയുകയും ചെയ്തു. തുടര്‍ന്നു താരത്തിന്‍റെ നിസ്സാഹയാവസ്ഥ മനസ്സിലാക്കിയ എസ്.പി കരാര്‍ ഉണ്ടാക്കിയ യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തിന്‍റെ കെ.പി. നൗഫലിനെ ഓഫീസിലേക്കു നേരിട്ടു വിളിപ്പിച്ചു.

എന്നാല്‍ സാധാരണ ഗതിയില്‍ സെവന്‍സ് ഫുട്‌ബോളിന് കൊണ്ടുവരുന്ന വിദേശ താരങ്ങള്‍ക്ക് യാത്രാ ടിക്കറ്റുകളും ഭക്ഷണ അലവന്‍സും താമസ സൗകര്യവും ഉള്‍പ്പെടെയുള്ളവ തങ്ങള്‍ നല്‍കാറുണ്ടെന്നും, ഇയാളുടെ കൈയിലുള്ള കരാര്‍ തങ്ങളുടെ പേരില്‍ മറ്റാരോ ഉണ്ടാക്കിയ വ്യാജ കരാറാണെന്നുമാണു നൗഫല്‍ പറഞ്ഞത്.

ഇതോടെ സംഭവത്തെ കുറിച്ചു വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കാന്‍ എസ്.പി മഞ്ചേരി സി.ഐക്കു നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഫുട്‌ബോളര്‍ കാങ്ക കൗസി ക്ലൗഡിനു വേണ്ട ആവശ്യമായ സൗകര്യങ്ങളെല്ലാം പോലീസിന്‍റെ നേതൃത്വത്തില്‍തന്നെ ചെയ്തുവരുന്നുണ്ടെന്നും ഇയാള്‍ ആവശ്യപ്പെട്ട പ്രകാരം തിരിച്ചുപോകാനുള്ള സഹായവും പോലീസ് ഇടപെട്ടു ചെയ്തുനല്‍കുമെന്നും ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍ പറഞ്ഞു.

2023 ഡിസംബര്‍ മുതല്‍ ജൂലായ് 2024 വരെയുള്ള വിസയില്‍ നിശ്ചിത തുക നല്‍കാം എന്ന കരാറിലാണ് താന്‍ കേരളത്തില്‍ സെവന്‍സ് കളിക്കാന്‍ എത്തിയതെന്നും എന്നാല്‍ സീസണില്‍ രണ്ടു മത്സരങ്ങളില്‍ മാത്രമാണ് തന്നെ കളിപ്പിച്ചതെന്നും ഇതുവരെ ഒരു രൂപ പോലും തന്നില്ലെന്നുമാണു താരത്തിന്‍റെ പരാതി. വാഗ്ദാനം ചെയ്ത 5,000 നല്‍കിയില്ല എന്നതിനു പുറമേ, ഭക്ഷണത്തിനുള്ള വക പോലും അനുവദിച്ചില്ലെന്നും ക്ലൗഡ് പരാതിയില്‍ പറയുന്നു.