റേഷൻ വിതരണം: ക്രമവിരുദ്ധമായി പോർട്ടബിലിറ്റി വിതരണം നടത്തുന്നതായി പരാതി
Wednesday, June 12, 2024 5:30 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്കിൽ റേഷൻ വിതരണത്തിൽ ക്രമവിരുദ്ധമായി പോർട്ടബിലിറ്റി വിതരണം നടത്തുന്നതായി റേഷൻ വ്യാപാരി സംയുക്ത കോ- ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ താലൂക്ക് സപ്ലൈ ഓഫീസർക്ക് നൽകിയ നിവേദനത്തിൽ ആരോപിച്ചു.

(സംസ്ഥാനത്ത് ഉള്ളഏതൊരു ഉപഭോക്താവിനും ഏത് റേഷൻ കടകളിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാം എന്നതാണ് ഈ സൗകര്യം) വിതരണം നടത്തുന്നത് സംബന്ധിച്ച് കമ്മിറ്റി ഭാരവാഹികൾ നേരത്തെ പരാതിപ്പെട്ടിരുന്നതാണ്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത് സംബന്ധിച്ച് യാതൊരു നിരീക്ഷണവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലന്ന് ഭാരവാഹികൾ പറഞ്ഞു.

കോമ്പോ വിതരണം അനുവദിച്ചതിന്‍റെ മറവിൽ താലൂക്കിലെ ഒരു റേഷൻകടയിൽ എഎവൈ കാർഡുകളിൽ 70 കിലോ പച്ചരിയും പിഎച്ച് എച്ച് കാർഡുകളിൽ 832 കിലോ പച്ചരിയും 277 കിലോ സിഎംആർ അരിയും എൻപിഎസ് കാർഡുകളിൽ 413 കിലോ പച്ചരിയും പോളിസിക്ക് വിരുദ്ധമായി വിതരണം നടത്തിയിരിക്കുന്നതായി ഭാരവാഹികൾ പറയുന്നു.

സ്റ്റോക്കിലെ ചില ക്രമീകരണങ്ങൾ വരുത്തുന്നതിന് സർക്കാർ നടപ്പിലാക്കിയ പദ്ധതി ദുർവിനിയോഗം ചെയ്യുകയാണ് ചില കടക്കാർ. ഇതേ രീതിയിൽ താലൂക്കിൽ ഉടനീളം 171 കടകളിലും തുടർന്നാൽ റേഷൻ വിതരണം തന്നെ താറുമാറാകും.

പോർട്ടിബിലിറ്റി വിതരണത്തിന്‍റെ മാനദണ്ഡങ്ങൾ പാലിക്കാതെ ഏത് കടയിൽ നിന്നാണോ മാറിപ്പോകുന്നതെങ്കിൽ പോളിസി അനുസരിച്ച് ആ കടയിൽ സ്റ്റോക്ക് ഉണ്ടെങ്കിൽ പ്രസ്തുത കാർഡിന് മാറിപ്പോകുന്ന കടയിൽ നിന്നും റേഷൻ നൽകരുതെന്നും പോളിസി തെറ്റിച്ച് റേഷൻ വിതരണം നടത്തരുതെന്നും കർശനമായി നിർദ്ദേശം നൽകണമെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ നടപടികൾ ഉണ്ടാകണമെന്നും കമ്മിറ്റി നിവേദന ത്തിലൂടെ പറഞ്ഞു.

ഈരീതിയിൽ തുടർന്നാൽ റേഷൻ വിതരണം തന്നെ അട്ടിമറിക്കപ്പെടുന്ന സ്ഥിതി വിശേഷം സംജാതമാകും. കൂടാതെ റേഷൻ വിതരണത്തിനായി വിവിധ തരത്തിലുള്ള ഐഡിയ, ബിഎസ്എൻഎൽ മുതലായ സേവന ദാദാക്കളുടെ സേവനം പലപ്പോഴും പ്രവർത്തനരഹിതമാകുന്നതിനാൽ റേഷൻ വിതരണം തന്നെ നിരന്തരം മുടങ്ങുന്ന സ്ഥിതി ഉണ്ടാകുന്നുണ്ട്.

പോർട്ടബിലിറ്റി വിതരണം ഭയന്ന് ഏറെക്കുറെ വിവിധ കമ്പനികളുടെ വിവിധ പ്രദേശങ്ങളിലെ നെറ്റ് വർക്ക് ലഭ്യതക്കനുസരിച്ച് കടയുടമകൾ സ്വന്തം ചിലവിൽ പണം മുടക്കി റേഷൻ വിതരണം നടത്തുമ്പോൾ സർക്കാർ ഖജനാവ് ചോരുന്നത് മാത്രമാണ് മിച്ചം.

ആയതിനാൽ അതത് പ്രദേശങ്ങളിലെ നെറ്റ്‌വർക്ക് ലഭ്യതക്കനുസരിച്ച് വിവിധ കമ്പനികളുടെ സിമ്മുകൾ ലഭ്യമാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഉണ്ടാകണമെന്നു മൊയ്തുണ്ണി ,ശ്രീധരൻ,കെ. സുപി, ഡി.എ. അക്ബർ എന്നിവർ ആവശ്യപ്പെട്ടു.